Mamukkoya Death: മാമുക്കോയ അന്തരിച്ചു: മണ്മറയുന്നത് കോഴിക്കോടന്‍ ശൈലിയില്‍ മലയാളക്കര കീഴടക്കിയ താരം
കോഴിക്കോട്: നടന് മാമുക്കോയ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ദിവസം കാളികാവില്‍ സെവന്‍സ് ഫുട്ബോള്‍ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യാന്‍ എത്തിയ അദ്ദേഹത്തെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്ന താരത്തിന് ഹൃദയാഘാതത്തിന് പുറമെ തലച്ചോറിലെ രക്തസ്രാവം കൂടിയതാണ് വെല്ലുവിളിയാകുന്നതായി ഡോക്ടർമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സെവന്‍സ് ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ താരം ഗ്രൌണ്ടില് ഇറങ്ങി കളിക്കാരെ പരിചയപ്പെടുകയും ആരാധകർക്കൊപ്പം ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെയാണ് തളർച്ച് അനുഭവപ്പെടുന്നത്.

ഉടന്‍ തന്നെ മൈതാനത്ത് സജ്ജീകരിച്ചിരുന്ന ട്രോമാ കെയര്‍ പ്രവര്‍ത്തകര്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാർഡിയാക് അറസ്റ്റാണ് മാമുക്കോയക്ക് സംഭവിച്ചതെന്നായിരുന്നു വണ്ടൂരിലെ ആശുപത്രി അധികൃതർ വ്യക്തമാക്കിയത്.പിന്നീട് ബന്ധുക്കള്‍ എത്തിയതോടെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അപകടം നിലം തരണം ചെയ്തെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നെങ്കിലും 72 മണിക്കൂർ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് തലച്ചോറില്‍ രക്തസ്രാവം ഉണ്ടാകുന്നത്. ഇതോടെ ആരോഗ്യ നില വഷളായി. നേരത്തെ തൊണ്ടയില്‍ ചെറിയ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലായിരുന്നെങ്കിലും സിനിമകളിലും ആല്‍ബങ്ങളിലുമൊക്കെ അദ്ദേഹം അഭിനയിച്ച് വന്നിരുന്നു.
കല്ലായിപ്പുഴയോരത്തെ മരമില്ലിലെ ജോലിക്കാരനായിരുന്ന മാമുക്കോയ നാടക വേദികളിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. 1979 ല്‍ അന്യരുടെ ഭൂമിയെന്ന സിനിമയില്‍ ചെറിയ വേഷം ചെയ്ത് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. 1982ൽ സുറുമിയിട്ട കണ്ണുകളിൽ മറ്റൊരു വേഷം നേടുന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശ പ്രകാരമായിരുന്നു. ഇരുവരും തമ്മില്‍ വളരെ അടുത്ത ബന്ധമായിരുന്നു നിലനിർത്തി പോന്നിരുന്നത്.
കോഴിക്കോട് ശൈലിയിലും ശക്തമായ കൗണ്ടറുകളുമായിരുന്നു മമ്മൂക്കോയ എന്ന നടന്റെ സവിശേഷത. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് മാമുക്കോയ പറഞ്ഞു വെച്ച കൌണ്ടറുകള്‍ ഇന്നും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ആദ്യ രണ്ട് സിനമകള്‍ അത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും 1986 ല്‍ സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ദൂരെദൂരെ കൂടു കൂട്ടാം എന്ന ചിത്രത്തിലൂടെ മാമുക്കോയയുടെ തലവര മാറി. ആ ചിത്രത്തിന് ശേഷം അദ്ദേഹത്തിന് തിരിഞ്ഞ് നോക്കേണ്ടി വന്നിരുന്നില്ല.
സത്യന് അന്തിക്കാട്-ശ്രീനിവാസന് കൂട്ടുക്കെട്ടില്‍ പിറന്ന ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു മാമുക്കോയ. നാടോടിക്കാറ്റിലെ ഗഫൂർ, സന്ദോശത്തിലെ എകെ പൊതുവാളുമൊക്ക മലയാള സിനിമ നിലനില്‍ക്കുന്നിടത്തോളം കാലം മലയാളികള്‍ ഓർക്കും.
തെറി പറയുന്നത് മോശമായി കാണുന്ന ഒരു സമൂഹത്തിന് മുന്നില്‍ നിന്ന്.. മോനെ ബാലകൃഷ്ണാ... കള്ള നായിന്റെ മോനെ എന്ന് മാമുക്കോയ വിളിച്ചപ്പോള്‍ മലയാളികള്‍ അർത്തു ചിരിച്ചു. അത് പിന്നീട് പല സിനികളിലും ആവർത്തിക്കപ്പെടുന്നതും നാം കണ്ടു. സിനിമയ്ക്ക് അപ്പുറം കൃത്യമായ നിലപാടുകള്‍ ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം. മരിക്കുവോളം തന്റെ നിലപാടുകളില്‍ വെള്ളം ചേർക്കാന്‍ മാമുക്കോയ എന്ന വ്യക്തി തയ്യാറായിരുന്നില്ല.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications