'പ്രൊഡക്ഷൻ മാനേജരുടെ കരണത്തടിച്ചു'; മലയാള സിനിമാ സെറ്റിൽ മോശം അനുഭവം ഉണ്ടായെന്ന് കസ്തൂരി, സംഭവിച്ചത് ...
ചെന്നൈ: മലയാള സിനിമയിൽ അഭിനയിക്കുന്നതിനിടെ മോശം അനുഭവം നേരിട്ടിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറിയതായി കസ്തൂരി പറഞ്ഞു. ഇതിനെതിരെ താൻ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ മാനേജരുടെ മുഖത്തടിച്ചുവെന്നും കസ്തൂരി പറഞ്ഞു.
അവരുടെ ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസ്സിലാക്കിയതോടെ ആണ് മോശമായി പെരുമാറിയതെന്ന് താരം പറഞ്ഞു. എന്നാൽ ഇരുവരുടെയും പേര് കസ്തൂരി പറഞ്ഞില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാല നിരവധി നടിമാർ തങ്ങൾ നേരിട്ട ലൈഗികാതിക്രമങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരുന്നു. നടൻ സിദ്ദിഖ്, മുകേഷ്, ജയസൂര്യ എന്നിവർക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടിമാർ എത്തിയിരുന്നു. ഇവർക്കെതിരെ കേസ് എടുത്തിട്ടുമുണ്ട്.
ഇതിനിടെയാണ് മലയാള സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവങ്ങൾ തുറന്നുപറഞ്ഞ് മറ്റ് നടിമാരും രംഗത്ത് എത്തിയത്. നടി ചാർമിള സംവിധായകൻ ഹരിഹരനെതിരെ ആരോപണവുമായി രംഗത്ത് എത്തിയിരുന്നു. സിനിമാ മേഖലയിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ വെളിപ്പെടുത്തി ചാർമിള ഇന്നലെയാണ് രംഗത്തെത്തിയത്. നിർമാതാവ് എം പി മോഹനനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടൽ മുറിയിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നും സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോ എന്ന് ചോദിച്ചെന്നുമാണ് ചാർമിള പറഞ്ഞുത്.

താനും ചാർമിളയും അടുത്ത സുഹൃത്തുക്കളായത് കൊണ്ട് ചാർമിളയോട് വന്ന് കാണാൻ തന്നോടാണ് പറഞ്ഞതെന്നും താൻ പറഞ്ഞിട്ട് ചാർമിള പോയി കണ്ടു. ആൾ കഥാപാത്രത്തിന് ഓക്കെയാണെന്നും പറഞ്ഞു. അതിന് ശേഷം തന്നെ വിളിച്ചിട്ട് ചാർമിള അഡ്ജസ്റ്റ്മെന്റിന് തയ്യാറാകുമോയെന്ന് ചോദിച്ചെന്നും താൻ സംസാരിച്ചപ്പോൾ ചാർമിള പറ്റില്ലെന്ന് പറഞ്ഞെന്നും താനും ചാർമിളയും സിനിമയിൽ നിന്ന് പുറത്തായെന്നും വിഷ്ണു പറഞ്ഞു. നേരിൽ കാണുന്നതല്ലാതെ മറ്റാെരു മുഖം കൂടി ഹരിഹരന് ഉണ്ടെന്നും വിഷ്ണു പറഞ്ഞു.












Click it and Unblock the Notifications