നടിയെ ആക്രമിച്ച കേസ്; മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
ദില്ലി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം അനുവദിക്കണമെന്ന് നടൻ ദിലീപ്. കേസിലെ നിർണായക തെളിവായ മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് ഹർജി നാളെ കോടതി പരിഗണിക്കാനിരിക്കുകയാണ്. ഹർജി പരിഗണിക്കുന്നത് ഒരാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കാണമെന്നാവശ്യപ്പെട്ട് ദിലീപ് സുപ്രീംകോടതിയിൽ അപേക്ഷ നൽകി.
ദിലീപിന് മെമ്മറി കാർഡ് കൈമാറാനാകില്ലെന്നും ഇത് ദുരുപയോഗം ചെയ്തേക്കുമെന്നുമാണ് സർക്കാർ നിലപാട്. ഇതിന്റെ കാരണങ്ങൾ വിശദമാക്കി സർക്കാർ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സർക്കാർ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.
കേസിൽ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്ത്ഹിയാണ് ദിലീപിന് വേണ്ടി ഹാജരാകുന്നത്. അദ്ദേഹത്തിന് നാളെ കോടിതിയിൽ ഹാജരാകാൻ അസൗകര്യമുണ്ടെന്നും അപേക്ഷയിൽ പറയുന്നു. ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് ദിലീപിന്റെ അപേക്ഷ പരിഗണിക്കും.
ബാലഭാസ്കറുമായി 14 വർഷത്തെ അടുപ്പം; അദ്ദേഹത്തിന്റെ ഡ്രൈവറല്ല, നിരപരാധിത്തം തെളിയിക്കുമെന്ന് അർജുൻ