ആ മനസിന് നന്ദി പറഞ്ഞ് കേരളം! എല്ലാവരും നോക്കിനിന്നപ്പോൾ രക്ഷക്കെത്തിയത് അഡ്വക്കേറ്റ് രഞ്ജിനി മാത്രം
ഏറെ തിരക്കേറിയ പത്മ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത സംഭവമുണ്ടായത്.
കൊച്ചി: എറണാകുളം പത്മ ജങ്ഷനിലെ കെട്ടിടത്തിൽ നിന്നും താഴെ വീണ് ആരും തിരിഞ്ഞുനോക്കാതിരുന്ന തൃശൂർ സ്വദേശിയെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈയെടുത്തത് ഒരു അഭിഭാഷക. കേരള ഹൈക്കോടതിയിലെ അഭിഭാഷകയായ രഞ്ജിനിയാണ് ആരും തിരിഞ്ഞുനോക്കാനില്ലാതെ രക്തംവാർന്ന് കിടന്നിരുന്ന യുവാവിനെ ആശുപത്രിയിലെത്തിക്കാൻ മുന്നിട്ടിറങ്ങിയത്.
ഏറെ തിരക്കേറിയ പത്മ ജങ്ഷനിൽ ഞായറാഴ്ച വൈകീട്ടാണ് മനുഷ്യമനസാക്ഷിയെ ചോദ്യം ചെയ്ത സംഭവമുണ്ടായത്. ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് റോഡിലേക്ക് വീണ തൃശൂർ സ്വദേശി സജിയെ ഒരാൾ പോലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായില്ല. സമീപത്തുള്ളവരെല്ലാം നിലത്തുവീണു കിടക്കുന്ന മനുഷ്യനെ നോക്കിനിന്നപ്പോഴാണ് അഭിഭാഷകയായ രഞ്ജിനി സംഭവസ്ഥലത്തേക്കെത്തുന്നത്.

പത്മ ജംങ്ഷനിൽ...
എറണാകുളം പത്മ ജംങ്ഷന് സമീപം താമസിക്കുന്ന അഡ്വക്കേറ്റ് രഞ്ജിനി കഴിഞ്ഞദിവസം വൈകീട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടം ശ്രദ്ധയിൽപ്പെടുന്നത്. സമീപത്തെ മെട്രോ സ്റ്റേഷനിലേക്ക് നടന്നുപോകുന്നതിനിടെയാണ് റോഡരികിൽ വീണു കിടക്കുന്ന സജിയെ കണ്ടത്.

ആരും ശ്രമിച്ചില്ല...
തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ നിലയിലായിരുന്നു സജി. ഈ സമയം ഒട്ടേറെപേർ സമീപത്തുണ്ടായിരുന്നെങ്കിലും അവരാരും പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകാൻ തയ്യാറായില്ലെന്ന് അഡ്വക്കേറ്റ് രഞ്ജിനി പറഞ്ഞു.

ചെവി കൊണ്ടില്ല...
ഒരാൾ ഗുരുതരമായി പരിക്കേറ്റ് കിടക്കുന്നത് കണ്ടിട്ടും എല്ലാവരും നോക്കിനിൽക്കുകയായിരുന്നു. ഇതിനിടെ കൂടിനിന്നിരുന്ന ആളുകളോളും വണ്ടിക്കാരോടും ഇയാളെ ആശുപത്രിയിലെത്തിക്കണമെന്ന് അപേക്ഷിച്ചെങ്കിലും ആരും ചെവി കൊണ്ടില്ല.

ആംബുലൻസില്ല...
ഒരാൾ പോലും പരിക്കേറ്റയാളെ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്ന് മനസിലായതോടെ രഞ്ജിനി ഒരു ആംബുലൻസ് വിളിക്കാൻ ശ്രമിച്ചു. ഇതിനായി പരിചയമുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ ബന്ധപ്പെട്ടെങ്കിലും ആംബുലൻസില്ലെന്നായിരുന്നു മറുപടി.

കൊണ്ടുപോയി...
തുടർന്ന് ഒരു കാറുകാരനെ സംഘടിപ്പിച്ചാണ് പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ സംവിധാനമൊരുക്കിയത്. അത്രയുംനേരം യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ച രഞ്ജിനി തന്നെയായിരുന്നു ഇതിനും വഴിയൊരുക്കിയത്.

ആ ചിന്ത മാത്രം...
മനസാക്ഷിയില്ലാത്ത ഒരു കൂട്ടമാളുകൾക്കിടയിൽ രഞ്ജിനി നടത്തിയ ഇടപെടലാണ് ഒരു മനുഷ്യജീവൻ രക്ഷപ്പെടുത്തിയത്. ആ സമയത്ത് അയാളുടെ കുടുംബത്തെക്കുറിച്ചാണ് താൻ ചിന്തിച്ചതെന്നും. അതിനാലാണ് ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചതെന്നും അഡ്വക്കേറ്റ് രഞ്ജിനി പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications