Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഷൻ മുതൽ റെയിൽവേ വരെ; ഇപ്പോള്‍ കാലാവസ്ഥാ മുന്നറിയിപ്പിലും: കേന്ദ്രം അവഗണന കാണിക്കുന്നുവെന്ന് റഹീം

ഡല്‍ഹി: കാലാവസ്ഥാ മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണെന്ന് ഡി വൈ എഫ് ഐ നേതാവും രാജ്യസഭാ എംപിയുമായ എ എ റഹീം. കഴിഞ്ഞ ദിവസങ്ങളില്‍ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയുടെ പശ്ചാത്തലത്തിലാണ് എംപിയുടെ പ്രതികരണം. കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്ല് നൽകാതിരുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു. എംപിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

റേഷനും റെയിൽവെയും എന്നപോലെ കാലാവസ്ഥാ കാര്യത്തിലും മോദി സർക്കാരിന് കേരളത്തോട് കടുത്ത അവഗണനയാണ്.രണ്ടു ദിവങ്ങളിലായി പെയ്ത അതിതീവ്ര മഴ പലജില്ലകളിലും ദുരിതം ഉണ്ടാക്കി.കാലാവസ്ഥാ വ്യതിയാനം കുറേക്കാലമായി നമ്മെ രൂക്ഷമായി വേട്ടയാടുകയാണ്.മുന്നറിയിപ്പ് നൽകേണ്ട കേന്ദ്രസർക്കാർ സംവിധാനങ്ങൾ കാണിക്കുന്നത് ഗുരുതരമായ അവഗണനയാണ്.

aa-rahim-rain-

2017ലെ ഓഖി ചുഴലിക്കാറ്റിൽ 91 പേർ മരിക്കുകയും 150 കുടുംബങ്ങളുടെ വീടുകൾ തകരുകയും ചെയ്തിരുന്നു. കേന്ദ്ര സർക്കാർ ലെവൽ 3 ദുരന്തമായി പ്രഖ്യാപിച്ച 2018 ലെ വെള്ളപ്പൊക്കത്തിൽ 450-ലധികം ആളുകൾ മരിക്കുകയും 44000 കോടി രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തു. അതുപോലെ, 2019 ലെ വെള്ളപ്പൊക്കത്തിൽ 121 ൽ അധികം ആളുകൾ മരിച്ചു. ഇന്നലെ (16 10 2023)തിരുവനന്തപുരം നഗരത്തിൽ മാത്രം 25.2 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.

കുറഞ്ഞ സമയത്തിനുള്ളിൽ പെയ്യുന്ന ഈ അതിതീവ്ര മഴയാണ് വെള്ളക്കെട്ടിന് കാരണം.എന്തുകൊണ്ടാണ് ഇത്തരം അതിതീവ്ര മഴസംബന്ധിച്ചു മുന്നറിയിപ്പ് നൽകേണ്ട കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അത്തരം ഒരറിയിപ്ല് നൽകാതിരുന്നത്? സംസ്ഥാനം പലതവണ ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ സംസ്ഥാനത്തു അത്യാധുനികമായ കാലാവസ്ഥാ പ്രവചന സംവിധാനം ഒരുക്കുന്നില്ല. റേഷൻ മുതൽ റെയിൽവേ വരെ മോദി സർക്കാർ കേരളത്തോട് കാണിക്കുന്ന ശത്രുതാപരമായ അവഗണന ഇക്കാര്യത്തിലും തുടരുന്നു.

കാലാവസ്ഥാ പ്രവചനത്തിന് ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന നൂതനമായ ഒരു റഡാർ പോലും കേരളത്തിലില്ല. കൊച്ചിയിലെ പഴയ ഒരു റഡാർ മിക്ക സമയത്തും ശരിയായി പ്രവർത്തിക്കുന്നില്ല, ഡിസിഷൻ സപ്പോർട്ട് സിസ്റ്റങ്ങളിൽ ഉപയോഗിക്കുന്നതിന് ഡിജിറ്റൽ ഫോർമാറ്റിൽ ഡാറ്റ നൽകാത്ത പഴയ സംവിധാനമാണിത്. തിരുവനന്തപുരത്തെ റഡാർ ഐഎസ്ആർഒയുടെ കീഴിൽ VSSCയിൽ ആയതിനാൽ എല്ലാ സമയത്തും കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയില്ല.

ഇനി നമ്മൾ മനസ്സിലാക്കേണ്ടത്,വടക്കൻ കേരളത്തിൽ ഒരിടത്തും കാലാവസ്ഥാ പ്രവചനത്തിനായി ഒരു റഡാർ പോലുമില്ല എന്ന കാര്യമാണ്. 2013 മുതൽ ആധുനിക ഡോപ്ലർ റഡാറുകൾ വേണമെന്ന് കേരളം ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രസർക്കാർ ഇതുവരെ അനുവദിച്ചിട്ടില്ല. വടക്കും തെക്കും മധ്യ മേഖലകളിലും ആധുനിക ഡോപ്ലർ റഡാറുകൾ അനുവദിക്കണമെന്നും രാജ്യസഭയിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു.അപകട സാധ്യത കൂടിയ പാരിസ്ഥിതിക ദുർബല പ്രദേശമായ ഇടുക്കി മേഖലയ്ക്ക് ഒരു എക്സ്-ബാൻഡ് മിനി ഡോപ്ലർ റഡാർ അനുവദിക്കണമെന്നും ഇതോടൊപ്പം സഭയിൽ ആവശ്യപ്പെട്ടു.

കേരളം ഇക്കര്യങ്ങൾ തുടർച്ചയായി കേന്ദ്ര സർക്കാരിനോട് ആവശ്യം ഉന്നയിക്കുമ്പോഴും കേന്ദ്ര സർക്കാർ കാട്ടുന്ന ശത്രുതാപരമായ അവഗണനയ്‌ക്കെതിരെ കേരളം കൈകോർക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+