Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ രാഷ്ട്രീയ നെറികേടാവും': ഹരീഷ് പേരടി

തിരുവനന്തപുരം: സോളാർ പീഡന കേസില്‍ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുറ്റവിമുക്തനാക്കിയുള്ള സി ബി ഐയുടെ ക്ലീൻ ചിറ്റിൽ പ്രതികരിച്ച് നടൻ ഹരീഷ് പേരടി. ഉമ്മൻചാണ്ടിയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ടായിരുന്നു നടന്റെ പ്രതികരണം. ഇന്ന് ഉമ്മൻചാണ്ടിയുടെ ഫോട്ടോ പങ്കിട്ടില്ലെങ്കിൽ അത് രാഷ്ട്രീയ നെറികേടായിപോവുമെന്നാണ് ഹരീഷ് പേരടി കുറിച്ചത്.

1


'ഇന്ന് ഈ മനുഷ്യന്റെ ഫോട്ടോയിട്ടില്ലെങ്കിൽ അത് രാഷ്ട്രിയമായ നെറികേടാവും...ഉമ്മൻ ചാണ്ടി സാർ...പൂർണ്ണ ആരോഗ്യവാനായി തിരിച്ചു വരിക', പോസ്റ്റിൽ ഹരീഷ് പറഞ്ഞു. തെളിവില്ലെന്ന് കാട്ടിയാണ് ഉമ്മൻചാമ്ടിക്ക് സി ബി ഐ ക്ലീൻ ചിറ്റ് നൽകിയത്. ക്ലിഫ് ഹൗസിൽ പീഡിപ്പിച്ചെന്നായിരുന്നു പരാതിയിലെ ആരോപണം. എന്നാൽ ഈ ദിവസം ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ‍ ഇല്ലെന്ന് സി ബി ഐ അറിയിച്ചു.

2

അതേസമയം വിഷയത്തിൽ സിപിഎമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. നടപടിയെ സ്വാഗതം ചെയ്യുന്നു.
അമ്പത് വർഷത്തെ സംശുദ്ധ രാഷ്ട്രീയ ജീവിതത്തിനുടമയായ എല്ലാവരാലും ആദരിക്കപ്പെടുന്ന ഉമ്മൻ ചാണ്ടിയോട്, രാഷ്ട്രീയ പ്രതികാരം തീർക്കാൻ അധികാരം ഉപയോഗിച്ച് പിണറായി വിജയനും കൂട്ടരും കാണിച്ച അനീതിയ്ക്ക് കാലം നൽകിയ മറുപടിയാണിതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. 'എത്ര മൂടിവെച്ചാലും സത്യം മറനീക്കി പുറത്തു വരും അതാണ് കെ.സി. വേണുഗോപാൽ, എ.പി.അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും ക്ലീന്‍ ചീറ്റ് ലഭിച്ചതിലൂടെ വ്യക്തമായത്.സോളാർ കേസ് ഉയർന്നുവന്ന നാളുകളിൽ കെ.പി.സി.സി.അധ്യക്ഷൻ, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളിലിരിക്കെ വസ്തുതാ വിരുദ്ധമായ ആരോപണമാണെന്ന് പലയാവർത്തി പറഞ്ഞതാണ്."ആയിരം അപരാധികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന" നമ്മുടെ പരമോന്നത നീതിന്യായ വ്യവസ്ഥയുടെ ആപ്തവാക്യം സത്യമായതിൽ ഏറെ സന്തോഷമുണ്ട്', അദ്ദേഹം പറഞ്ഞു.

3

സിബിഐ ഉമ്മൻ ചാണ്ടിയെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതിയിൽ നൽകിയ റിപ്പോർട്ട് സിപിഎമ്മിന് ഏറ്റ ആഘാതം മാത്രമല്ല സത്യത്തെ ഭയക്കുന്ന പിണറായി വിജയന്റെ പരാജയങ്ങളുടെ തുടർച്ചയുടെ തുടക്കം കൂടിയായിരിക്കുമെന്ന് ബെന്നി ബെഹ്നാൻ പ്രതികരിച്ചു.സിപിഎമ്മിന്റെ പകപോക്കൽ രാഷ്ട്രീയത്തിന്,ഒരു സ്ത്രീയെ ഉപയോഗിച്ച് അസത്യങ്ങൾ വിളിച്ചുപറഞ്ഞ് സത്യസന്ധമായും, മാതൃകാപരമായും പൊതുപ്രവർത്തനം നടത്തുന്ന ഒരു നേതാവിനെ തേജോവധം ചെയ്ത് ഇല്ലായ്മ ചെയ്യാമെന്നുള്ള വ്യാമോഹമാണ് സിബിഐ അന്വേഷിച്ച് ഉമ്മൻചാണ്ടി പൂർണ്ണമായും കുറ്റ വിമുക്തനാണെന്ന് കണ്ട് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ കൊടുത്ത റിപ്പോർട്ടിൽ പൊലിഞ്ഞു പോയിരിക്കുന്നത്.

4

സെക്രട്ടറിയേറ്റ് വളഞ്ഞ്,സംസ്ഥാന തലസ്ഥാനത്തെ സ്തംഭിപ്പിച്ച്,ഉമ്മൻചാണ്ടിയെ കല്ലെറിഞ്ഞ് നെഞ്ചിൽ പരിക്കേൽപ്പിച്ച് ഒരു സ്ത്രീയുമായി ചേർന്ന് അധികാരത്തിനായി സിപിഎമ്മിന്റെ ഉന്നത നേതൃത്വം നടത്തിയ ഗൂഢാലോചനയാണ് സോളാർ കേസെന്നത് പൂർണ്ണമായും പൊതുജനത്തിന് സിബിഐ അന്വേഷണത്തോട് കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും ആവശ്യപ്രകാരം സധൈര്യം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹം തന്നെ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയാണ് ഉണ്ടായത് ,തുടർന്ന് അധികാരത്തിലേറിയ പിണറായി വിജയൻറെ ആഭ്യന്തര വകുപ്പ് അന്വേഷിച്ചിട്ടും ഉമ്മൻചാണ്ടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ യാതൊരു തെളിവുമില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥന്മാർ അധികാരികൾക്ക് റിപ്പോർട്ട് നൽകിയിട്ടും ബിജെപിയെ കൂട്ടുപിടിച്ച് സിബിഐ കൊണ്ട് അന്വേഷിപ്പിക്കാൻ തയ്യാറായ പിണറായി വിജയൻ സർക്കാരിനേറ്റ തിരിച്ചടിയാണ് സിബിഐ അന്വേഷിച്ച് ഉമ്മൻചാണ്ടിയെ കുറ്റവിമുക്തനായി കണ്ട് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് .

5

ഇതിൽ നിന്നും പിണറായി വിജയൻ മനസ്സിലാക്കേണ്ടത് സത്യം ഒരുനാൾ പുറത്തുവരും എന്നുതന്നെയാണ്. ഇത്തരം അധാർമിക ചെയ്തികൾക്കൊക്കെ തിരിച്ചടിയായി എസ് എൻ സി ലാവലിൻ കേസ് സുപ്രീംകോടതിയുടെ മുമ്പാകെ ഉണ്ടെന്നുള്ള വസ്തുത പിണറായി വിജയൻ മറക്കരുത്. ഓരോ തവണയും സുപ്രീംകോടതിയിൽ ലാവലിൻ കേസ് വരുമ്പോൾ പിണറായി വിജയനും അദ്ദേഹത്തിൻറെ അഭിഭാഷകരും ചേർന്ന് കേസ് മാറ്റിക്കൊണ്ടു പോവുകയാണ്. തുടർച്ചയായി കേസുമാറ്റി നീട്ടിക്കൊണ്ടു പോവുകയെന്നാൽ താൻ നടത്തിയ കൊള്ളയും, അഴിമതിയും ഒരു നാൾ പുറഞ്ഞുവരുമെന്നുള്ള ഭയമുള്ളതു കൊണ്ടാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+