കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവസംസ്‌കാരം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം മരിച്ചയാള്‍ തിരിച്ചുവന്നു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: ശവസംസ്‌കാരവും ചടങ്ങുകളും കഴിഞ്ഞ് രണ്ട് മാസത്തിനുശേഷം മരിച്ചയാള്‍ തിരിച്ചുവന്നു. സംഭവം നടക്കുന്നത് പെരുമ്പാവൂരിലാണ്. ഹോട്ടല്‍ ഉടമയായിരുന്ന രാമന്‍ പോറ്റിയുടെ മകന്‍ കണ്ണന്‍(57) ആണ് ജീവനോടെ തിരിച്ചു വരുന്നത്. സിനിമയില്‍ കാണുന്നതുപോലെ ഇനി കണ്ണന്റെ പ്രേതമാണോ എന്ന് കരുതി ഭയന്നു വിറച്ചു നിന്നു പോയി വീട്ടുകാരും നാട്ടുകാരും.

എന്നാല്‍ പ്രേതമൊന്നുമല്ല, മരിച്ചു എന്നു കരുതിയ കണ്ണന്‍ തന്നെയാണ് വന്നിരിക്കുന്നത്. അപ്പോള്‍ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് സംസ്‌കരിച്ചത് ആരെയായിരുന്നു. പോലീസിന് തലവേദനയുണ്ടാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. ആളുമാറി സംസ്‌കരിച്ചത് ആരെയെന്ന അന്വേഷണത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍.

duh

സഞ്ചാര പ്രിയനായ കണ്ണന്‍ ഇടയ്ക്കിടെ നാടു ചുറ്റാന്‍ പോകാറുണ്ട്. അതുപോലെ കഴിഞ്ഞ വര്‍ഷം സഞ്ചാരത്തിനു പുറപ്പെട്ട കണ്ണന്‍ പിന്നെ തിരിച്ചുവന്നില്ല. പോലീസില്‍ പരാതി കൊടുത്തിട്ടും ഒരു വിവരവും ഉണ്ടായിരുന്നില്ല. പിന്നീടാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അജ്ഞാത ജഡം തീവണ്ടി തട്ടി മരിച്ച നിലയില്‍ എത്തുന്നത്.

കണ്ണനെന്ന് തെറ്റിദ്ധരിച്ച വീട്ടുകാര്‍ കണ്ണന്‍ മരിച്ചെന്നു വിധി എഴുതി. പിന്നീട് ആചാര പ്രകാരം ചടങ്ങുകള്‍ നടത്തി. രാമേശ്വരത്ത് പോയി ബലി കര്‍മ്മങ്ങളും ചെയ്തു. ചടങ്ങുകള്‍ കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞപ്പോഴാണ് കണ്ണന്‍ തിരിച്ചെത്തുന്നത്. സങ്കടകടലില്‍ ഇരിക്കുന്ന വീട്ടുകാരെയും പിന്നെ തന്റെ ഫോട്ടോവില്‍ മാല ചാര്‍ത്തിയിരിക്കുന്നതും കണ്ട് കണ്ണനും ഒന്നു ഞെട്ടി.

ഏതായാലും മരിച്ച കണ്ണന്‍ തിരിച്ചെത്തിയതിലുള്ള സന്തോഷത്തിലാണ് ഭാര്യയും കുടുംബാംഗങ്ങളും. താന്‍ തീര്‍ത്ഥാടനത്തിനു പോയതായിരുന്നുവെന്നാണ് കണ്ണന്‍ പറഞ്ഞത്.

English summary
A dead man coming back to home after two months in perumbavoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X