സമത്വം വേണമെന്ന് പറയുന്നവർ പുരുഷന്മാരുടെ ടോയ്ലറ്റിൽ കയറാറുണ്ടോ? ശബരിമല വിഷയത്തിൽ അനുശ്രീ!!
കൊച്ചി: ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് വന്ന സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം അലയടിക്കുകയാണ്. പലരും സുപ്രീംകോടതി വിധിയെ എതിർത്തുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതികരണവുമായി നടി അനുശ്രീ രംഗത്ത് വന്നു. എന്ത് അരുതെന്ന് പറയുന്നുവോ അത് ചെയ്യാനുള്ള പ്രവണതയായേ ഈ കാര്യത്തെ കാണാൻ കഴിയുവെന്ന് അവർ പറഞ്ഞു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
സുപ്രീംകോതിയുടെ വിധിയെ അംഗീകരിക്കുന്നു. ശരീരഘടനയും ശരീര ശാസ്ത്രവും അനുരിച്ച് ഞങ്ങളെ അമ്പലത്തിൽ കയറ്റുന്നില്ല, മറ്റി നിർത്തുന്നു എന്ന് പരാതിപെട്ടാൽ കോടതിക്ക് ഇങ്ങനെയേ വിധി പുറപ്പെടുവിക്കാൻ കഴിയൂ. എന്നാൽ എല്ലായിടത്തും സമത്വം വേണം എന്ന് നിർബന്ധം പിടിക്കാൻ കഴിയുമോ എന്ന് അനുശ്രീ ചോദിക്കുന്നു. സദ്ഗുരു പറയുന്നത് പോലെ അങ്ങിനെയാണെങ്കിൽ ആണിനും പെണ്ണിനും രണ്ട് ടോയ്ലറ്റുകൾ. സമത്വം വേണം എന്ന് പറയുന്ന സ്ത്രീകൾ പുരുഷന്മാരുടെ ടോയ്ലറ്റിൽ പോകാറുണ്ടോയെന്നും ചോദിച്ചു.

അരുതെന്ന് പറയുന്നത് ചെയ്യും...
ഇത് സ്ത്രീ സമത്വത്തിന്റെയോ സ്ത്രീകളെ മാറ്റി നിർത്തുന്നതിന്റേയോ കാര്യമല്ല. മറ്റെല്ലാ അമ്പലങ്ങളിലും പോയി ഇനി ശബരിമല മാത്രമേയുള്ളൂ എന്ന ചിലരുടെ ആഗ്രഹവുമല്ല. എന്ത് ചെയ്യരുതെന്ന് പറയുന്നോ അത് ചെയ്യാനുള്ള പ്രവണതമാത്രമേ ഇത്തരക്കാരുടെ വാദത്തെ കാണാനാകൂവെന്നും അനുശ്രീ പറഞ്ഞു. പുരുഷന്മാർ ഷർട്ട് ഊരിയിട്ടാണ് ക്ഷേത്രങ്ങളിൽ കയറാറുള്ളത്. സ്ത്രീകൾ അതുപോലെ വേണമെന്ന് കരുതാനാകുമോയെന്നും അനുശ്രീ ചോദിക്കുന്നു.

ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നു
അതേസമയം ശബരിമല വിഷയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നുവെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. പറയേണ്ടതു കോടതിയില്‍ പറയാതെ ഇപ്പോള്‍ ജനത്തിന്റെ കണ്ണില്‍ പൊടിയിടാനാണ് ഇക്കൂട്ടരുടെ ശ്രമം. റിവ്യൂഹര്‍ജി നല്‍കുന്നത് കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. വിധി മറികടന്ന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ആകില്ല. ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ അത് ഭരണഘടനാലംഘനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

സമരങ്ങള്‍ കോടതിയലക്ഷ്യം
നടക്കുന്ന സമരങ്ങള്‍ കോടതിയലക്ഷ്യമാണെ്. ശബരിമല വിഷയം കോടതിക്കു മുന്നില്‍ എത്താതിരിക്കാനായിരുന്നു ശ്രദ്ധിക്കേണ്ടിയിരുന്നത്. കോടതിയിലെത്തിയതിനാല്‍ നീതിയുക്തമായ തീരുമാനമുണ്ടായി. വിശ്വാസികളായ സ്ത്രീകള്‍ക്കു ശബരിമലയ്ക്കു പോകണോ വേണ്ടയോ എന്നു തീരുമാനിക്കാം. തെരുവിലേക്ക് ഈ പ്രശ്‌നത്തെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലായിരുന്നു. വിവരക്കേടാണ് ഇതിന്റെ പേരില്‍ പലരും വിളിച്ചു പറയുന്നതെന്നും കെമാല്‍ പാഷ പറഞ്ഞു. ശബരിമല വിഷയം കോടതിയിൽ എത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും. കോടതിയുടെ സമയം കളയുകയായിരുന്നെന്നും നേരത്തെ പാഷ വ്യക്തമാക്കിയിരുന്നു.

തൃപ്തി ദേശായി എത്തും
സ്ത്രീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി ഉത്തരവിട്ടതോടെ ശബരിമല ദർശനത്തിനെത്തുമെന്നു പ്രഖ്യാപിച്ച് വനിത അവകാശ പ്രവർത്തക തൃപ്തി ദേശായി രംഗത്തെത്തി. ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നതും സമരം ചെയ്യുന്നതും ശരിയല്ല. തടയാൻ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകും. ഭരണഘടന അംഗീകരിക്കുന്നുണ്ടോയെന്ന് കോൺഗ്രസും ബിജെപിയും വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. സ്ത്രീ പ്രവേശനം വിലക്കിയിരുന്ന ഹാജി അലി ദർഗ, ത്രൈയംബകേശ്വര്‍ ക്ഷേത്രം, ശനി ശിംഘനാപൂർ ക്ഷേത്രം എന്നിവിടയിൽ സ്ത്രീകളോടൊപ്പം ഇവർ പ്രവേശിച്ചിരുന്നു. ഭൂമാതാ ബ്രിഗേഡ് എന്ന സംഘടനയുടെ നേതാവാണ് തൃപ്തി ദേശായി.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications