'നൈജീരിയൻ ആയതുകൊണ്ട് ഞാന്‍ തട്ടിപ്പുകാരനാണെന്ന അര്‍ത്ഥമില്ല', കേരള പൊലീസിന്റെ ട്രോളിനെതിരെ സാമുവല്‍
തിരുവനന്തപുരം: കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രോളിനെതിരെ വിമര്‍ശനവുമായി സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ അഭിനേതാവായ സാമുവല്‍ റോബിന്‍സണ്‍ രംഗത്ത്. തന്റെ ചിത്രമുപയോഗിച്ച് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രോളിനെതിരെയാണ് താരം ഇപ്പോള്‍ രംഗത്തെത്തിയത്. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പ് ഉള്‍പ്പെടുത്തിയ ട്രോളാണ് കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചത്.
Recommended Video
സാമുവല്‍ റോബിന്‍സണ്‍ അഭിനയിച്ച സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ സീനുകളാണ് ഇതിനായി ഉപയോഗിച്ചത്. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാന്‍ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാന്‍ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാന്‍ അഭിനന്ദിക്കുന്നില്ല. ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് ഞാന്‍ ഒരു തട്ടിപ്പുകാരനാണെന്ന് അര്‍ത്ഥമാക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ നിരവധി അഴിമതികള്‍ ചൈനീസ് അല്ലെങ്കില്‍ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയന്‍ കോഡ് നാമങ്ങള്‍ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാന്‍ ഒരു തട്ടിപ്പുകാരനല്ലെന്നും സാമുവല്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.
ആഫ്രിക്കന്‍ ചലച്ചിത്രതാരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. വാള്‍ട്ട് ഡിസ്നിയുടെ ഡെസ്പറേറ്റ് ഹൗസൈ്വവ്സ് ആഫ്രിക്ക, ടിന്‍സല്‍, എം ടി വി യുടെ ഷുക എന്നീ ചിത്രങ്ങളിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെട്ടത്. 2018ല്‍ പ്രദര്‍ശനത്തിനെത്തിയ സുഡാനി ഫ്രം നൈജീരിയ എന്ന മലയാളചിത്രത്തിലൂടെ മലയാളപ്രേക്ഷകര്‍ക്കും സുപരിചിതനാണ് സാമുവല്‍.നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രത്തില്‍ സൗബിന് ഷാഹിര്‍, സാമുവല്‍ റോബിന്‍സണ്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. റിലീസ് ചെയ്ത് കുറഞ്ഞനാളുകള്‍കൊണ്ട് മികച്ച വിജയമാണ് ചിത്രം നേടിയത്. എന്നാല്‍ പ്രതിഫലം കുറഞ്ഞതിനെതുടര്‍ന്ന് സാമുവല്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. ഇതുമായി ബന്ധപെട്ട് സാമുവലിനെ സപ്പോര്‍ട്ട് ചെയ്തു വിമര്‍ശിച്ചും നിരവധി പേര് രംഗത്തുവന്നിരുന്നു. ട്രോളിനെതിരെ സാമുവല്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.
ഇതുപോലുള്ള കാര്യങ്ങൾക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാൻ അഭിനന്ദിക്കുന്നില്ല. ഞാൻ ഒരു നൈജീരിയൻ ആയതുകൊണ്ട് ഞാൻ ഒരു തട്ടിപ്പുകാരനാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ നിരവധി അഴിമതികൾ ചൈനീസ് അല്ലെങ്കിൽ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയൻ കോഡ് നാമങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാൻ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാൻ വിലമതിക്കുന്നില്ല. നിങ്ങൾ ഒരു ഇന്ത്യൻ മനുഷ്യനായതുകൊണ്ട് നിങ്ങൾ ഒരു റാപ്പിസ്റ്റ് അല്ല. ഇവ സാമാന്യവൽക്കരിക്കുന്നത് നിർത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി