Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഘോഷത്തിനുള്ള സമയമല്ല... ആ ഒരു വേദനയുണ്ട്; കോടിയേരിയെ അനുസ്മരിച്ച് ലൈവ് അവസാനിപ്പിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: മുന്‍ ആഭ്യന്തര മന്ത്രിയും സി പി ഐ എം പൊളിറ്റ്ബ്യൂറോ അംഗവുമായി കോടിയേരി ബാലകൃഷ്ണന്റെ വിയോഗത്തില്‍ അനുശോചനവുമായി നടന്‍ സുരേഷ് ഗോപി. പുതിയ സിനിമയായ 'മേ ഹൂം മൂസ'യുടെ വിജയാഘോഷത്തോട് അനുബന്ധിച്ച് ഫേസ്ബുക്ക് ലൈവില്‍ വന്നപ്പോഴായിരുന്നു സുരേഷ് ഗോപി അനുശോചനം അറിയിച്ചത്.

എന്നാല്‍ കോടിയേരിയുടെ വിയോഗത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷം മാറ്റി വെക്കുകയാണ് എന്ന് പറഞ്ഞ സുരേഷ് ഗോപി കോടിയേരിയെ അനുസ്മരിച്ച ശേഷം ലൈവ് അവസാനിപ്പിക്കുകയായിരുന്നു. ആഘോഷത്തില്‍ പങ്ക് ചേരാനുള്ള മാനസികാവസ്ഥയില്‍ അല്ല എന്ന് സുരേഷ് ഗോപി പറഞ്ഞു. 25 വര്‍ഷമായി കോടിയേരിയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ട് എന്നും സുരേഷ് ഗോപി പറഞ്ഞു.

1

സുരേഷ് ഗോപിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

ഇന്ന് കാലത്ത് പത്തര മണിക്കുള്ള ലൈവിനെ സംബന്ധിച്ച് ഒരു നോട്ടിഫിക്കേഷന്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ മാത്രമാണ് ഞാന്‍ അതേ സമയത്ത് ഉത്തരവാദിത്ത പൂര്‍ണമായ ഒരു സാന്നിധ്യം ഇവിടെ അറിയിക്കുന്നത്. മൂസയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ ഒരു അംഗീകാരം, ഒരു പക്ഷെ അതിന്റെ റിലീസുമായി ബന്ധപ്പെട്ട് അതിന്ന് പ്രദര്‍ശിപ്പിച്ച് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ അതിന് കിട്ടുന്ന അഭിനന്ദന പ്രവാഹത്തിന് നന്ദി പറഞ്ഞു തുടങ്ങേണ്ട ദിവസങ്ങളാണ് ഇനി അങ്ങോട്ട് എന്ന് മനസിലാക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു ലൈവ് തീരുമാനിച്ചത്.

2

പക്ഷെ ഇത് നിശ്ചയിച്ചുറപ്പിച്ച് വിളംബരം ചെയ്യുന്നതിനൊപ്പം തന്നെ എത്തിയത് ഒന്ന് നമ്മളെ വേദനിപ്പിക്കുന്ന ഒരു ദേഹവിയോഗമാണ്. ഈ ലോകത്തും പ്രത്യേകിച്ചും മലയാളികള്‍ക്കിടയിലും. രാഷ്ട്രീയ ചിന്തകളും ജല്‍പനങ്ങളും എല്ലാം മാറ്റിനിര്‍ത്തി കൊണ്ടുതന്നെ, എല്ലാ രാഷ്ട്രീയ കക്ഷികള്‍ക്കും അതിനുള്ള അവകാശമുണ്ട്.

3

നിര്‍വഹണത്തിന്റെ കാര്യത്തിലും അവരവരുടെ രാഷ്ട്രീയത്തിന്റെ തത്വത്തിലധിഷ്ഠിതമായ നടപടികളും അതുപോലെയുള്ള വര്‍ത്തമാനങ്ങളും ഒക്കെ ഉണ്ടാകും. പക്ഷെ കേരളത്തില്‍ പൊലീസ് സംവിധാനത്തില്‍ കേരളത്തിലെ അടിത്തട്ട് പൊലീസം സംവിധാനത്തില്‍ വളരെ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഒരു പൂര്‍വ ആഭ്യന്തര മന്ത്രി എന്ന നിലയ്ക്കും നിരവധി തവണ എം എല്‍ എ ആയി നിയമസഭയില്‍ എത്തിയ ഒരു ജനപ്രതിനിധി എന്ന നിലക്കും ആ പാര്‍ട്ടിക്ക് ഗുണപരമായ കാര്യങ്ങള്‍ ചെയ്തിട്ടുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍, സംസ്ഥാന സെക്രട്ടറി എന്നൊക്കെയുള്ള നിലക്കും ഉറപ്പായിട്ടും വലിയ ഒരു മനുഷ്യന്‍ എന്ന നിലക്ക് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച പശ്ചാത്തലമെല്ലാം കണക്കിലെടുക്കുമ്പോള്‍.

4

പിന്നെ വളരെ വ്യക്തിപരമായി കഴിഞ്ഞ ഒരു 25 വര്‍ഷമായി അദ്ദേഹവുമായി കാത്തുസൂക്ഷിച്ചു പോകുന്ന, തീര്‍ത്തും വ്യക്തിപരമായ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മനസിലാക്കിയിട്ടുള്ള ഒരു സരസനായ സൗമ്യനായ മനുഷ്യന്‍ എന്ന നിലക്കും ഒരു ജേഷ്ഠ സഹോദരന്‍ എന്ന നിലക്കും എന്റെ സുഹൃത്തുക്കള്‍ കൂടിയായ അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ഇവരുടെയെല്ലാം വേദനയില്‍ പങ്കുചേരുവാനും അതുപോലെ തന്നെ മലയാളി സമൂഹത്തില്‍ രാഷ്ട്രീയം മറന്ന് അംഗീകരിക്കുന്ന ഒരു തലത്തില്‍ നിന്നുകൊണ്ട് മലയാളികളുടെ വേദനയിലും പങ്കുചേരുന്നു.

5

അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍, അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മുമ്പില്‍ കണ്ണീരഞ്ജലി ചെലുത്തിക്കൊണ്ട് ഈ ലൈവ് അവസാനിപ്പിക്കുകയാണ്. കാരണം എനിക്ക് പറ്റുമായിരിക്കും, പക്ഷെ പറ്റില്ല എന്ന് പറയുമ്പോള്‍ എനിക്ക് ഒരു ചെറിയ വേദനയുണ്ട്. ഞാന്‍ ഒരു പത്ത് ദിവസം മുമ്പ് ചെന്നൈയില്‍ പോയപ്പോള്‍ അദ്ദേഹത്തെ ആശുപത്രിയില്‍ കാണാനുള്ള ഒരു ശ്രമം നടത്തിയിരുന്നു.

6

പക്ഷെ ബിനോയ് അന്ന് പറഞ്ഞത് ഡോക്ടര്‍മാര്‍ അതിന് അനുവദിക്കുന്നില്ല. എന്തെങ്കിലും ഒരു ഇന്‍ഫെക്ഷന്‍ കിട്ടിയാല്‍ സ്ഥിതി വഷളാകും. ഒന്നു കാണണം എന്ന ആ ആഗ്രഹം നടന്നില്ല. അതും ഇപ്പോള്‍ ചെറിയ ഒരു വേദനയായിട്ടുണ്ട്. അത് എല്ലാം കൂടി ഉള്‍ക്കൊണ്ട് കൊണ്ടിരിക്കുന്ന ഒരു നിമിഷത്തില്‍ ആഘോഷത്തിമിര്‍പ്പില്‍ പങ്കുചേരാനുള്ള മാനസികമായ അവസ്ഥയില്ലാത്തത് കൊണ്ട് ഞാന്‍ തല്‍ക്കാലം നിര്‍ത്തുന്നു.

7

കോടിയേരി ബാലകൃഷ്ണന്റെ ഇഷ്ടക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പേരക്കിടാങ്ങള്‍ അടക്കമുള്ളവര്‍ക്ക് എത്രമാത്രം ഇഷ്ടമായിരുന്നു, സ്‌നേഹമായിരുന്നു എന്ന് നമ്മള്‍ പല കാഴ്ചകളിലും കണ്ടതാണ്. അവര്‍ക്കെല്ലാം ഒപ്പം നിന്ന് അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്ക് പ്രാര്‍ത്ഥിച്ച് കൊണ്ട് ലൈവ് ഇവിടെ അവസാനിപ്പിക്കുകയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+