'മനപ്പൂർവ്വമുള്ള നോവിക്കലുകൾ എനിക്ക് തിരിച്ചറിയാനാവും', ട്രോൾ ആക്രമണങ്ങളോട് പ്രതികരിച്ച് കൈലാഷ്
കൊച്ചി: സൈബര്‍ ട്രോള്‍ ആക്രമണങ്ങളോട് പ്രതികരിച്ച് നടന്‍ കൈലാഷ്. മിഷന്‍ സി എന്ന സിനിമയില്‍ കൈലാഷിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വന്നതിന് പിന്നാലെയാണ് കൈലാഷിന് നേര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ആക്രമണം ആരംഭിച്ചത്. തുടര്‍ന്ന് സിനിമാ രംഗത്ത് നിന്ന് നിരവധി പേര്‍ കൈലാഷിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
കൈലാഷിന്റെ കുറിപ്പ്: അടുത്ത സിനിമയിലെ കഥാപാത്രമാവാനായി എന്നാലാവും വിധം മനസ്സിനെ പാകപ്പെടുത്തിക്കൊണ്ടായിരുന്നു കഴിഞ്ഞയാഴ്ച്ച വയനാടൻ ചുരം കയറിയത്. ഈ വേളയിൽ, 'മിഷൻ - സി' എന്ന ചിത്രത്തിലെ എന്റെ ക്യാരക്ടർ പോസ്റ്ററിനെ ചൊല്ലി മലനാട്ടിലാകെ ട്രോളുകൾ തലങ്ങും വിലങ്ങും പാഞ്ഞു തുടങ്ങിയെന്ന് ഞാനറിഞ്ഞത് പിന്നീടാണ്. വിമർശനങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങുന്നു; സ്വയം വിലയിരുത്താനും സ്വയം നവീകരിക്കാനും വേണ്ടി..
നടനവിദ്യയുടെ
മറുകര
താണ്ടിയവർ
ആരുമില്ലെങ്കിലും
പല
മഹാനടന്മാരെയും
കണ്ടുപഠിക്കാനാണ്
ഓരോ
നിമിഷവും
എന്റെ
പരിശ്രമം.
അതു
പ്രായോഗികമാക്കാനാണ്
എളിയ
ഉദ്യമം.
പക്ഷേ,
മനപ്പൂർവ്വമുള്ള
നോവിക്കലുകൾ
എനിക്ക്
തിരിച്ചറിയാനാവും.
എങ്കിലും,
ഇന്നീ
ചുരം
തിരിച്ചിറങ്ങുമ്പോൾ
സന്തോഷം
മാത്രമേയുള്ളൂ.
വഴിയരികിൽ
നിറയെ
മഞ്ഞ
പടർത്തി
കണിക്കൊന്നകൾ...
'മഞ്ഞ'യ്ക്കുമുണ്ട്
വിവിധാർത്ഥങ്ങൾ.
മഞ്ഞപ്പത്രത്തിലെ
അമംഗളകരമായ
മഞ്ഞയെയല്ല,
മംഗളകരമായ
മഞ്ഞയെ
പുല്കാനാണ്
ഇഷ്ടം.
സ്നേഹിക്കുന്നരോടും
ഒപ്പം
നിൽക്കുന്നവരോടും
കുറ്റപ്പെടുത്തുന്നവരോടും
എന്നും
പ്രിയം
മാത്രം.
ഏവർക്കും
വിഷു
ദിനാശംസകൾ
!
ഒപ്പം
പുണ്യ
റംസാൻ
ആശംസകളും.
കൈലാഷിനെ പിന്തുണച്ച് കൊണ്ടുളള സംവിധായകൻ ശ്രീകുമാർ മേനോന്റെ കുറിപ്പ് ഇങ്ങനെ: ' പ്രിയപ്പെട്ട കൈലാഷ്, അഭിനയിക്കുന്ന വേഷത്തിന്റെ പേരിൽ നേരിടുന്ന സൈബർ ആക്രമണത്തെപ്പറ്റി അറിഞ്ഞു. പ്രത്യേകതരം മാനസികാവസ്ഥയുള്ള ഒരു ചെറുകൂട്ടമാണ്, മലയാളികളെ മൊത്തത്തിൽ അപമാനിതരാക്കുന്ന ഇത്തരം അതിക്രമങ്ങൾ തുടരുന്നത്. ട്രോൾ എന്ന ശക്തമായ മാധ്യമത്തെ ദുരുപയോഗം ചെയ്യുന്ന അക്കൂട്ടരെ പരിഗണിക്കേണ്ടതേയില്ല.
ഒടിയനിലെ 'രവി'യെ കയ്യടക്കത്തോടെ ഭദ്രമാക്കി കയ്യടി നേടിയ കൈലാഷ് എന്ന നടന്റെ ശേഷി ഞാൻ തിരിച്ചറിഞ്ഞതാണ്. നടനെന്നതിനൊപ്പം സ്നേഹവും കരുതലുമുള്ള ഒരു മനസിനുടമയാണ് നീ എന്നെനിക്കറിയാം. ഈ അതിക്രമം നിന്നെ മുറിപ്പെടുത്തുന്നുണ്ടാവും എന്നുമറിയാം. ഇപ്പോൾ ഉണ്ടാകുന്നതിനെക്കാളൊക്കെ വലിയ പ്രതിബന്ധങ്ങളെ മറികടന്നാണ് കൈലാഷ് ഈ നിലയിൽ മലയാളസിനിമയിൽ നിൽക്കുന്നത്. ആ അതിജീവനത്തിന്റെ കരുത്തൊന്നു മാത്രം മതി, ഈ നിമിഷത്തെയും മറികടക്കാൻ. കൈലാഷിന് ഐക്യദാർഢ്യം. ബെസ്റ്റ് ഓഫ് ലക്ക് ടീം മിഷൻ സി''.