പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി ഓണ്‍ലൈന്‍ വഴിയും: വില്‍പ്പന ഒഎൻഡിസി വഴി
തിരുവനന്തപുരം: സംസ്ഥാനത്തെ ഒൻപത് പൊതുമേഖലാ സ്ഥാപനങ്ങളുടെ 220 ഉത്പന്നങ്ങൾ ഇനി മുതൽ ഓൺലൈനായി വാങ്ങാം. സ്വതന്ത്രവും ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്നതുമായ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്‌സുമായി (ഒ.എൻ.ഡി.സി) സംസ്ഥാന വ്യവസായ വകുപ്പ് വെള്ളിയാഴ്ച ധാരണാപത്രം ഒപ്പിട്ടതോടെയാണിത്. പൊതുമേഖലാ ഉൽപ്പന്നങ്ങൾക്ക് ആഗോള വിപണി ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഒ.എൻ.ഡി.സിയുമായി ധാരണയിൽ എത്തിയത്.വ്യവസായ വകുപ്പിന് വേണ്ടി പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ലയും ഒ.എൻ.ഡി.സി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ തമ്പി കോശിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു.
സംസ്ഥാന വ്യവസായ വകുപ്പിന് ഇത് അഭിമാനകരമായ മുഹൂർത്തമാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കവെ വ്യവസായ മന്ത്രി രാജീവ് പറഞ്ഞു. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾക്ക് കുറേക്കൂടി വിപുലമായ വിപണിയാണ് തുറക്കുന്നത്. ഒ.എൻ. ഡി. സി രാജ്യത്തിലെ തന്നെ വിശ്വസ്ത സ്ഥാപനമാണ്. നമ്മുടെ പൊതുമേഖലാ സ്ഥാപനങ്ങൾ നിർമിക്കുന്ന പരമ്പരാഗത ഉത്പന്നങ്ങൾ കിട്ടുമോ എന്ന് വിദേശികൾ ഉൾപ്പെടെ അന്വേഷിക്കാറുണ്ട്.

എന്നാൽ സമയത്തിന് ഉത്പന്നങ്ങൾ ലഭ്യമാക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഓൺലൈനായി ഇവ ലഭ്യമാകുന്നതോടെ നമ്മുടെ ഉത്പന്നങ്ങൾ കൃത്യസമയത്ത് തന്നെ ഉപഭോക്താവിന് ലഭിക്കും. ഹാൻവീവ്, ഹാൻടെക്‌സ്, കയർ ഉത്പന്നങ്ങൾ, കേരള സോപ്‌സിന്റെ ഉത്പന്നങ്ങൾ എന്നിവയെല്ലാം ഓൺലൈനായി ലഭിക്കും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സ്വയം പുതുക്കാനും നവീകരിക്കാനും പുതിയ വെല്ലുവിളികൾ നേരിടാനും ഇതൊരു അവസരം ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഉത്പന്നങ്ങൾ ഉപഭോക്താവിന് കൃത്യസമയത്ത് തന്നെ നൽകാൻ കഴിയണം. അതുപോലെ പാക്കിംഗിൽ ഉൾപ്പെടെ പ്രൊഫഷണലിസം കൊണ്ടുവരണം. ഉൽപ്പന്നവും നിരന്തരം നവീകരിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വ്യവസായ വകുപ്പ് ഉടൻ തന്നെ വിപുലമായ രീതിയിൽ ഡിസൈൻ കോൺക്ലേവ് സംഘടിപ്പിക്കും. ഡിസൈനിംഗ് സംബന്ധിച്ച് കയർ തൊഴിലാളികൾക്ക് പരിശീലനം നൽകും. എറണാകുളം ചേന്ദമംഗലത്തെ കൈത്തറി ഗ്രാമത്തിലും പരിശീലനം നൽകാൻ പോവുകയാണ്.
ഇപ്പോൾ ബിസിനസ്-ടു-കൺസ്യൂമർ (B2C) മാതൃകയിലാണ് ഓൺലൈനിലൂടെ വിപണനമെങ്കിലും അടുത്ത ഘട്ടത്തിൽ ബിസിനസ്-ടു-ബിസിനസ് (B2B) മാതൃകയും അവലംബിക്കും. ഇത് ചെറുകിട-ഇടത്തരം-സൂക്ഷ്മ സംരംഭകർക്ക് പ്രയോജനം ചെയ്യും. അവരുടെ ഉൽപ്പന്നങ്ങൾ കൂടി ഓൺലൈൻ വിപണന ശൃംഖലയുടെ ഭാഗമാകും. ഇതിനു മുന്നോടിയായി എം.എസ്.എം.ഇ സംരംഭകർക്കായി ഒ.എൻ.ഡി.സി യുമായി സഹകരിച്ച് എല്ലാ താലൂക്കുകളിലും പരിശീലനം നൽകുമെന്നും മന്ത്രി രാജീവ് കൂട്ടിച്ചേർത്തു.
മേക്കിംഗ് കേരള എന്ന പദ്ധതിക്കായി 100 കോടി ഈ വർഷം മാറ്റിവെച്ചിട്ടുണ്ട്. കേരളം എന്ന മൂല്യമുള്ള ബ്രാൻഡ് വിപണിയിൽ ഫലപ്രദമായ രീതിയിൽ ഉപയോഗിക്കാൻ കഴിയണമെന്നും മന്ത്രി വ്യക്തമാക്കി. പരിപാടിയിൽ ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. വ്യവസായമേഖലയിൽ ചരിത്ര വിജയം കൈവരിച്ച ഒരു വർഷമാണ് കടന്നുപോയതെന്ന് അദ്ദേഹം പറഞ്ഞു. ഒ.എൻ.ഡി.സിയുമായി ഗതാഗത വകുപ്പും സഹകരണാടിസ്ഥാനത്തിൽ പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications