നടിയെ ആക്രമിച്ച കേസ്; വിചാരണ നിര്‍ത്തിവയ്ക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. വെള്ളിയാഴ്ചവരെ വിചാരണ നിര്‍ത്തിവയ്ക്കാനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി നല്കിയ ഹര്‍ജിയില്‍ നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു ഹൈക്കോടതിയുടെ തീരുമാനം. അതേസമയം, നടിയെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വിചാരണ കോടതി അനുവദിച്ചെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
നടിയെ മണിക്കൂറുകളോളം 20 അഭിഭാഷകരുടെ സാന്നിദ്ധ്യത്തില്‍ മണിക്കൂറുകളോളം ക്രോസ് വിസ്താരം നടത്തി ബുദ്ധിമുട്ടിച്ചു. നടി മഞ്ജു വാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി കോടതിയില്‍ അറിയിച്ചിട്ടും അത് രേഖപ്പെടുത്തിയില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇതോടൊപ്പം നടിയെ പച്ചയ്ക്ക് കത്തിക്കുമെന്ന് മറ്റൊരു അഭിനേതാവിനോട് പറഞ്ഞ വിവരം തന്നെ അറിയിച്ചിരുന്നു. ഇക്കാര്യം കോടതിയില്‍ പറഞ്ഞിട്ടും കേട്ടുകേള്‍വി മാത്രമാണെന്ന് പറഞ്ഞ് രേഖപ്പെടുത്താന്‍ തയ്യാറായില്ല. നടിയുടെയും സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതില്‍ വിചാരണ കോടതി വീഴ്ച വരുത്തിയതിനാല്‍ കോടതി മാറ്റണമെന്ന നിലപാടാണ് സര്കക്കാരിനുള്ളതെന്ന് ഹൈക്കോടതിയെ അറിയിച്ചു.
ആക്രമിക്കപ്പെട്ട നടിയാണ് വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ അനുകൂലിച്ച് കൊണ്ടായിരുന്നു സര്‍ക്കാരിന്റെ സത്യവാങ്മൂലം. കോടതി മാറ്റം ആവശ്യപ്പെട്ട് പ്രോസിക്യൂഷനും നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
മഞ്ജുവാര്യരുടെ വെളിപ്പെടുത്തല്‍; മകള്‍ വിളിച്ചു, ദിലീപിനെതിരെ മൊഴി നല്‍കരുത്, സര്‍ക്കാര്‍ കോടതിയില്‍
തമിഴ്നാടിനെ ഞെട്ടിച്ച് രജനീകാന്ത്; ബിജെപിയിലേക്ക് തന്നെ? വഴിയൊരുക്കാൻ ആർഎസ്എസ്, നിർണായക നീക്കങ്ങൾ
വയനാട്ടിലെ എംപി സ്ഥാനം രാഹുലിന് നഷ്ടമാകുമോ? പുതിയ തിരഞ്ഞെടുപ്പിനുള്ള സരിതയുടെ ഹർജി ഇന്ന് പരിഗണിക്കും
Recommended Video