കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; കുത്തിക്കൊലപ്പെടുത്താനും ശ്രമം, അക്രമി മുൻ ഭർത്താവ്
കോഴിക്കോട്: കാരശ്ശേരിയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്തുവെച്ചായിരുന്നു ആക്രമണം. ആഡിസ് ഒഴിച്ച ശേഷം അക്രമി യുവതിയെ കുത്തി പരുക്കേൽപ്പിക്കുകയും ചെയ്തു. ഗുരുതരമായി പരുക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ത്രില്ലറിലേക്ക്, ഫൈനല്‍ റൗണ്ടില്‍ ഇവര്‍, ദക്ഷിണേന്ത്യയുടെ പിന്തുണ ഇങ്ങനെ
യുവതിയുടെ മുൻ ഭർത്താവ് സുഭാഷ് എന്നയാളാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിലുള്ള വിവാഹ ബന്ധം വേർപെടുത്തിയിരുന്നു. യുവതിക്ക് നേരെ ഭീഷണിയുണ്ടായിരുന്നുവെന്ന് പിതാവ് ബാലകൃഷ്ണൻ പറയുന്നു. സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന് മുൻ ഭർത്താവ് ഭീഷണി മുഴക്കിയിരുന്നതായും പിതാവ് ആരോപിക്കുന്നു.
ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിന് സമീപത്ത് വെച്ച് പിന്തുടർന്നെത്തിയ ആക്രമി യുവതിയെ തടഞ്ഞുനിർത്തി ആസിഡൊഴിക്കുകയായിരുന്നു. യുവതി അലറിക്കരഞ്ഞതോടെ കൈയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് അക്രമി കുത്തുകയായിരുന്നു. കുത്തേറ്റ യുവതി താഴെ വീണു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ അക്രമി രക്ഷപെട്ടു. സംഭവസ്ഥലത്ത് നിന്നും കുത്താനുപയോഗിച്ച കത്തി കണ്ടെത്തിയിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ യുവതിയെ നാട്ടുകാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. സംഭവത്തിൽ കാരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.