ടൊവിനോ തോമസിനെ ഐസിയുവിൽ നിന്ന് മാറ്റി, 4-5 ദിവസം വരെ ആശുപത്രിയിൽ തുടരണം
കൊച്ചി: പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുതിയ മെഡിക്കല്‍ ബുളളറ്റിന്‍ പുറത്ത്. ടൊവിനോ നാലോ അഞ്ചോ ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയേണ്ടി വരും എന്നാണ് മെഡിക്കല്‍ ബുളളറ്റിന്‍ പറയുന്നത്. താരത്തിനുണ്ടായിരുന്ന ആന്തരിക രക്തസ്രാവം നിലച്ചതായും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.
കുഞ്ഞാലിക്കുട്ടിക്കടക്കം ആപ്പ്, മുസ്ലീം ലീഗിൽ പുതിയ തർക്കത്തിന് തിരി കൊളുത്തി കെഎം ഷാജി
ഇക്കഴിഞ്ഞ ഏഴാം തിയ്യതിയാണ് വയറു വേദനയെ തുടര്‍ന്ന് ടൊവിനോ തോമസിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് സിടി ആന്‍ജിയോഗ്രാം ചെയ്തതോടെയാണ് രക്തസ്രാവം ഇല്ലായെന്ന് കണ്ടെത്തിയത്. മറ്റ് പരിക്കുകകളും ടൊവിനോയ്ക്ക് ഇല്ലെന്നും ആശുപത്രി അറിയിക്കുന്നു. പതുക്കെ അദ്ദേഹത്തിന്റെ സാധാരണ ജീവിതത്തിലേക്ക് തിരികെ വരാനാകുമെന്നും അദ്ദേഹത്തെ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
Recommended Video
രണ്ട് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുകയായിരുന്ന ടൊവിനോയെ അവിടെ നിന്ന് മാറ്റിയിട്ടുണ്ട്. എന്നാല്‍ നാലഞ്ച് ദിവസങ്ങള്‍ കൂടി ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരും. അദ്ദേഹത്തിന്റെ നിലവിലെ ആരോഗ്യനില തൃപ്തികരമാണ് എന്നും മെഡിക്കല്‍ ബുളളറ്റിന്‍ വ്യക്തമാക്കുന്നു.സിനിമാ ചിത്രീകരണത്തിനിടെ സംഘട്ടന രംഗത്തില്‍ വെച്ചാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. കടുത്ത വയറുവേദന ഉണ്ടായ സാഹചര്യത്തിലാണ് ടൊവിനോയെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തി.കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ ആണ് ടൊവിനോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.
തൃത്താല മണ്ഡലത്തിൽ ബൽറാമിനെതിരെ എം സ്വരാജെന്ന്, ചൂട് പിടിച്ച ചര്‍ച്ച, വാക്പോരുമായി അണികൾ
വിഎസ് രോഹിതിന്റെ ചിത്രമായ കളയില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയായിരുന്നു ടൊവിനോ തോമസ്. പിറവം മണീട് വെട്ടിത്തറയിലുളള വീടായിരുന്നു ലൊക്കേഷന്‍. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ ടൊവിനോയ്ക്ക് വയറ്റില്‍ ചവിട്ടേറ്റിടുന്നു. എന്നാല്‍ അപ്പോള്‍ വേദന തോന്നാത്തതിനാല്‍ ചിത്രീകരണം തുടരുകയായിരുന്നു. സംഘട്ടനത്തിന് പ്രാധാന്യമുളള ചിത്രത്തില്‍ ഡ്യൂപ്പില്ലാതെ സ്വയം ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ ടൊവിനോ തയ്യാറാവുകയായിരുന്നു.
വയറ്റില്‍ ചവിട്ട് കിട്ടിയത് കാര്യമായി എടുത്തിരുന്നില്ലെന്ന് ടൊവിനോയുടെ പേഴ്‌സണല്‍ ട്രെയിനര്‍ ആയ ഷൈജന്‍ അഗസ്റ്റിന്‍ പറയുന്നു. തിങ്കളാഴ്ചത്തെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ടൊവിനോ ചൊവ്വാഴ്ചയും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതെ ഷൂട്ടിംഗില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ബുധനാഴ്ച ലൊക്കേഷനില്‍ എത്തിയപ്പോഴാണ് അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.