അബ്ദുറഹ്മാന് രണ്ടത്താണിയെ ചാക്കിടാന്‍ സിപിഎം; കളത്തില്‍ 3 പേര്, സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയ പിന്നാലെ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന് രണ്ടത്താണി പാര്‍ട്ടിക്ക് പുറത്തേക്ക്. രണ്ടത്താണിയുമായി സിപിഎം പ്രതിനിധികള്‍ ഫോണില്‍ ബന്ധപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. കെടി ജലീല്‍, വി അബ്ദുറഹ്മാന് എന്നിവര്‍ക്ക് പുറമെ മറ്റൊരു വ്യക്തിയും രണ്ടത്താണിയുമായി സംസാരിച്ചുവത്രെ.
മുസ്ലിം ലീഗ് പ്രഖ്യാപിച്ച മിക്ക സ്ഥാനാര്‍ഥികളെയും അഭിനന്ദിച്ച അബ്ദുറഹ്മാന് രണ്ടത്താണി തിരൂരങ്ങാടിയില്‍ മല്‍സരിക്കുന്ന പിഎംഎ സമീറിന്റെ സ്ഥാനാര്‍ഥിത്വമാണ് ചോദ്യം ചെയ്തത്. പ്രാദേശിക ഘടകം ആവശ്യപ്പെടാത്ത ഒരു സ്ഥാനാര്‍ഥിയെ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂരങ്ങാടിയില്‍ മല്‍സരിപ്പിക്കുന്നത് ചിലരുടെ താല്‍പ്പര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തങ്ങന്മാരെ കരുവാക്കി ചിലര്‍ കാര്യം നേടിയെടുക്കുന്നു എന്നാണ് രണ്ടത്താണിയുടെ വിമര്‍ശനം.

പാണക്കാട് തങ്ങള്‍ എടുത്ത നിലപാടിനെതിരെ പരസ്യ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് മുസ്ലിം ലീഗില്‍ അത്യപൂര്‍വമാണ്. കുഞ്ഞാലിക്കുട്ടിക്കെതിരെ ഒരു മുതിര്‍ന്ന നേതാവ് പരോക്ഷമായാണെങ്കിലും വിമര്‍ശനം ഉന്നയിക്കുന്നത് സംഭവിക്കാത്തതാണ്. നേരത്തെ മുഈനലി ശിഹാബ് തങ്ങളാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ സംസാരിച്ച പ്രധാന വ്യക്തിത്വം.
ആരാണ് അബ്ദുറഹ്മാന് രണ്ടത്താണി?
രണ്ട് തവണ എംഎല്‍എ ആയിരുന്ന വ്യക്തിയാണ് അബ്ദുറഹ്മാന് രണ്ടത്താണി. രണ്ട് തവണ മല്‍സരിച്ച് തോല്‍ക്കുകയും ചെയ്തിരുന്നു. തിരൂരിലെ ശിഹാബ് തങ്ങള്‍ ആശുപത്രിയുടെ ചെയര്‍മാനാണ്. ഇത്തവണ മല്‍സരിക്കണം എന്ന് രണ്ടത്താണിക്ക് ആഗ്രഹമുണ്ടായിരുന്നുവത്രെ. തിരൂരങ്ങാടിയില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ രണ്ടത്താണിയുടെ പേര് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് സമീറിന്റെ പേര് പ്രഖ്യാപിച്ചത്. ഇതിലുള്ള അതൃപ്തിയാണ് രണ്ടത്താണി പ്രകടിപ്പിച്ചത്.
ആദ്യം സാദിഖലി തങ്ങളെ പരോക്ഷമായി വിമര്‍ശിച്ചാണ് രണ്ടത്താണി ഫേസ്ബുക്ക് കുറിപ്പിട്ടത്. തൊട്ടുപിന്നാലെ അത് ഡിലീറ്റ് ചെയ്തു. ശേഷം ആര്‍ക്കും പരിഭവം തോന്നാത്ത തരത്തിലുള്ള കുറിപ്പ് എഴുതി. എന്നാല്‍ ബുധനാഴ്ച രാവിലെ പിഎംഎ സമീറിന്റെ പേര് എടുത്തു പറഞ്ഞും കുഞ്ഞാലിക്കുട്ടിയെ പരോക്ഷമായി വിമര്ശചിച്ചും കുറിപ്പ് പോസ്റ്റ് ചെയ്തു.
അവസരം ഉപയോഗിക്കാന്‍ സിപിഎം
ഇതോടെയാണ് സിപിഎം അവസരം ഉപയോഗപ്പെടുത്താന്‍ ശ്രമം തുടങ്ങിയത്. നേരത്തെ മുസ്ലിം ലീഗ് വിട്ടുവന്ന വ്യക്തിയാണ് കെടി ജലീല്‍. കോണ്‍ഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ നേതാവാണ് വി അബ്ദുറഹ്മാന്. ഇവര്‍ തന്നെയാണ് രണ്ടത്താണിയുമായി സംസാരിക്കുന്നത് എന്നാണ് വിവരം. ഒരുപക്ഷേ, താനൂര്‍ മണ്ഡലത്തില്‍ രണ്ടത്താണിയെ സ്വതന്ത്രനായി മല്‍സരിപ്പിക്കാന്‍ ഇടതുപക്ഷം ശ്രമിച്ചേക്കുമെന്നും വാര്‍ത്തകള്‍ വന്നു. സിപിഎം ഇവിടെ സ്ഥാനര്ഥിയാക്കിയ വി അബ്ദുറഹ്മാന് ഇതുവരെ പ്രചാരണം തുടങ്ങിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
''പെട്ടെന്നുള്ള വൈകാരിക പ്രതികരണമാണ് അത്. അവര്‍ സുപ്രധാന പദവികള്‍ വഹിക്കുന്നവരാണ്. എംഎല്‍എ ആയവരാണ്. അതൃപ്തിയുള്ളവരുമായി സംസാരിക്കും'' എന്നാണ് സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. വൈകാരിക പ്രതികരണം മാത്രമാണിതെന്നും ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുമെന്നും അവരെല്ലാം മുസ്ലിം ലീഗിനൊപ്പം ഉറച്ചു നില്‍ക്കുമെന്നുമാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം പ്രതികരിച്ചത്.
-
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ















Click it and Unblock the Notifications