മലപ്പുറത്ത് എഴാം ക്ലാസു വിദ്യാർത്ഥിനിയെ അധ്യാപകൻ പീഡിപ്പിച്ചു; പെൺകുട്ടി ഗർഭിണി!
മലപ്പുറം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പീഡന വാർത്തകൾ പുറത്ത് വരുന്നത് മലപ്പുറം ജില്ലയിൽ നിന്നാണെന്ന് പറയാം. ബാല പീഡനങ്ങളും പ്രകൃതി വിരുദ്ധ പീഡനങ്ങളും നടന്നെന്ന വാർത്തകൾ പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. വളാഞ്ചേരിയിൽ പത്തു വയസുകാരിയെ ലൈംഗികമായി പിഡിപ്പിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിലായത് ഈ ആഗസ്ത് ഏഴിനായിരുന്നു.
പാലായിൽ അങ്കച്ചൂട്; നിഷയോ ജോസ് കെ മാണിയോ? പല പേരുകൾ.... ചൂടേറി സ്ഥാനാർത്ഥി ചർച്ചകൾ!!
ഇതിന് പിന്നാലെയാണ് മറ്റൊരു പീഡന വാർത്തകൂടി പുറത്ത് വരുന്നത്. മലപ്പുറത്ത് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ അധ്യാപകൻ ഒളിവിൽ പോയെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. യുപി സ്കൂലിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെയാണ് അറബി അധ്യാപകനായ മസൂദ് പീഡിപ്പിച്ചത്.
ഇയാൾക്കായി തേഞ്ഞിപ്പാലം പോലീസ് തിരച്ചിലിൽ ഊർജ്ജിതമാക്കി. പോക്സോ, ബാലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ രക്ഷിതാക്കൾ സ്കാനിഗ് സെന്ററിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് കുട്ടി ഗർഭിണിയാണെന്ന് വ്യക്തമായത്.
സ്കാനിങ് സെന്ററിൽ നിന്നാണ് തേഞ്ഞിപ്പാലം പോലീസ് സംഭവം അറിഞ്ഞത്. തുടർന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. അതേസമയം കഴിഞ്ഞ പ്രാവശ്യം തിരൂരില്‍ പതിനൊന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മദ്രസയിലെ വിദ്യാര്‍ത്ഥിയായ പതിനൊന്നുകാരനെ പല തവണയായി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയെന്നാണ് അലിക്കെതിരെയുള്ള കേസ്.