തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാനില്ല; കാണാതായത് അമ്മയ്ക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ
കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് നിന്ന് മൂന്ന് വയസുകാരിയെ കാണാതായി. അംഗന്‍വാടിയില്‍ നിന്ന് അമ്മയ്ക്കൊപ്പം മടങ്ങുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. കല്യാണി എന്നാണ് കുട്ടിയുടെ പേര്. തിരുവാങ്കുളത്ത് നിന്നും ആലുവ ഭാഗത്തേക്ക് അമ്മയുടെ ഒപ്പം യാത്ര ചെയ്യുന്നതിനിടെയാണ് കുട്ടിയെ കാണാതായത്. അമ്മ ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വ്യക്തിയാണ്.
അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മൂഴിക്കുളം പാലത്തിന് താഴെ തിരച്ചില്‍ നടത്തുകയാണ്. ഇവിടെ നിന്ന് പുഴയിലേക്ക് കുഞ്ഞിനെ എറിഞ്ഞു എന്നാണ് അമ്മ പൊലീസിന് നല്കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്കൂബാ ടീമും ഫയര്‍ഫോഴ്സും നാട്ടുകാരും പൊലീസുമെല്ലാം വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്

കുട്ടിയുടെ വീടിന്റെ 800 മീറ്റര്‍ അപ്പുറത്താണ് അംഗനവാടി ഉള്ളത്. അംഗനവാടിയിലേക്ക് കുട്ടിയെ സ്ഥിരമായി കൊണ്ടുവിടുന്നതും കൂട്ടിക്കൊണ്ട് വരുന്നതും അമ്മയാണ്. ഇന്നും പതിവ് പോലെ അമ്മയാണ് കുട്ടിയെ കൂട്ടിക്കൊണ്ട് വരാനായി പോയത്. അംഗനവാടിയില്‍ നിന്ന് കുഞ്ഞിനെ കൂട്ടിയ ശേഷം അമ്മ ഓട്ടോയില്‍ കയറുകയും അതിന് ശേഷം ബസില്‍ കയറി പോയി എന്നുമാണ് പറയുന്നത്.
ഓട്ടോ ഡ്രൈവര്‍ വീട്ടുകാര്‍ അറിയുന്ന ആള് തന്നെയാണ്. അമ്മയ്ക്ക് ചെറിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ തന്നെ പൊലീസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി ലഭിക്കുന്നില്ല എന്നത് വെല്ലുവിളിയാണ്. പൊലീസ് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. തിരുവാങ്കുളത്തിനും കുറുവശ്ശേരിക്കും ഇടയില്‍ വെച്ചാണ് കുട്ടിയെ കാണാതായിരിക്കുന്നത്. കുട്ടിയും അമ്മയും നടന്ന് പോകുന്ന സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കുഞ്ഞിനെ കാണാതായതില്‍ കുടുംബപ്രശ്നമുണ്ട് എന്നാണ് തിരുവാണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സിആര്‍ പ്രകാശന് പറയുന്നത്. കുട്ടിയുടെ വീട്ടില്‍ മാസങ്ങള്‍ക്ക് മുന്‍പ് ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്നും അതിന്റെ ഭാഗമായിട്ട് കുട്ടിയും അമ്മയും അമ്മയുടെ വീട്ടില്‍ ആയിരുന്നു എന്നും പഞ്ചായത്ത് പ്രസിഡന്റ് സി ആര് പ്രകാശന് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്
'കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഇവര്‍ വിവാഹം കഴിച്ച വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഈ കുട്ടിയുടെ അച്ഛന് ആശുപത്രി ആവശ്യാര്‍ത്ഥം കോലഞ്ചേരിയില്‍ പോയിരിക്കുന്ന സമയത്താണ് ഈ കുട്ടിയെ അംഗനവാടിയില്‍ നിന്ന് വിളിച്ച് കൊണ്ടുവരുന്നത്. കുട്ടിയെ കാണാതെ വന്നപ്പോള്‍ അന്വേഷിക്കുമ്പോഴാണ് കുട്ടിയുടെ അമ്മയേയും കാണാതാകുന്നത്. അവിടത്തെ വാര്‍ഡ് മെമ്പര്‍ ബീന ഈ സ്ത്രീയുടെ അമ്മയെ ഫോണില്‍ വിളിച്ച് ചോദിക്കുകയായിരുന്നു.
ആദ്യം എവിടേക്കാണ് പോയത് എന്ന് അറിയില്ല എന്നാണ് ഈ അമ്മ പറഞ്ഞത്. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ആലുവ വരെ കൂടെയുണ്ടായിരുന്നു എന്ന് പറഞ്ഞത്. കുട്ടിയെ കാണാതായ ഉടനെ പൊലീസില്‍ പരാതിപ്പെടേണ്ടതായിരുന്നു. അതുണ്ടായില്ല. അമ്മയ്ക്കറിയാം കുട്ടി എവിടെയാണ് എന്നുള്ളത് എന്നാണ് എനിക്ക് തോന്നുന്നത്,' അദ്ദേഹം പറയുന്നു.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications