കടുത്ത സമ്മര്‍ദ്ദം, അഭിനയം വിടാൻ ആലോചിച്ചിരുന്നോ?
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത നിഴലിക്കുകയാണ്. മണി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ട്. കലാഭവന്‍ മണിയുടെ സഹായികളാണ് മൊഴി നല്‍കിയത്. അരുണ്‍, വിപിന്‍, മുരുകന്‍ എന്നിവരാണ് മൊഴി നല്‍കിയത്. കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതെന്നും പറയുന്നുണ്ട്.

മാനസിക സമ്മര്‍ദ്ദം
കലാഭവന്‍ മണി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് സഹായികള്‍ മൊഴി നല്‍കിയത്.

എന്താണ് കാരണം?
കരള്‍ രോഗമാണ് മണിയെ സമ്മര്‍ദ്ദത്തിലാക്കിയതെന്ന് പറയുന്നു. കരള്‍ രോഗത്തെക്കുറിച്ച് മണിക്ക് ആശങ്കയുണ്ടായിരുന്നു.

മറ്റൊരു ജോലി അന്വേഷിച്ചു
മറ്റൊരു ജോലി അന്വേഷിക്കണമെന്ന് പലപ്പോഴും മണി സഹായികളോട് പറഞ്ഞിരുന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കുന്നു.

ദുരൂഹതകള്‍
മൊഴി നല്‍കിയ മൂന്ന് സഹായികള്‍ മണി ആശുപത്രിയിലായിരുന്നപ്പോള്‍ കൂടെ ഉണ്ടായിരുന്നില്ലത്രേ. മണിയുടെ ഔട്ട്ഹൗസ് ഇവര്‍ കഴുകി വൃത്തിയാക്കിയിരുന്നു. ഇത് തെളിവുകള്‍ നശിപ്പിക്കാനാണെന്നും പറയുന്നു. പോലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

വീട്ടുകാരുമായി അകല്‍ച്ച
മറ്റ് പല കാരണങ്ങളും മണിയെ അലട്ടിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വീട്ടുകാരുമായി മണി അകല്‍ച്ച പാലിച്ചിരുന്നുവെന്നും സഹായികള്‍ പറഞ്ഞിട്ടുണ്ട്.

ഒരിക്കലും ആത്മഹത്യ ചെയ്യില്ല
മണി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് മേക്കപ്പ്മാന്‍ പറയുന്നത്. എന്തിനെയും നേരിടാനുള്ള മനക്കരുത്ത് മണിക്കുണ്ടായിരുന്നു. കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തിയ ആളാണെന്നും മേക്കപ്പ്മാന്‍ വ്യക്തമാക്കുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications