എട്ടിക്കുളത്ത് ജുമുഅ നിസ്കാരം തടയാന്‍ ശ്രമം; എസ്ഐ ഉള്‍പ്പെടെ എട്ടു പേര്‍ക്ക് പരുക്ക്
പയ്യന്നൂര്‍: എട്ടിക്കുളത്ത് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ മഖാമിനോടു ചേര്‍ന്ന് താജൂല്‍ ഉലമ എജ്യുക്കേഷന്‍ സെന്റര്‍ നിര്‍മിച്ച തഖ്വ ജുമാ മസ്ജിദില്‍ ജുമുഅ നമസ്കാരം തടയാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ എസ്ഐ ഉള്‍പ്പെടെ എട്ടു പേര്‍ക്കു പരുക്ക്. ജുമുഅ നിസ്കാരത്തിനെത്തിയവരും തടയാനെത്തിയവരും തമ്മില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. പോലീസ് വാഹനം ഉള്‍പ്പെടെ ഏഴ് വാഹനങ്ങള്‍ തകര്‍ക്കപ്പെട്ടു.
സംഘര്‍ഷത്തില്‍ പരുക്കേറ്റ പഴയങ്ങാടി എസ്ഐ ദിനു മോഹന്‍, പഴയങ്ങാടി സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസര്‍ അനില്‍ കുമാര്‍ എന്നിവരെയും എജ്യുക്കേഷന്‍ സെന്റര്‍ പ്രവര്‍ത്തകരായ എം.കെ.അലി അസ്കര്‍ (46) എട്ടിക്കുളം, എം.എ.അബ്ദുറഹ്മാന് (45) എട്ടിക്കുളം, പി.അബ്ദുല്‍ജലീല്‍ (56) കാഞ്ഞങ്ങാട്, എം.മുഹമ്മദലി (39) പയ്യന്നൂര്‍, പി.എസ്.മുഹമ്മദ് കുഞ്ഞി (60) പള്ളിക്കര പൂച്ചക്കാട് എന്നിവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിനെ ആക്രമിച്ചു ജോലി തടസ്സപ്പെടുത്തിയതിനും അന്യായമായി സംഘം ചേര്‍ന്നതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണു 300 പേര്‍ക്കെതിരെ കേസ്. എ.ഒ.പി.ഹമീദ് (62) പള്ളിക്കോളനി എട്ടിക്കുളം, ടി.കെ.അബ്ദുല്‍ നാസര്‍ (46) എട്ടിക്കുളം, എം.കെ.മുഹമ്മദ് കുഞ്ഞി (52) സ്കൂള്‍പാറ, എം.ഡി.പി.അസ്ഹറുദ്ദീന് (21) അമ്പലപ്പാറ, ടി.കെ.നിസ്ഹാബ് (23) ഹോസ്പിറ്റല്‍ റോഡ്, കെ.റാഷിദ് (35) മൊട്ടക്കുന്ന് എന്നിവരെ അറസ്റ്റ് ചെയ്തു ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ട് ആറു പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. പഴയങ്ങാടി പോലീസിന്റെ ജീപ്പ് അക്രമികള്‍ അടിച്ചുതകര്‍ത്തു. പെരുമ്പയിലെ യൂസഫ് ഹാജിയുടെ കെഎല്‍ 59 എഫ് 7555 ജീപ്പ്, പൂച്ചക്കാട്ടെ സെയ്ഫുദ്ദീന്റെ കെഎല്‍ 60 എന്‍ 1938 കാർ എന്നിവയും അടിച്ചുതകര്‍ത്തു. നിരവധി സ്കൂട്ടറുകളും ബൈക്കുകളും തകര്‍ക്കപ്പെട്ടു. സംഭവസ്ഥലത്തുനിന്നും തകര്ക്കപ്പെട്ടവയുള്പ്പെടെ 35 ഇരുചക്ര വാഹനങ്ങളും കാറും പോലീസ് കസ്റ്റഡിയിലെടുത്തു. താജുല്‍ ഉലമയുടെ മഖാം സിയാറത്തിന് ശേഷം ജുമുഅ നിസ്കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ കയറാന്‍ ശ്രമിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. നിലവില്‍ എട്ടിക്കുളത്ത് ജുമാ മസ്ജിദ് ഉള്ളതിനാല്‍ മറ്റൊരു തഖ്വ മസ്ജിദില്‍ ജുമുഅ നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭഗം ജുമുഅ നിസ്കാരത്തിനെത്തിയരെ കയ്യേററം ചെയ്യുകയായിരുന്നുു. തുടര്‍ന്ന് രൂക്ഷമായ കല്ലേറ് നടന്നതോടെ പോലീസ് ലാത്തിവീശിയത്. ജനങ്ങളെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസും പ്രയോഗിച്ചു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല'












Click it and Unblock the Notifications