കലാകാരന്മാരെ കയ്യൊഴിയുന്ന നിലപാടില്ല; അവർ നാടിൻ്റെ സ്വത്ത്; കെപിഎസി ലളിത വിഷയത്തിൽ മന്ത്രി
തിരുവനന്തപുരം: നടി കെപിഎസി ലളിതയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത് വിവാദമാക്കേണ്ടെന്ന് മന്ത്രി വി അബ്ദുൾ റഹ്മാൻ. കലാകാരന്മാരെ കയ്യൊഴിയുന്ന നിലപാടല്ല സർക്കാരിനുള്ളത്. അവർ നാടിൻ്റെ സ്വത്താണെന്നും മന്ത്രി പറഞ്ഞു. ലളിതയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നും അവരുടെ അപേക്ഷ പ്രകാരമാണ് ചികിത്സാസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതിൽ വെറുതെ തർക്കിക്കേണ്ട കാര്യമില്ല. സീരിയലിൽ അഭിനയിക്കുന്നതിന് തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ, വലിയ അസറ്റില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമായിരുന്നു നടി കെപിഎസി ലളിതയ്ക്ക് ചികിത്സാസഹായം അനുവദിക്കാൻ തീരുമാനിച്ചത്. എന്നാൽ, ചികിത്സാ സഹായം അനുവദിച്ചത് വിവാദമാക്കേണ്ടതില്ലെന്നായിരുന്നു മന്ത്രി വി. അബ്ദുറഹ്മാൻ്റെ പ്രതികരണം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് വിദഗ്ധചികിത്സയ്ക്കായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിൽ കഴിയുന്ന ലളിതയ്ക്ക് ചിലവാകുന്ന തുകയാണ് സർക്കാർ അനുവദിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് കെപിഎസി ലളിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചിരുന്നത്. മെച്ചപ്പെട്ട ചികിത്സ നൽകുന്നതിൻ്റെ ഭാഗമായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യപ്രശ്‍നങ്ങളുണ്ടെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നു അവർ. സീരിയലടക്കമുള്ളവയില്‍ അഭിനയിക്കുന്നുണ്ടായിരുന്നു.

അതേസമയം, കെപിഎസി ലളിതയുടെ ആരോഗ്യത്തിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ പോലെ അമ്മയ്ക്ക് അതിഭയാനകമായ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കെപിസിസി ലളിതയുടെ മകൻ സിദ്ധാർഥ് ഭരതൻ ഫേസ്ബുക്കിൽ നേരത്തെ പ്രതികരിച്ചിരുന്നു. ലളിത ഗുരുതരാവസ്ഥയിലാണെന്ന വാർത്തകൾ പ്രചരിച്ചതിന് തൊട്ടുപിന്നാലെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷമാണ് കാര്യങ്ങൾ സിദ്ധാർത്ഥ് തുറന്നു പറഞ്ഞിരുന്നത്.

നാടക സമിതികളിലൂടെയാണ് കെപിഎസി ലളിത ആദ്യമായി കലാരംഗത്ത് ചുവടുവയ്ക്കുന്നത്. അങ്ങനെയാണ് കെപിഎസി എന്ന നാടക സമിതിയുടെ പേര് ലളിതയുടെ പേരിനൊപ്പം ചേർത്ത് വയ്ക്കുന്നത്. തുടർന്ന്, ബിഗ് സ്ക്രീനിലൂടെ മലയാള സിനിമയിലേക്കും ടെലിസീരിയലുകളിലുടെ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്കും ആഴ്ന്നിറങ്ങി അഭിനയത്തികവ് കൊണ്ട് പ്രേക്ഷക ലക്ഷങ്ങളുടെ മനംകവർന്നെടുക്കുകയായിരുന്നു.
1975നു ശേഷമുള്ള നാലു വർഷങ്ങളിൽ മികച്ച സഹനടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ സഹനടിക്കുള്ള പുരസ്കാരം കെപിഎസി ലളിതയ്ക്ക് ലഭിച്ചു. 1975, 1978, 1990, 1991 വര്‍ഷങ്ങളിലാണ് അവാർഡുകൾ സ്വന്തമാക്കിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡും കെപിഎസി ലളിതയ്ക്ക് ലഭിച്ചു.
'വേദികയെ തോൽപ്പിക്കും വില്ലത്തി'.. മോഡേൽ ലുക്കിൽ കുടുംബവിളക്കിലെ അമൃത ഗണേഷിന്റ വൈറൽ ചിത്രങ്ങൾ
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications