Get Updates
Get notified of breaking news, exclusive insights, and must-see stories!

മണ്ണില്‍ നിന്ന് പോയാലും മനസില്‍ നിന്ന് പോവില്ലെന്ന് ദിലീപ്; കലാഭവന്‍ മണിയെ അനുസ്മരിച്ച് പ്രിയപ്പെട്ടവര്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ വിയോഗത്തിന് ആറ് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അനുസ്മരിച്ച് പ്രിയപ്പെട്ടവര്‍. സംവിധായകന്‍ നാദിര്‍ഷാ, അഭിനേതാക്കളായ ജഗതി, ദിലീപ്, മനോജ് കെ ജയന്‍, ലക്ഷ്മി പ്രിയ, സെന്തില്‍ കൃഷ്ണ, സുബി സുരേഷ്, സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍, എം പി ബെന്നി ബെഹ്നാന്‍ എന്നിവര്‍ മണിയെ അനുസ്മരിച്ചു. മണ്ണില്‍ നിന്ന് പോയാലും മനസില്‍ നിന്ന് പോവില്ലെന്ന് ദിലീപ് ഫേസ്ബുക്കില്‍ കുറിച്ചു. ഇന്നും നമ്മുടെയെല്ലാം ഹൃദയത്തില്‍ മണിച്ചേട്ടന്‍ ജീവിക്കുന്നുവെന്നായിരുന്നു നടിയും അവതാരകയുമായ സുബി സുരേഷ് പറഞ്ഞത്.

ജീവിത പ്രതിസന്ധികള്‍ തന്നിലെ കലകൊണ്ട് മറികടന്ന് ജനമനസ്സുകള്‍ കീഴടക്കിയ കലാകാരനാണ് മണി. ആ മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് ആറ് വര്‍ഷങ്ങള്‍. ഓര്‍മ്മയില്‍ ഒളിമങ്ങാതെ കലാഭവന്‍ മണി! വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും കലാഭവന്‍ മണി മലയാളി ഹൃദയങ്ങളില്‍ ഒരു മണിമുഴക്കമായി ജീവിക്കുമെന്നും കോണ്‍ഗ്രസ് നേതാവുമായ ബെന്നി ബെഹ്നാന്‍ പറഞ്ഞു. നിറഞ്ഞ ചിരിയുമായി എന്നും എന്ന് ജഗതിയുടെ ഫേസ്ബുക്കില്‍ പേജിലൂടെ അനുസ്മരിച്ചു. ചിരിപ്പിച്ചും കരയിച്ചും മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാഭവന്‍ മണിയെ സ്വന്തം വീട്ടുകാരനെ പോലെയായിരുന്നു മലയാളികള്‍ കണ്ടത്.

1

അഭിനയവും മിമിക്രിയും ആലാപനവും സന്നിവേശിച്ച അപൂര്‍വം കലാകാരനായിരുന്ന കലാഭവന്‍ മണി 2016 മാര്‍ച്ച് 6 നായിരുന്നു ലോകത്തോട് വിട പറഞ്ഞത്. ഹാസ്യതാരനും സഹതാരവുമായി തുടങ്ങിയ മണി പിന്നീട് വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി നടന്നു കയറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. വില്ലനായും നായകനായും തിളങ്ങിയ മണി ഐശ്വര്യ റായ്‌ക്കൊപ്പവും അഭിനയിച്ചു. നാടന്‍പാട്ടിനെ ജനകീയമാക്കിയവരില്‍ മുന്‍പന്തിയിലാണ് മണിയുടെ സ്ഥാനം. സിബി മലയിലിന്റെ അക്ഷരം എന്ന ചിത്രത്തില്‍ ഓട്ടോറിക്ഷാ ഡ്രൈവറായാണ് മണിയുടെ തുടക്കം. സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ മണിയിലെ കലാകാരനെ ഒഴിവാക്കാനാകില്ലെന്ന് മലയാള സിനിമ തിരിച്ചറിഞ്ഞു. ജയറാം, ദിലീപ് എന്നിവരുടെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ മണി പതിയെ സീരിയസ് വേഷങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു.

2

ഇതിനിടെ വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും ഞാനും, കരുമാടിക്കുട്ടന്‍ എന്നീ സിനിമകളിലെ കഥാപാത്രങ്ങള്‍ മണിയുടെ അഭിനയത്തിന്റെ റേഞ്ച് ലോകത്തിന് കാണിച്ച് കൊടുക്കുകയായിരുന്നു. സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജഗതി, നെടുമുടി വേണു, സുകുമാരി, കെപിഎസി ലളിത തുടങ്ങിയ പ്രതിഭകള്‍ക്കൊപ്പവും സ്‌ക്രീന്‍ പങ്കിടുമ്പോഴും തന്റെ പ്രകടനം മെച്ചപ്പെട്ടതാക്കാന്‍ മണിയ്ക്ക് കഴിഞ്ഞു. അനന്തഭദ്രത്തിലെ ദിഗംബരന്‍ എന്ന കഥാപാത്രം ചെയ്ത മനോജ് കെ ജയന്റെ പ്രകടനത്തിനൊപ്പം പ്രേക്ഷകര്‍ ഓര്‍മിക്കുന്ന കഥാപാത്രമാക്കി ചെമ്പനേയും മാറ്റിയത് മണിയുടെ അഭിനയപാടവം കൊണ്ട് ഒന്ന് മാത്രമായി വിലയിരുത്തപ്പെട്ടു. അവസാന നാളുകളില്‍ ബാച്ചിലര്‍ പാര്‍ട്ടി, ആമേന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു.

3

വില്ലന്‍ കഥാപാത്രങ്ങളില്‍ വ്യത്യസ്ത പുലര്‍ത്താന്‍ മണി എപ്പോഴും ശ്രമിച്ചു. രാക്ഷസ രാജാവ്, ചോട്ടാ മുംബൈ എന്നിവ അതില്‍ ചിലത് മാത്രം. വില്ലന്‍ കഥാപാത്രങ്ങളിലൂടെ തന്നെ മണി തമിഴ് സിനിമാപ്രേക്ഷകര്‍ക്കും പ്രിയങ്കരനായി. ദേശീയ പുരസ്‌കാരം മുതലിങ്ങോട്ട് നിരവധി അവാര്‍ഡുകളും മണിയെ തേടിയെത്തി. അതേസമയം മണിയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്കും ഇപ്പോഴും ഉത്തരമില്ല. മണിയുടെ മരണം സംബന്ധിച്ച കേസില്‍ സി ബി ഐയുടെ കണ്ടെത്തല്‍ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് താരത്തിന്റെ കുടുംബം.

4

മണിയുടെ മരണത്തില്‍ ദുരൂഹതയില്ലെന്നും കരള്‍ രോഗമാണ് മരണ കാരണമെന്നുമാണ് കേസ് അന്വേഷിച്ച സി ബി ഐയുടെ കണ്ടെത്തിയത്. വയറ്റില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തില്‍ നിന്നുള്ളതാണെന്നാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. കലാഭവന്‍ മണിയുടെ ജീവിതം ആസ്പദമാക്കി സംവിധായകന്‍ വിനയന്‍ സെന്തില്‍ കൃഷ്ണയെ നായകനാക്കി ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയൊരുക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+