തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ രാഹുല്‍ പശുപാലന്റെ പങ്ക് വ്യക്തമാക്കുന്നതെന്ന് അവകാശപ്പെടുന്ന ഒരു ടെലിഫോണ്‍ സംഭാഷണം പുറത്ത്. വാട്സ് ആപ്പിലൂടെയാണ് ഇത് പ്രചരിയ്ക്കുന്നത്.
ഈ ഫോണ്‍ സംഭാഷണത്തിലുള്ളത് രാഹുലിന്റെ ശബ്ദം തന്നെയാണോ എന്ന കാര്യത്തില്‍ ഒരു ഉറപ്പും ഇല്ല. ദുബായില്‍ നിന്ന് അജിത്ത് എന്ന ഒരാളാണ് ഫോണ്‍ ചെയ്യുന്നത്. ഈ പേരും ശരിയായിക്കൊള്ളണം എന്ന് ഒരു നിര്‍ബന്ധവും ഇല്ല.
എന്നാല്‍ ഈ ഫോണ്‍ സംഭാഷണം സത്യമാണെങ്കില്‍ രാഹുല്‍ പശുപാലന് ചെയ്തുകൊണ്ടിരുന്ന കുറ്റകൃത്യങ്ങള്‍ അത്രയേറെ ഗൗരവപ്പെട്ടത് തന്നെയെന്ന് പറയേണ്ടിവരും.
വാട്സ് ആപ്പില്‍ പരക്കുന്നത്
വാട്സ് ആപ്പിലാണ് ഈ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രചരിയ്ക്കുന്നത്. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.
കൊച്ചു സുന്ദരികള്‍
'കൊച്ചു സുന്ദരികള്‍' എന്ന ഫേസ്ബുക്ക് പേജുമായി രാഹുല്‍ പശുപാലന് ബന്ധമൊന്നും ഇല്ലെന്നാണ് നിലവില്‍ പോലീസ് നല്കുന്ന വിവരം. എന്നാല്‍ ഈ ഫോണ്‍ സംഭാഷണത്തില്‍ രാഹുല്‍ എന്ന് പറയുന്ന ആള്‍ക്ക് കൊച്ചുസുന്ദരികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന പരാമര്‍ശങ്ങളുണ്ട്.
ആരാണ് ഈ ജോസഫേട്ടന്
ജോസഫേട്ടന് എന്ന ആളാണ് രാഹുലനെ വിളിയ്ക്കാന്‍ പറ്ഞതെന്നാണ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ജോസഫേട്ടന് തനിയ്ക്ക് വളരെ വേണ്ടപ്പെട്ട ആളാണെന്ന് രാഹുല്‍ എന്ന് പറയപ്പെടുന്ന ആളും സമ്മതിയ്ക്കുന്നുണ്ട്.
രശ്മിയ്ക്ക് വേണ്ടി
രശ്മിയ്ക്ക് വേണ്ടിയാണ് അജിത്ത് എന്ന് പറയുന്ന ആള് വിളിയ്ക്കുന്നത്. ഇക്കാര്യത്തില്‍ മറുഭാഗത്ത് നിന്ന് അനുകൂലമായ സംഭാഷണം തന്നെയാണ് വരുന്നത്.
ഒരു ലക്ഷം, ഒടുവില്‍
ഒരു ലക്ഷം രൂപയാണ് ആദ്യം പറയുന്നത്. പിന്നീട് വിലപേശലിനെ രാഹുല്‍ എന്ന് പറയപ്പെടുന്ന ആള് പരിഹസിയ്ക്കുന്നുണ്ട്. ഒടുവില്‍ എമ്പതിനായിരം രൂപയില്‍ എത്തുന്നു.
സെലിബ്രിറ്റിയാണ്
രശ്മി ഇപ്പോഴൊരു സെലിബ്രിറ്റിയാണെന്നതാണ് പറയുന്ന ന്യായം. അജിത്ത് എന്ന ആള് ആള് പിന്നേയും വിലപേശലിന് ശ്രമിയ്ക്കുന്നത് വ്യക്തമാണ്.
ഭാര്യയാണോ
രശ്മി ഭാര്യയാണോ എന്ന് ചോദിയ്ക്കുന്നുണ്ട്. തങ്ങള്‍ നിയമ പ്രകാരം വിവഹിതരാണ്. പക്ഷേ ഇതൊന്നും ഒരു പ്രശ്നമല്ലെന്നാണ് മറുഭാഗത്ത് നിന്നുള്ള മറുപടി.
സേഫ് ആണ്
എല്ലാ കാര്യങ്ങളും സേഫ് ആണ്. താനും ഭാര്യയും താമസിയ്ക്കുന്ന ഫ്ലാറ്റിലേയ്ക്ക് വന്നാല്‍ മതി. താങ്കള്‍ അതിഥിയായിരിയ്ക്കും എന്നാണ് പറയുന്നത്.
കൊച്ചു സുന്ദരികളെ കുറിച്ച്
കൊച്ചു സുന്ദരി ഫേസ്ബുക്ക് പേജില്‍ കണ്ട കുട്ടികളെ കൊുറിച്ചും അജിത്ത് എന്ന് പറയുന്ന ആള് ചോദിയ്ക്കുന്നുണ്ട്. അപ്പോള്‍ മറ്റൊരു സൈറ്റിനെ കുറിച്ചും രാഹുലെന്ന് പറയപ്പെടുന്ന ആള് പറയുന്നുണ്ട്.
കൂടുതല്‍ പേര്
രശ്മി എന്ന പേര് മാത്രമല്ല. വേറേയും സ്ത്രീകളെ കുറിച്ച് രാഹുല്‍ എന്ന് പറയപ്പെടുന്ന ആള് പറയുന്നുണ്ട്.
- 'ഗെയിം ഓവർ എന്ന് ആരതി പൊടിയുടെ ഭീഷണി മെസേജ്; റോബിനെതിരെ ഇനി 'ഹെവി പൂട്ട്'; ശാലു പേയാട്
- IPL 2023 | ഈ സീസണ് മൊത്തം കളറാകും, ഉദ്ഘാടനം കൊഴുപ്പിക്കാനെത്തുന്നത് ഈ നടിമാര്‍..?
- സ്വപ്നം കണ്ടെതൊക്കെ ഇനി കണ്മുന്നില്; രാജയോഗം പിന്നാലെയുണ്ട്, ഈ രാശിക്കാര്‍ക്ക് അടിപൊളി സമയം
- 57 വര്‍ഷങ്ങളായി ഹണിമൂണില്ലാതെ ജീവിതം: സെക്കന്ഡുകള്ക്കുളില് ദമ്പതിമാരുടെ ഭാഗ്യം മാറി, ബംപറടിച്ചു
Please read our comments policy before posting