Get Updates
Get notified of breaking news, exclusive insights, and must-see stories!

24 മണിക്കൂര്‍ മോട്ടോര്‍ വാഹന പണിമുടക്ക് അര്‍ധരാത്രി മുതല്‍! സ്വകാര്യ വാഹനങ്ങള്‍ ഓടില്ല!

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും.

തിരുവനന്തപുരം: വാഹന ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് മോട്ടോര്‍ വാഹന തൊഴിലാളികള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് വ്യാഴാഴ്ച അര്‍ധ രാത്രി മുതല്‍ ആരംഭിക്കും. വെള്ളിയാഴ്ച അര്‍ധ രാത്രി വരെയാണ് പണി മുടക്ക്. സ്വകാര്യ ബസ്, ടെമ്പോ, ട്രക്കര്‍, ജീപ്പ്, ലോറി ഓട്ടോറിക്ഷ, ടാക്‌സി തുടങ്ങിയവയെല്ലാം പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

സിഐടിയു, എഐടിയുസി, ഐഎന്‍ടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി യൂണിയനുകളുടെ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. അതേസമയം ബിഎംഎസ് പണിമുടക്കില്‍ നിന്ന് വിട്ടു നില്‍ക്കും.

motor vehicle strike

മോട്ടോര്‍ വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കുവാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക് നടത്തുന്നത്. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുരന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിട്ടിയുടെ നിര്‍ദേശം. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഉത്തരവ് നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.

തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അമ്പത് ശതമാനം വര്‍ധിപ്പിക്കുന്നതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചിലവില്‍ കാര്യമായ വര്‍ധനയാണ് ഉണ്ടാകുന്നത്. മോട്ടോര്‍ വാഹന നിയമ പ്രകാരം മറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ പോലെ വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട ഇന്‍ഷുറന്‍സാണിത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+