കോഴിക്കോട് ആവാസ് പദ്ധതിയില്‍ ചേര്‍ന്നത് 20000 ലേറെ മറുനാടന്‍ തൊഴിലാളികള്‍;ഭൂരിപക്ഷം ഇപ്പോഴും പുറത്ത്
കോഴിക്കോട്: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ആവിഷ്ക്കരിച്ച സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ ജില്ലയില്‍ ഇതിനകം 20000ല്‍ പരം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തതായി ജില്ലാ ഭരണകൂടം. തികച്ചും സൗജന്യമായ ഈ പദ്ധതിയില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള തൊഴിലെടുക്കുന്ന ഏത് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ഇനിയും ചേരാവുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. അംഗങ്ങളായവര്‍ക്ക് പ്രതിവര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് 2,00,000 രൂപ ഇന്‍ഷ്വറന്‍സ് പരിരക്ഷയും ലഭിക്കും.

ജില്ലയില്‍ വടകര, കൊയിലാണ്ടി, താമരശ്ശേരി, കോഴിക്കോട് സിറ്റി മേഖലകളില്‍ ഇപ്പോള്‍ രജിസ്ട്രേഷന് നടന്നുവരുന്നു. ഇനിയും രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത തൊഴിലാളികള്‍ ഉടന്‍തന്നെ രജിസ്ട്രേഷന് എടുക്കണമെന്നും ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്ന തൊഴിലുടമകള്‍ മുഴുവന്‍ തൊഴിലാളികളെയും പദ്ധതിയില്‍ ചേര്‍ക്കേണ്ടതാണെന്നും ജില്ലാ ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെന്റ്) ബാബു കാനപ്പള്ളി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0495 2370538 നമ്പറില്‍ ലഭിക്കും.
ഇതരസംസ്ഥാന തൊഴിലാളികളുടെ ഇടയില്‍ അസുഖങ്ങള്‍ പടര്‍ന്നതോടെ ജനങ്ങള്‍ക്കിടയില്‍ ഇതുസംബന്ധിച്ച കൂടുതല്‍ ജാഗ്രത കൈവന്നിരുന്നു. ഇതെത്തുടര്‍ന്നാണ് വിവിധ പ്രദേശങ്ങളില്‍ ഇത്തരക്കാരെ ഇന്‍ഷുറന്‍സ് പദ്ധതികളിലും മറ്റും ഉള്‍പ്പെടുത്തുന്നതിന് നാട്ടുകാര്‍ മുന്‍കൈയെടുത്തു തുടങ്ങിയത്. തദ്ദേശസ്ഥാപനങ്ങളോട് ജില്ലാ കലക്റ്റര്‍ കര്‍ശന നിര്‍ദേശം നല്കിയതും ധാരാളം പേരെ ചേര്‍ക്കുന്നതിന് കാരണമായി. അതേസമയം, ഇപ്പോഴും ഭൂരിപക്ഷം പേര് പദ്ധതിക്ക് പുറത്താണ് എന്നതാണ് യാഥാര്‍ഥ്യം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications