Get Updates
Get notified of breaking news, exclusive insights, and must-see stories!

''അദ്ദേഹത്തെ ഒരിക്കലും അച്ഛനായി കാണാനാകില്ല''; വിജയകുമാറിനെതിരെ മകളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

കൊച്ചി: നടന്‍ വിജയകുമാറിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി മകളും നടിയുമായ അര്‍ഥന ബിനു. അച്ഛന്‍ എന്ന നിലയില്‍ വിജയകുമാറിന്റെ ഒരു സംരക്ഷണവും ലഭിക്കാതെയാണ് താന്‍ വളര്‍ന്നത് എന്ന് അര്‍ഥന പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വെച്ച കുറിപ്പിലാണ് അര്‍ഥനയുടെ പ്രതികരണം. വിജയകുമാറിന്റെ സമ്പത്തിലോ തണലിലോ അല്ല ജീവിച്ചതെന്നും അര്‍ഥന കൂട്ടിച്ചേര്‍ത്തു.

തങ്ങളെ കഴിയാവുന്നത്ര ദ്രോഹിച്ചിട്ടുള്ളയാളാണ് വിജയകുമാര്‍. വിജയകുമാര്‍ അയച്ച പണം കോടതി ജീവനാംശമായി നല്‍കാന്‍ വിധിച്ച തുകയുടെ ഗഡുക്കളാണ് എന്നും അര്‍ഥന വ്യക്തമാക്കി. വിജയകുമാറിന്റെ മകള്‍ എന്ന് അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അര്‍ഥന കൂട്ടിച്ചേര്‍ത്തു. അര്‍ഥനയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...

arthana

''ഞാനും എന്റെ കുടുംബവും എന്റെ ബയോളജിക്കല്‍ ഫാദര്‍ ആയ മിസ്റ്റര്‍ വിജയകുമാറിന്റെ സാമ്പത്തികത്തിന്റേയോ പ്രശസ്തിയുടെയോ ഇമോഷനല്‍ സപ്പോര്‍ട്ടിന്റെയോ തണലില്‍ ജീവിച്ചിട്ടുള്ളവരല്ല. തുണികള്‍ തയ്ച്ചും ഡേ കെയറും ബ്യൂട്ടിപാര്‍ലറും നടത്തിയും കഷ്ടപ്പെട്ടിട്ടാണ് അമ്മ എന്നെയും അനിയത്തിയെയും വളര്‍ത്തിയത്. അതുകൊണ്ടു തന്നെ ബിനുവിന്റെ മകളാണെന്ന് അഭിമാനത്തോടെ പറയുന്നതാണ് വിജയകുമാറിന്റെ മകളെന്ന് അറിയപ്പെടുന്നതിനേക്കാള്‍ എനിക്കിഷ്ടം.

ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റിട്ടതുതന്നെ പൊലീസുപോലും പ്രൊട്ടക്ഷന്‍ ചെയ്യാനില്ലല്ലോ എന്ന വിഷമത്തിലാണ്. പോസ്റ്റ് കണ്ടിട്ടെങ്കിലും പൊലീസ് ആക്ഷന്‍ എടുക്കട്ടെ എന്ന് മാത്രമായിരുന്നു എന്റെ ആഗ്രഹം. അച്ഛന്‍ ഇവിടെ വീട്ടില്‍ വന്നു പ്രശ്‌നമുണ്ടാക്കുന്നതിനിടയില്‍ ഞങ്ങള്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവിടെനിന്നും ആരും വരികയോ വിളിച്ചന്വേഷിക്കുകയോ ചെയ്തില്ല (ഞങ്ങള്‍ക്ക് കോടതിയുടെ പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ ഉണ്ടായിട്ടു പോലും)

ഞങ്ങള്‍ മിസ്റ്റര്‍ വിജയകുമാറിനെതിരെ ഫയല്‍ ചെയ്തിട്ടുള്ള നിരവധി ലീഗല്‍ കംപ്ലൈന്റ്‌സ് നിലനില്‍ക്കുമ്പോള്‍ തന്നെ ഇങ്ങനെയുള്ള കാര്യങ്ങള്‍ നടക്കുന്നത് ഭയപ്പെടുത്തുന്നതാണ്. ഒടുവില്‍ സംഭവം നടന്ന ദിവസം വൈകുന്നേരമാണ് ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട പോസ്റ്റ് കണ്ട് രണ്ട് സ്പെഷല്‍ ബ്രാഞ്ച് ഓഫിസേഴ്‌സ് വന്നത്. മിസ്റ്റര്‍ വിജയകുമാറിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവരുടെ നിര്‍ദേശ പ്രകാരമാണ് ഒടുവില്‍ ശ്രീകാര്യം സ്റ്റേഷനില്‍ നിന്നും രണ്ട് ഉദ്യോഗസ്ഥര്‍ വന്നു മൊഴി എടുത്തത്.

ഇനി ഞാന്‍ വര്‍ഷങ്ങളായി കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളുടെ ഭീകരത അറിയിക്കുവാനായി ചില കാര്യങ്ങള്‍ ഷെയര്‍ ചെയ്തുകൊള്ളട്ടെ. ഓര്‍മവച്ച കാലം തൊട്ടേ അമ്മയുടെ പേരന്റ്‌സിന്റെ വീട്ടിലാണ് ഞങ്ങളുടെ താമസം. എന്റെ ജീവിതത്തില്‍ ആകെ രണ്ട് വര്‍ഷങ്ങള്‍ (എല്‍കെജി-യുകെജി പഠിക്കുമ്പോള്‍) മാത്രമാണ് അച്ഛനോടൊപ്പം എറണാകുളത്തൊരു ഫ്ളാറ്റില്‍ ഞാനു അമ്മയും താമസിച്ചത്. അപ്പോള്‍ പോലും എറണാകുളത്ത് ഉണ്ടായിരുന്ന സമയത്ത് അദ്ദേഹം ഞങ്ങളുടെ കൂടെ താമസിക്കുന്നത് വല്ലപ്പോഴുമായിരുന്നു.

എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളില്‍ അയല്‍ക്കാര്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് ഹെല്‍പ്പിന് ഉണ്ടായിരുന്നത്. അന്നൊരിക്കല്‍ ആത്മഹത്യയുടെ വക്കില്‍ നിന്ന അമ്മയെ ഒന്ന് സ്റ്റോപ് സഹായിക്കാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞിട്ടു പോലും ഒന്ന് അനങ്ങാത്ത വ്യക്തിയാണ് എന്റെ അച്ഛന്‍. ആ സമയത്ത് അമ്മയുടെ ജോലി സ്ഥലത്ത് പോലും ഇദ്ദേഹം ബഹളം വച്ചിട്ടുണ്ട്. ഭക്ഷണത്തിനും വാടകയ്ക്കും പൈസ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് അമ്മയുടെ വീട്ടിലേക്ക് ഞങ്ങള്‍ താമസമാക്കിയത്.

arthana

അതുകഴിഞ്ഞ് അച്ഛന്‍ തിരുവനന്തപുരത്ത് വരുമ്പോഴും ഇവിടെ ഷൂട്ട് ഉള്ളപ്പോഴും അദ്ദേഹത്തിന് സ്റ്റേ ചെയ്യാനുള്ളതായി ഞങ്ങള്‍ താമസിക്കുന്ന വീട്. ഇന്നുവരെ എന്റെ ഫാമിലി അദ്ദേഹത്തെ കാണുന്നതില്‍ നിന്നും എന്നെ സ്റ്റോപ്പ് ചെയ്തിട്ടില്ല, അനിയത്തിയെയും. ഒരിക്കല്‍ ജോലിക്ക് പോകുന്ന ഒരു ഭാര്യയെ വേണ്ട എന്നു പറഞ്ഞ് അമ്മയുടെ അടുത്ത് ബഹളം വച്ച് കുഞ്ഞായിരുന്ന എന്റെ അനിയത്തിയെ ബലംപ്രയോഗിച്ച് എടുത്തിട്ട് പോയി.

ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ ഉണ്ടായപ്പോഴാണ് 2015ല്‍ നിയമപരമായി ബന്ധം വേര്‍പെടുത്താന്‍ അമ്മ കുടുംബ കോടതിയെ സമീപിച്ചത്. 2017ല്‍ ഇദ്ദേഹം വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി എല്ലാവരെയും ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്നെത്തിയ പൊലീസുകാര്‍ ലാഘവത്തോടെ പെരുമാറുന്നത് കണ്ട ധൈര്യത്തില്‍ അവരുടെ മുന്നില്‍ വച്ചുപോലും എന്റെ മുഖത്തടിച്ചു മിസ്റ്റര്‍ വിജയകുമാര്‍.

സിനിമയില്‍ അഭിനയിക്കുക എന്നത് അന്നും ഇന്നും എന്റെ ഏറ്റവും അമ്പീഷനും പാഷനുമാണ്. സാമൂഹികമാധ്യമങ്ങളിലുള്ള എന്റെ വിവിധ ഭാഷകളിലെ അഭിമുഖങ്ങള്‍ നോക്കിയാലുമറിയാം, മിസ്റ്റര്‍ വിജയകുമാറിന്റെ പേരോ അദ്ദേഹത്തിന് ഞാനുമായുള്ള ബന്ധമോ എവിടെയും പരാമര്‍ശിച്ചിട്ടില്ല. ആങ്കറിങ്, മോഡലിങ്, ഷോര്‍ട്ട് ഫിലിംസ് എന്നിവയില്‍ വര്‍ക്ക് ചെയ്ത് ഗ്രാജ്വലി ആണ് ഞാന്‍ എന്റെ പ്രഫഷന്‍ ബില്‍ഡ് ചെയ്തുവന്നത്. പ്ലസ് വണ്ണില്‍ പഠിക്കുമ്പോള്‍ ഏഷ്യാനെറ്റ് പ്ലസിലെ ഓണ്‍ സ്‌ക്രീന്‍ പ്രോഗ്രാമിന്റെ അവതാരകയായിട്ടായിരുന്നു എന്റെ തുടക്കം.

arthana

ഇദ്ദേഹത്തിന്റെ മകള്‍ എന്ന ലേബലില്‍ അല്ല ഓഡിഷന്‍ വഴിയാണ് എനിക്കാ അവസരം ലഭിച്ചത്. ഇത് കേട്ടറിഞ്ഞ മിസ്റ്റര്‍ വിജയകുമാര്‍ തന്റെ ഇന്‍ഫ്‌ളുവന്‍സ് ഉപയോഗിച്ച് എന്നെ അതില്‍ നിന്നും മാറ്റിച്ചു. ഫ്‌ളവേഴ്‌സ് ചാനലില്‍ സ്മാര്‍ട്ട് ഷോ എന്ന പ്രോഗ്രാം ഞാന്‍ കോ ഹോസ്റ്റ് ചെയ്യുന്നതറിഞ്ഞിട്ട് ഇദ്ദേഹം ശ്രീകണ്ഠന്‍ സാറിനും ചാനലിനുമെതിരെ ലീഗല്‍ നോട്ടീസ് അയയ്ക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. പക്ഷേ ചാനലില്‍ ഉള്ളവര്‍ എന്നെ മനസ്സിലാക്കി സപ്പോര്‍ട്ട് ചെയ്തു.

പലപ്പോഴും ക്ലാസ്സ് അല്ലെങ്കില്‍ പരീക്ഷയുടെ സമയത്ത് എറണാകുളത്ത് ഷൂട്ട് നടക്കുമ്പോള്‍ ശ്രീകണ്ഠന്‍ സാറിന്റെ ഭാഗം ഷൂട്ട് ചെയ്യുന്ന നേരം ഗെയിം നടക്കുന്ന കേജിനുള്ളില്‍ ഗിഫ്റ്റുകളുടെ പുറകിലിരുന്ന് പഠിച്ചിട്ട് എന്റെ സമയമാകുമ്പോള്‍ ഷൂട്ടിലും പങ്കെടുത്ത് വിശ്രമിക്കുക പോലും അതിരാവിലെ ട്രെയിന്‍ കയറി തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളജില്‍ എത്തുമായിരുന്നു. അന്നും ഇന്നും സ്വന്തമായ ഒരു വീടും ഫിനാന്‍ഷ്യല്‍ ഇന്‍ഡിപെന്‍ഡന്‍സുമാണ് എന്റെ പ്രയോറിറ്റി.

ഞാന്‍ ഫാദര്‍ ഫിഗര്‍ ആയി കാണുന്നത് എന്റെ അപ്പച്ചനെയാണ്, അമ്മയുടെ അച്ഛനെ. അദ്ദേഹം ഇന്ന് ലോകത്ത് ഇല്ലെങ്കില്‍ കൂടെ ഐയാം ഫോര്‍ എവര്‍ ഗ്രേറ്റ്ഫുള്‍ ഫോര്‍ ദി ലവ് ആന്റ് ആട്രാക്ഷന്‍ ഹി ഹാഡ് ഗിവന്‍ മി ആന്റ് വാട്ട് ഹീ ഹാഡ് ഡണ്‍ ടു എന്‍ഷ്വര്‍ എ സെക്യുര്‍ ലൈഫ് ഫോര്‍ മി. ആ അപ്പച്ചനെ പോലും തെറി വിളിക്കുകയും ആക്രമിക്കുകയും ചെയ്ത മിസ്റ്റര്‍ വിജയകുമാറിനെ ഞാന്‍ മരിക്കുന്നത് വരെയും അച്ഛന്‍ എന്ന രൂപത്തില്‍ കാണുവാന്‍ എനിക്ക് സാധിക്കില്ല.

അദ്ദേഹത്തിന്റെ ശരികളല്ല എന്റെ ശരികള്‍. അദ്ദേഹം കണ്ട സിനിമയോ സിനിമക്കാരെയോ അല്ല ഞാന്‍ കണ്ടത്. ഞാന്‍ സിനിമയില്‍ നില്‍ക്കുന്നത് ആ പ്രഫഷനെ ബഹുമാനിക്കുന്നത് കൊണ്ടാണ്. ഇത്രയും പുച്ഛമാണ് ഈ ജോലിയോടെങ്കില്‍ എന്തിന് വര്‍ഷങ്ങളായി അദ്ദേഹം ഇതില്‍ തുടരുന്നു? അദ്ദേഹത്തിന്റെ കണ്ടുപിടിത്തത്തില്‍ ഒരു ജെന്‍ഡര്‍ മാത്രം വിചാരിച്ചാല്‍ ആണോ വ്യഭിചാരമോ സെക്ഷ്വല്‍ ആക്ടിവിറ്റിയോ നടക്കുന്നത്? സെക്ഷ്വല്‍ അബ്യൂസ് പ്രായഭേദമന്യേ ഏത് ജോലിയിലും ഏത് സമയത്തും സ്വന്തം വീട്ടില്‍ പോലും സംഭവിച്ചേക്കാം.

അതിന് സിനിമയില്‍ തന്നെ ജോലി ചെയ്യണമെന്നില്ല. ഇഷ്ടമില്ലാത്ത കാര്യങ്ങളോട് നോ എന്ന് പറയുവാനും ഏതെങ്കിലും രീതിയില്‍ എവിടെവച്ച് ആണെങ്കിലും എന്നെ എക്‌സ്‌പ്ലോയിറ്റ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്കെതിരെ പ്രതികരിക്കാനും ഉള്ള ധൈര്യവും സപ്പോര്‍ട്ടും എനിക്കുണ്ട്. ജീവിതത്തിലുടനീളം എന്റെ കുടുംബത്തെ ഡെസേര്‍ട്ട് ആന്റ് നെഗ്ലേറ്റ് ചെയ്ത് നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ വേണ്ടി മാത്രം എന്നെ അന്വേഷിക്കുന്ന മിസ്റ്റര്‍ വിജയകുമാറിന്റെ സഹായവും കരുതലും എനിക്ക് ആവശ്യമില്ല.

arthana

ഇതേ മീഡിയ തന്നെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഇദ്ദേഹത്തിന്റെ പല നിയമവിരുദ്ധ പ്രവര്‍ത്തികള്‍ക്കും എതിരെ വാര്‍ത്തയിട്ട് ആഘോഷിച്ചിട്ടുള്ളതാണ്. ഒരു ഹാബിച്ച്വല്‍ ക്രിമിനലിന്റെ മകളായി പോയി എന്നുള്ളതുകൊണ്ട് കുട്ടിക്കാലം തൊട്ടേ പലയിടങ്ങളിലും ഞാന്‍ അവഗണിക്കപ്പെടുകയും ആക്ഷേപങ്ങള്‍ക്ക് ഇരയാവുകയും ചെയ്തിട്ടുണ്ട്. 2020ല്‍ കോടതി ഡിവോഴ്‌സ് അനുവദിച്ചപ്പോള്‍ ഇനിയെങ്കിലും സമാധാനമായി ജീവിക്കാന്‍ ആകുമെന്നാണ് ഞാന്‍ കരുതിയത്.

എന്നാല്‍ 2021 ല്‍ ശ്രീ എംജി ശ്രീകുമാര്‍ അവതരിപ്പിച്ച പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത മിസ്റ്റര്‍ വിജയകുമാര്‍ എന്നെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ കാരണം ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പ്രചരിപ്പിച്ച കെട്ടുകഥകളും നെഗറ്റീവ് കമന്റ്‌സും കുടുംബത്തിന് നേരെയുള്ള സൈബര്‍ ആക്രമണവും മാനസികമായും വൈകാരികമായും ഒരുപാട് തളര്‍ത്തി. അപ്പച്ചന്റെ വിയോഗത്തില്‍ നിന്ന് ഞങ്ങള്‍ ഓവര്‍കം ചെയ്യുന്നതിന് മുന്‍പേ ആയിരുന്നു ഇങ്ങനെ ഒരു പീഡനം.

അന്ന് ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നു എന്നതിന്റെ പേരില്‍ മിസ്റ്റര്‍ വിജയകുമാറിന്റെ ക്രൂരതകള്‍ വീട്ടുകാര്‍ സഹിക്കേണ്ടി വന്നു. ഇതെല്ലാം ജീവിതത്തോടുള്ള എന്റെ വില്ലിനേയും കോണ്‍ഫിഡന്‍സിനേയും ബാധിച്ചു. അങ്ങനെയൊന്ന് ഇവിടെ നിന്ന് മാറിനില്‍ക്കാന്‍ കൂടിയാണ് ഞാന്‍ കാനഡയില്‍ സോഷ്യല്‍ സര്‍വീസ് വര്‍ക്ക് എന്ന കോഴ്‌സ് പഠിക്കാന്‍ പോയത്. അതിനോടൊപ്പം പാര്‍ട്ടൈം ഡയറക്ട് സപ്പോര്‍ട്ട് പ്രൊഫഷണല്‍ ആയി ജോലി ചെയ്തു.

vijayakumar

ഈ പറഞ്ഞ ജോലിയും ഇനി മിസ്റ്റര്‍ വിജയകുമാറിന്റെ കാഴ്ചപ്പാടില്‍ വൃത്തികെട്ടത് ആണോ എന്ന് എനിക്കറിയില്ല കാരണം സ്‌പെഷ്യലി ഏബള്‍ഡ് ആയുള്ള വ്യക്തികളെ പരിപാലിക്കുക അവരുടെ പേഴ്‌സണല്‍ കെയര്‍ ചെയ്യുക, കുളിപ്പിക്കുക എന്നിവയൊക്കെയാണ് ഈ ജോലി ആവശ്യപ്പെടുന്നത്. ഞാന്‍ കാനഡയില്‍ ആയ സമയത്ത് അര്‍ത്ഥനയെ എവിടേക്കാണ് വിറ്റത് എന്ന ചോദ്യവുമായി മിസ്റ്റര്‍ വിജയകുമാര്‍ വീട്ടില്‍ കയറി ബഹളം ഉണ്ടാക്കി.

ഈ വിവരം അറിഞ്ഞപ്പോള്‍ അമ്മയുടെ സമാധാനം ഓര്‍ത്ത് ഞാന്‍ മിസ്റ്റര്‍ വിജയകുമാറിനെ വിളിച്ച് ഞാന്‍ സുരക്ഷിതയാണെന്നും ദയവുചെയ്ത് എന്റെ പേര് പറഞ്ഞു വീട്ടില്‍ പോയി ശല്യം ചെയ്യരുതെന്നും അഭ്യര്‍ഥിച്ചിട്ടും എന്റെ കോള്‍ കട്ട് ചെയ്തിട്ട് തുടര്‍ന്ന് വിളിച്ച കോളുകള്‍ എടുക്കാതെ ശ്രീകാര്യം പൊലീസ് സ്റ്റേഷനില്‍ ഞാന്‍ മിസ്സിങ് ആണെന്ന് വ്യാജ പരാതി നല്‍കുകയാണ് അദ്ദേഹം ചെയ്തത്. ഒടുവില്‍ എനിക്ക് പൊലീസ് സ്റ്റേഷനില്‍ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും എന്‍ആര്‍ഐ സെല്ലില്‍ പരാതിപ്പെടുകയും ചെയ്യേണ്ടി വന്നു.

എന്റെ ബയോളജിക്കല്‍ ഫാദറിനെതിരെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞാന്‍ നേരിട്ടതിന്റെയും അനുഭവിച്ചതിന്റെയും വെളിച്ചത്തില്‍ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം നല്‍കുന്ന അഭിമുഖങ്ങളില്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ വസ്തുതയില്ലാത്തവയാണ്. പണം ഡെപ്പോസിറ്റ് ചെയ്തതിനെ കുറിച്ച് അദ്ദേഹം പറയുന്നുണ്ടല്ലോ അത് കോടതി 2013 മുതല്‍ ഞങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന മെയിന്റനന്‍സിന്റെയും അമ്മയുടെ വീട്ടില്‍ തിരിച്ചു കൊടുക്കാനുള്ള 10 ലക്ഷത്തിന്റെയും നൂറു പവന്റെയും വിഹിതങ്ങളാണ്.

arthana

വല്ലപ്പോഴുമായി ഇതില്‍ കുറച്ച് തിരിച്ച് നല്‍കിയതല്ലാതെ ഞാന്‍ പ്രായപൂര്‍ത്തിയായതിനുശേഷം എന്റെയോ കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കായി മിസ്റ്റര്‍ വിജയകുമാര്‍ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏകദേശം ഈ സമയത്ത് അദ്ദേഹത്തിന്റെ പേരിലുള്ള മറ്റു കേസുകള്‍ ഒക്കെ കഴിഞ്ഞുവെന്നും ഇനി അമ്മ കൊടുത്ത ഡൊമസ്റ്റിക് വയലന്‍സ് പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ കേസുകളും പണവും സ്വര്‍ണവും തിരിച്ചു നല്‍കാനുള്ള കേസ് മാത്രമേ നിലനില്‍ക്കുന്നുള്ളൂ എന്നും പറഞ്ഞ് മിസ്റ്റര്‍ വിജയകുമാര്‍ അമ്മയെ കാണാന്‍ എത്തി.

ആ കേസുകള്‍ കൂടി പിന്‍വലിക്കണമെന്ന് ഭീഷണിയായും അപേക്ഷയായും ഒക്കെ നിരന്തരം ആവശ്യപ്പെട്ടപ്പോള്‍ സഹികെട്ട് പകുതി പണമെങ്കിലും തിരിച്ചു നല്‍കുകയും ഞങ്ങളുടെ കുടുംബത്തെ ശല്യം ചെയ്യുകയും ചെയ്യാതിരുന്നാല്‍ എല്ലാ പരാതികളും പിന്‍വലിക്കാമെന്ന് അമ്മ മറുപടി നല്‍കി. ഇത് നടപ്പിലാക്കാന്‍ മാത്രമാണ് 2022 ഡിസംബറില്‍ 5 ലക്ഷം രൂപ നല്‍കാം എന്ന് അദ്ദേഹം വാക്കു നല്‍കിയത്. പറഞ്ഞ സമയം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞിട്ടും പണം അയയ്ക്കാത്തത് തുടര്‍ന്ന് അമ്മ വിളിച്ച് അന്വേഷിച്ചപ്പോള്‍ ഈ തുക ഒരുമിച്ച് നല്‍കാന്‍ കഴിയില്ലെന്നും സിനിമയില്‍ നിന്നും കിട്ടുന്നതുപോലെ തവണകളായി തന്നു തീര്‍ക്കാം എന്നും പറയുകയുണ്ടായി.

2020 ല്‍ കോടതി അമ്മയ്ക്ക് വിവാഹമോചനം അനുവദിച്ചിരുന്നു എന്നാല്‍ ഒരു മാസം മുന്‍പ് ഈ വിധിക്കെതിരെ മിസ്റ്റര്‍ വിജയകുമാര്‍ കോടതിയെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിവാഹമോചനം ആയിട്ടില്ല എന്ന് പറയുന്നത് ലീഗലി മൈ മദര്‍ ഈസ് നോട് ഹിസ് വൈഫ്. അച്ഛന്റെ 'ശത്രുക്കള്‍' എന്ന് പറയപ്പെടുന്നവരുടെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചു എന്നതാണ് മറ്റൊരു ആരോപണം. എന്നാല്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തികച്ചും മാന്യവും പ്രഫഷനലും ആയിട്ടാണ് എന്നോട് പെരുമാറിയത്.

arthana

സിനിമയില്‍ ഉള്ളവരെ മാത്രമല്ല ഇദ്ദേഹം ശത്രുക്കളായി പറയുന്നത്. കോടതിയില്‍ ഡിവോഴ്‌സ് മെഡിറ്റേഷന്‍ ചര്‍ച്ച നടക്കുന്ന സമയത്ത് ഞാന്‍ ഉപരിപഠനത്തിനായി ബെംഗളൂരോ ചെന്നൈയിലെ പോകുന്നതിനെ കുറിച്ച് ആലോചിക്കുന്ന കാര്യം സൂചിപ്പിച്ചു. എന്നാല്‍ തനിക്ക് ശത്രുക്കള്‍ ഉള്ള ഇടം ആയതിനാല്‍ അത് സമ്മതിക്കാനാകില്ലെന്നും തനിക്ക് വിശ്വാസമുള്ള ഏതെങ്കിലും ഒരു കോളജില്‍ താന്‍ പറയുന്ന ഡിപ്ലോമ കോഴ്‌സിന് ചേരണം എന്നും മിസ്റ്റര്‍ വിജയകുമാര്‍ സമ്മര്‍ദ്ദം ചെലുത്തി. നാല്‍പതിനായിരം രൂപ അയച്ചത് കിട്ടിയോ എന്ന് അന്വേഷിച്ചപ്പോള്‍ മറുപടി കൊടുത്തില്ല എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരിക്കുന്നത് ഇത് വസ്തുത അല്ല. അമ്മ താങ്ക്യൂ എന്ന് മറുപടി മെസ്സേജ് അയച്ചിട്ടുണ്ട്.

ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളൊക്കെ ആധാരമായ സംഭവം നടന്ന ജൂലൈ നാലിന് എന്റെ അനിയത്തി മീഖല്‍ അച്ഛനു കയറി വരാന്‍ ഗേറ്റ് തുറന്നു കൊടുത്തു എന്ന് പറയുന്നത് നുണയാണ്. തുറന്നു കിടന്ന ഗേറ്റ് ഉള്ളപ്പോള്‍ എന്തിനാണ് ഒരാള്‍ തിരിച്ചു മതില്‍ ചാടി പോകുന്നത്. ഈ മതില്‍ ചാട്ടം ആദ്യത്തെതല്ല. മുമ്പത്തെ ഇത്തരം ഒരു അതിക്രമിച്ചു കയറിയ വീഡിയോ കൂടി ഞാന്‍ അപ്ലോഡ് ചെയ്യുന്നുണ്ട്. ഇത്രയും കാലം ഞങ്ങളുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും പങ്കുചേരാത്ത മിസ്റ്റര്‍ വിജയകുമാര്‍ എന്ന വ്യക്തി ഇത്രയും കാലം കഴിഞ്ഞ് ഞങ്ങള്‍ മുതിര്‍ന്ന കുട്ടികള്‍ ആയപ്പോള്‍ തിരിച്ചു വരുന്നത് അംഗീകരിക്കാന്‍ ഒരിക്കലും കഴിയില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ ജീവിച്ചിട്ട് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കുക.''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+