സിപിഐ നേതാവിന്റെ വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു; പോലീസ് എത്തിയപ്പോൾ ഓടി... ഒളിവിൽ!
കരുനാഗപ്പിള്ളി: സിപിഐ പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് 55 ചാക്ക് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തു. വീട്ടിൽ സൂക്ഷിച്ചിരുന്ന സാധനങ്ങൾ കഴിഞ്ഞ ദിവസം രാത്രി വാനിൽ കടത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ പോലീസിന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു സാധനങ്ങൾ പിടികൂടിയത്. കരുനാഗപ്പിള്ളി താഴവ സിപിഐ ലോക്കൽ കമ്മറ്റി അംഗം കടത്തൂർ തോപ്പിൽ തറയിൽ എം നിസാമിന്റെ വീട്ടിൽ നിന്നാണ് സാധനങ്ങൾ പിടികൂടിയത്.
പോലീസിനെ കണ്ട് നിസാം അടക്കമുള്ളവർ ഓടി രക്ഷപ്പെടുകയായിരുന്നു. വാനും സമീപത്തുണ്ടായിരുന്ന ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു. റേഷൻ കടകളിൽ നിന്നാണോ ഗോഡൗണിൽ നിന്നാണോ അരി എത്തുന്നത് എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലീസ് അന്വേഷിച്ച് വരികയാണ്. രഹസ്യ വിവരത്തിന്റരെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

സിപിഐ മന്ത്രി
സിപിഐ നേതൃത്വത്തിൽ തന്നെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരത്തിൽ പ്രാദേശിക തലത്തിലും വിവാദങ്ങൾ വരുന്നത്. സിപിഐ മന്ത്രിയാണ് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ സിപിഐ നേതാവിന്റെ വീട്ടിൽ നിന്ന് റേഷൻ സാധനങ്ങൾ പിടിച്ചെടുത്തത് അതിവ ഗൗരവമേറിയ കാര്യമാണ്.

ഒളിവിലുള്ള പ്രതിക്കായി തിരച്ചിൽ
ഒളിവിലുള്ള പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. റേഷന്‍സാധനങ്ങള്‍ കരിഞ്ചന്തയില്‍ വില്‍കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് നിസാമെന്ന് പൊലീസ് പറഞ്ഞു. വരും ദിവസങ്ങലിലും മേഖലയിൽ പരിശോധന നടത്തും. പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

കാനത്തിന്റെ മകൻ
ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുപിന്നാലെ വിദേശത്തുനിന്ന് എത്തിയ കാനത്തിന്റെ മകന്‍ സിവില്‍ സപ്ലൈസ് ഔട്ട്ലെറ്റുകളിലെ സാധനങ്ങൾ വാങ്ങുന്നതിന്റെ ഇടനിലക്കാരനായി ക്രമക്കേട് നടത്തിയെന്ന് നേരത്തെ ആരോപണം ഉണ്ടായിരുന്നു. കോടിക്കണക്കിന് രൂപ ഇടനിലക്കാര്‍ വഴി കമ്മീഷനായി തട്ടിയെടുത്തെന്നും സംസ്ഥാനത്തെ നിരവധി ഭൂമിയിടപാടുകളിൽ കാനത്തിന്റെ മകന് പങ്കുണ്ടായിരുന്നെന്നും ആരോപണം ഉയർന്നിരുന്നു.

v
പൊതുവിതരണ സമ്പ്രദായത്തിലെ അഴിമതികള്‍ക്ക് അറുതി വരുത്തുവാന്‍ അധികാരം ഏറ്റെടുത്ത നാള്‍ മുതല്‍ ശക്തമായ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. പൊതുവിതരണ രംഗം സുതാര്യമാക്കുവാനും വിലക്കയറ്റം പിടിച്ചുനിര്‍ത്തുവാനും നടത്തിയ സര്‍ക്കാരിന്റെ ഇടപെടലുകള്‍ക്ക് ശക്തമായ പിന്തുണയാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും ഇടതുപക്ഷ മുന്നണിയും നല്‍കിവരുന്നത്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ഭക്ഷ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നുവെന്ന ദുരാരോപണം ചില മാധ്യമങ്ങള്‍ ഉന്നയിച്ചത് രാഷ്ട്രീയ ദുഷ്ടലാക്കോടുകൂടിയാണെന്നാണ് സിപിഐ നേതൃത്വത്തിന്റെ വാദം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications