തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു; ബിജെപിയെ അറിയിച്ചു, മറുപടി വെളിപ്പെടുത്തി ദേവന്
തൃശൂര്‍: നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമാണ് ദേവന്. കഴിഞ്ഞ ദിവസം വാടാനപ്പള്ളിയില്‍ കിറ്റ് വിവാദത്തില്‍ പ്രതിഷേധം ശക്തമായ സ്ഥലത്ത് ദേവന്റെ സാന്നിധ്യമുണ്ടായത് പലവിധ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. നേരത്തെ സ്വന്തമായി പാര്‍ട്ടി രൂപീകരിച്ച് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ശ്രമിച്ച ദേവന് പക്ഷേ, ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപിയില്‍ ചേര്‍ന്നു.
മൂന്നു വര്‍ഷം മുമ്പാണ് ദേവന് ബിജെപിയില്‍ അംഗത്വമെടുത്തത്. പിന്നീട് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദേവന് സ്ഥാനാര്‍ഥിയാകുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ദേവന് താല്‍പ്പര്യമുണ്ടായിരുന്നു. ബിജെപി നേതൃത്വത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. എന്നാല്‍ അനുമതി ലഭിച്ചില്ല.

തൃശൂരില്‍ മല്‍സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു എന്ന് ദേവന് മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചു. ചില സാങ്കേതിക കാരണങ്ങളാല്‍ അവിടെ മല്‍സരിക്കാന്‍ പറ്റില്ലെന്ന് പാര്‍ട്ടി അറിയിച്ചു. അതിന് പകരം തൊട്ടടുത്ത മണ്ഡലമായ പുതുക്കാട് നല്‍കാമെന്ന് പറഞ്ഞു. അതിനിടെയാണ് തല്ക്കാലം മല്‍സരിക്കേണ്ടെന്നും പ്രചാരണത്തില്‍ സജീവമാകാന്‍ നിര്‍ദേശിച്ചതെന്നും ദേവന് വിശദീകരിച്ചു.
തൃശൂരില്‍ ബിജെപിക്ക് വേണ്ടി മല്‍സരിക്കുന്നത് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചെത്തിയ പത്മജ വേണുഗോപാല്‍ ആണ്. 2021ല്‍ കോണ്‍ഗ്രസിന് വേണ്ടി പത്മജ തൃശൂരില്‍ മല്‍സരിക്കുകയും നേരിയ വോട്ടിന് പരാജയപ്പെടുകയും ചെയ്തിരുന്നു. ഇത്തവണ വിജയം ഉറപ്പാണ് എന്ന് പത്മജ പറയുന്നു. പത്മജയെ മല്‍സരിപ്പിച്ചാല്‍ മണ്ഡലം പിടിക്കാമെന്ന് ബിജെപിയും കരുതുന്നു.
എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നു?
അഞ്ച് വര്‍ഷത്തോളം കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) പ്രവര്‍ത്തനവുമായി മുന്നോട്ട് പോയിരുന്നു ദേവന്. പ്രധാന മുന്നണികള്‍ വലിയ ഭൂരിപക്ഷം നേടി വിജയിക്കുന്ന കാലം കഴിഞ്ഞെന്നും ചെറിയ പാര്‍ട്ടികള്‍ക്ക് സമ്മര്‍ദ്ദ ശക്തിയാകാന്‍ സാധിക്കുമെന്നും ദേവന് മുമ്പ് അഭിപ്രായപ്പെട്ടിരുന്നു. അതിനിടെയാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ചര്‍ച്ച നടത്തിയതും ബിജെപി അംഗത്വമെടുത്തതും.
ഭാരതം മഹത്തായ രാഷ്ട്രമാണെന്നും അവിടെ ഒറ്റയ്ക്ക് നിന്നാല്‍ ശരിയാകില്ലെന്നും മനസിലാക്കിയാണ് ബിജെപിയില്‍ ചേര്‍ന്നത് എന്ന് ദേവന് വിശദീകരിക്കുന്നു. സീറ്റോ സ്ഥാനങ്ങളോ തന്റെ താല്‍പ്പര്യമല്ല. ഈ പാര്‍ട്ടിയുടെ ഭാഗമാകാനാണ് ആഗ്രഹിച്ചത്. ചെറുകിട പാര്‍ട്ടികള്‍ പാടില്ല എന്നാണ് തന്റെ അഭിപ്രായം. ബിജെപിയാണ് ഇന്ത്യയിലെ ബെസ്റ്റ് പാര്‍ട്ടി എന്നും ദേവന് പറയുന്നു.
വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കഴിഞ്ഞ ദിവസം തന്നെ ദേവന് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നുവത്രെ ദേവന്. അല്‍പ്പ നേരം കഴിഞ്ഞ് എത്തിയാല്‍ മതിയെന്ന് പ്രോഗ്രാം നടക്കുന്ന സ്ഥലത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ അറിയിച്ചപ്പോള്‍ വിശ്രമിക്കാം എന്നു കരുതിയാണ് വിവാദം നടന്ന സ്ഥലത്ത് എത്തിയതെന്നും ദേവന് പറയുന്നു.
-
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
കേരളത്തില്‍ ഇടത് തരംഗം.. എല്‍ഡിഎഫിന് 78-90 സീറ്റ്!! ഭരണത്തുടര്‍ച്ച പ്രവചിച്ച് ന്യൂസ് മലയാളം സര്‍വേ -
'മത്സരിക്കാന്‍ അഖില്‍ മാരാറിന് 6 കോടി ലഭിച്ചു, കാലം എല്ലാം തെളിയിക്കും'; ആരോപണവുമായി ഷിയാസ് കരീം -
അന്ന് രാഹുല്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തിരുന്നോ? എണ്ണിയെണ്ണി മറുപടി കൊടുത്ത് പിണറായി -
പികെ ശശിക്കെതിരെ ആരോപണവുമായി മാധ്യമപ്രവര്‍ത്തക; ' അധിക്ഷേപിച്ചു... തീവ്രത അളക്കാനാണോ വന്നത്?' -
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
ത്രികോണ പോരിന്റെ വീറും വാശിയും, പൂഞ്ഞാർ ജോർജിന് വിട്ടുകൊടുക്കാതിരിക്കാൻ രണ്ട് സെബാസ്റ്റ്യന്മാർ -
എന്നും ഭരിക്കുന്നവർക്കൊപ്പം നിൽക്കുന്ന ആ രണ്ട് മണ്ഡലങ്ങൾ! ഇത്തവണ വിധി എന്ത്? -
ശബരിമല: പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത് ആര്? രാഷ്ട്രീയമായി മുതലെടുത്തത് ആര്? -
കേരളത്തിൽ യുഡിഎഫ് തരംഗം ഉണ്ടാകും, ഒരു ഡസൻ മന്ത്രിമാരെങ്കിലും പരാജയപ്പെടും; വിഡി സതീശൻ -
'നവകേരളത്തിന് പണം എവിടെ നിന്ന്? പോംവഴി ഇടതുപക്ഷത്തിന്റെ കൈയിൽ മാത്രം'; തോമസ് ഐസക് -
കരുനാഗപ്പള്ളി ആരുടെ പ്രാർഥന കേൾക്കും? മണ്ഡലം നിലനിർത്താൻ യുഡിഎഫ്, തിരിച്ചുപിടിക്കാൻ എൽഡിഎഫ് -
'മോദി കേരളത്തിലേക്ക് വരുന്നത് പിണറായിക്ക് വേണ്ടി പ്രചാരണം നടത്താൻ', രൂക്ഷ വിമർശനവുമായി ചെന്നിത്തല -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ















Click it and Unblock the Notifications