അഭിമന്യുവിന്റെ ഓര്‍മകള്‍ക്ക് നടുവില്‍ ജീവിക്കുന്ന രക്തസാക്ഷി
കൊച്ചി: കാമ്പസ് രാഷ്ടിയത്തിന്റെ ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോയ്ക്ക് അഭിമന്യുവിന്റെ മരണവാര്‍ത്ത ഏര്‍പ്പിച്ച ആഘാതം ചെറുതല്ല. തനിക്ക് ജീവന് തിരികെ നല്കി ജീവിതമെടുത്ത കാമ്പസ് രാഷ്ടിയത്തിന്റെ കത്തിമുനയില്‍ തന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയുടെ സ്വപ്നങ്ങള്‍ അവസാനിച്ചത് ഇപ്പോഴും ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അഭിമന്യുവിന്റെ ശരീരം സൂക്ഷിച്ച ജനറല്‍ ആശുപത്രിയിലും പൊതു ദര്‍ശനത്തിനെത്തിച്ച മഹാരാജാസ് കോളജ് ഓഡിറ്റോറിയത്തിനു മുന്നിലും നിറകണ്ണുകളോടെ വീല്‍ച്ചെയറിലിരുന്ന് അവന് എനിക്ക് അത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് അദ്ദേഹം പറയുന്നുണ്ടായിരുന്നു.
സൈമണ്‍ ബ്രിട്ടോയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു കൊല്ലപ്പെട്ട അഭിമന്യു. അദ്ദേഹത്തിന്റെ യാത്രാ വിവരണത്തിന്റെ നല്ലൊരു ഭാഗവും എഴുതിയത് അഭിമന്യുവാണ്. ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അര്‍ജുനാണ് തനിക്ക് അഭിമന്യുവിനെ പരിചയപ്പെടുത്തിയതെന്നു ബ്രിട്ടോ പറയുന്നു. എല്ലാവരോടും വലിയ സ്നേഹമായിരുന്നു അവന്. കുടുംബാംഗത്തെ പോലെയായിരുന്നു അവന് ഞങ്ങള്‍ക്ക്. വീട്ടില്‍ വരുമ്പോള്‍ മകളുമായി വഴക്കിടും. ഭാര്യയെ കളിയാക്കും. എല്ലാവരുടെയും കൂടെ ഭക്ഷണം കഴിക്കും. തന്നെ കട്ടിലില്‍ നിന്നു ഉയര്‍ത്തുന്നതിനും ഫിസിയോ തെറാപ്പി ചെയ്യുന്നതിനുമെല്ലാം സഹായിക്കുമായിരുന്നു. അവന് ഞാന്‍ കഴിഞ്ഞ ദിവസം ഒരു മുണ്ടു കൊടുത്തിരുന്നു. ഇതു പറയുമ്പോള്‍ നിറഞ്ഞു തുളുമ്പി നില്ക്കുന്ന കണ്ണുനീര് സൈമണ്‍ ബ്രിട്ടോ തുടയ്ക്കുന്നുണ്ടായിരുന്നു.

അവന് മലയാളത്തില്‍ നല്ല ഗ്രാഹ്യമുണ്ടായിരുന്നു. ഞാന്‍ പറയുന്നത് മലയാളം വിഷയമായി എടുത്തു പഠിക്കുന്നവര്‍ക്കു പോലും പകര്‍ത്തുക പ്രയാസമാണ്. എനിക്ക് വേഗത കൂടുതലാണ്. പിന്നെ ക്ഷമയും റഫറന്‍സും വേണം. എന്നാല്‍ അവന് മിടുക്കനായിരുന്നു. ആറും എട്ടും മണിക്കൂറുക്കെ അവന് ഇരുന്ന് എഴുതുമായിരുന്നു. അത്രയും മിടുക്കനായ ഒരാളെ ആണ് ആ നാടിനു നഷ്ടപ്പെട്ടത്. സഖാവ് ഈ പുസ്തകം പൂര്‍ത്തിയാക്കി അവാര്ഡുക്കെ കിട്ടുമ്പോള്‍ എല്ലാവരോടും പറയണം ഞാനാ ഇതെഴുതിയതെന്ന് എപ്പോഴും അവന് പറയുമായിരുന്നു. മിക്ക ദിവസവും വൈകുന്നേരം വരും. വീല്‍ച്ചെയറില്‍ കുറേ നേരം കൊണ്ടു നടക്കും. ഞങ്ങളും എപ്പോഴും അവനെ കളിയാക്കുമായിരുന്നു. നീയൊരു കെമിസ്റ്റ് ആയിട്ട് വട്ടവടയില്‍ കൊണ്ടുപോയി രാസവളം ചെയ്ത് ഞങ്ങളെ കൊല്ലാനല്ലേ നടക്കുന്നതെന്നുക്കെ തമാശയ്ക്ക് ചോദിക്കും. ഇല്ല, ഞാനൊരു സയന്റിസ്റ്റ് ആകുമെന്നായിരുന്നു അപ്പോഴുക്കെ അവന് പറഞ്ഞിരുന്നത്. അവസാനം പഠിക്കണമെന്നും ജീവിക്കണമെന്നും വീടിന് തുണയാകണമെന്നുക്കെയുള്ള ഒരു പാട് സ്വപ്നങ്ങള്‍ പാതി വഴിയില്‍ നഷ്ടപ്പെട്ട് അഭിമന്യു യാത്രയായി.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications