കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പരസ്യപ്രതികരണത്തിനില്ല, പ്രദീപിനെ പേഴ്‌സണൽ സ്റ്റാഫിൽ നിന്ന് പുറത്താക്കിയെന്ന് ഗണേഷ് കുമാർ എംഎൽഎ

Google Oneindia Malayalam News

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെ എംഎല്‍എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

kb ganesh

കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പൊലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍കോട്ടേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ ഉന്നത ഗൂഡാലോചന നടന്നിട്ടുണ്ട്. 2020 ജനുവരി 20ന് എറണാകുളത്തെ ഒരു യോഗവും നടന്നിട്ടുണ്ട്. പ്രദീപ് ഈ ഗൂഡാലോചനയില്‍ പങ്കെടുത്തോ എന്നുള്ള കാര്യം അറിയാനുണ്ടെന്നും പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഗുഡാലോചന നടത്തിയവര്‍ ആരൊക്കെ, എന്തിനായിരുന്നു ഇത് എന്ന് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

Recommended Video

cmsvideo
ആ ദൃശ്യങ്ങൾ ദിലീപിന്റെ കയ്യിലുണ്ട്?? | Oneindia Malayalam

കഴിഞ്ഞ ജനുവരി 24 ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ പ്രദീപ് കുമാര്‍ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലെ സാക്ഷികളായ വിപിന്‍ ലാലിന്റെ ബന്ധു , അയല്‍വാസി, ഓട്ടോ ഡ്രൈവര്‍, എന്നിവരെയും പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്ന ഓഫീസിലേക്ക് വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍നിന്നും കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. ഇദ്ദേഹം സാക്ഷിയായി എത്തുന്നത് പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്.

English summary
Actress Assault case: Arrested Pradeep Kumar fired from personal staff Says, KB Ganesh Kumar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X