Get Updates
Get notified of breaking news, exclusive insights, and must-see stories!

അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലിയുമായി അബിന്‍ വര്‍ക്കി, 40 പേരുടെ പിന്തുണ; രാജിഭീഷണി മുഴക്കി?

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ചരടുവലി ശക്തമാക്കി നിലവിലെ ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. നിലവിലെ ഭാരവാഹികള്‍ക്ക് പകരം പുറത്തുനിന്ന് ഒരാളെ കൊണ്ടുവന്നാല്‍ രാജിവെക്കുമെന്നാണ് അബിന്‍ വര്‍ക്കിയുടെ ഭീഷണി. അബിന്‍ വര്‍ക്കി 40 ഭാരവാഹികളുടെ പിന്തുണയുണ്ട് എന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസിലെ മൂന്ന് ജില്ലാ അധ്യക്ഷന്മാരും 30 ഭാരവാഹികളും ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു.

സമുദായ സന്തുലിതത്തിന്റെ പേര് പറഞ്ഞ് തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാന്‍ അനുവദിക്കരുത് എന്നും അബിന്‍ വര്‍ക്കിക്കായി വാദിക്കുന്നവര്‍ പറയുന്നത്. സംഘടനാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് രണ്ടാമത് എത്തിയ ആളാണ് അബിന്‍ വര്‍ക്കി. ഈ പരിഗണന അബിന് ലഭിക്കണം എന്നും ചെരുപ്പിനൊത്ത് പാദം മുറിക്കരുത് എന്നും നേതാക്കള്‍ കത്തില്‍ പറയുന്നു. പ്രസിഡന്റ് ഏതെങ്കിലും ഘട്ടത്തില്‍ രാജിവെക്കുകയോ പുറത്താക്കപ്പെടുകയോ ചെയ്താല്‍ വൈസ് പ്രസിഡന്റിന് ആ ചുമതല കൈമാറുന്നതാണ് രീതിയെന്നാണ് ഇവര്‍ പറയുന്നത്.

Abin Varkey

അതിനിടെ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ബിനു ചുള്ളിയിലിനെ സംസ്ഥാന അധ്യക്ഷനായി പരിഗണിക്കുന്നതിനെതിരെയും പ്രതിഷേധം ശക്തമാണ്. ശക്തമായി എതിര്‍ത്ത് ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത ആളാണ് ബിനു. അങ്ങനെ ഉള്ളവരെ അധ്യക്ഷനായി പരിഗണിക്കരുതെന്നാണ് ഇവരുടെ ആവശ്യം. ദേശീയ സെക്രട്ടറി പദവിയില്‍ ഒരു മാസം പോലും പിന്നിടാത്ത നേതാവാണ് ബിനു.

അങ്ങനെയുള്ള ആളെ എങ്ങനെ സംസ്ഥാന അധ്യക്ഷനാക്കുമെന്ന് ചോദിച്ച് മറ്റൊരു വിഭാഗം രാഹുല്‍ ഗാന്ധിക്ക് കത്തയച്ചിട്ടുണ്ട്. അതിനിടെ മുന്‍ കെഎസ്‌യു അധ്യക്ഷന്‍ കെ എം അഭിജിത്തിനെ സംസ്ഥാന അധ്യക്ഷനാക്കണം എന്ന് ആവശ്യപ്പെട്ട് നാല് എം പി മാരും കത്തയച്ചിട്ടുണ്ട്. അതേസമയം തനിക്കെതിരായ നീക്കം ചെറുക്കാന്‍ രാഹുലും രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെതിരെ ശബ്ദിച്ചവര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് തന്നെ പടയൊരുക്കമുണ്ട്.

അബിന്‍ വര്‍ക്കിയെ കൂടാതെ ആര്‍ വി സ്നേഹ, ദുല്‍ഖിഫില്‍ തുടങ്ങിയവരെ ഒറ്റുകാരെന്ന് മുദ്രകുത്തുകയാണ് രാഹുല്‍ പക്ഷം. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് നേതാക്കളുള്‍പ്പെട്ട വാട്സാപ്പ് ഗ്രൂപ്പില്‍ അബിന്‍ വര്‍ക്കിക്കുനേരെ വ്യാപകവിമര്‍ശനമുയര്‍ന്നിരുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നില്‍ അബിനാണെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെട്ടത്.

ഒരു യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ റിനി നേതാവിന്റെ പേര് പറഞ്ഞിരുന്നില്ല. നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. രാഹുലിനെ ഉദ്ദേശിച്ചാണ് റിനിയുടെ വെളിപ്പെടുത്തല്‍ എന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

പിന്നാലെ രാഹുലിനെതിരെ വിമര്‍ശനവുമായി എഴുത്തുകാരി ഹണി ഭാസ്‌കരന്‍ രംഗത്തെത്തി. രാഹുല്‍ മാങ്കൂട്ടത്തില്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും ഇത് തുറന്നുകാട്ടിത്തന്നത് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നുമായിരുന്നു ഹണി ഭാസ്‌കരന്റെ വെളിപ്പെടുത്തല്‍. ഇത് വിവാദമായതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+