Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ ഇടങ്ങളില്‍ പോയ വ്യക്തിയാണ് നടി ലക്ഷ്മി പ്രിയ. ട്വന്റി 20 പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും വോട്ടില്ലാത്തതിനാല്‍ മല്‍സര രംഗത്ത് നിന്ന് പിന്മാറിയ ലക്ഷ്മി പ്രിയ പറയുന്നത് രണ്ട് ജില്ലകള്‍ വളരെ പിന്നാക്കമാണ് എന്നാണ്. ഒന്ന് കാസര്‍ഗോഡ് ആണ്, മറ്റൊന്ന് സ്വന്തം ജില്ലയായ ആലപ്പുഴയും.

വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം

രാഷ്ട്രീയത്തിന് അതീതമായി പുരോഗതി നേടുന്നതിന് ഒരുമിച്ച് നില്‍ക്കണം എന്നാണ് നടി ആവശ്യപ്പെടുന്നത്. ആലപ്പുഴയില്‍ വിപ്ലവമാണ് പിന്നാക്ക അവസ്ഥയ്ക്ക് കാരണം എങ്കില്‍ കാസര്‍ഗോഡ് മതമാണ് എന്നും നടി പറയുന്നു. വിപ്ലവവും മത അന്ധതയും കൊണ്ട് ഇനിയും ഈ ജനങ്ങളെ പറ്റിക്കരുത് എന്നും നടി ഫേസ്ബുക്കില്‍ കുറിച്ചു.

actress lakshmi priya

ലക്ഷ്മി പ്രിയയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

''സ്വൽപ്പം രാഷ്ട്രീയമാവാം
പ്രചരണത്തിന് പോയ സ്ഥലങ്ങളിൽ യാതൊരു വിധ വികസനവും കടന്ന് ചെല്ലാത്ത ഒരു നാട് എന്റെ ജന്മദേശം കൂടിയായ ആലപ്പുഴയാണ്.
കാരണം അന്ധമായ വിപ്ലവം.
ഏറ്റവുമധികം ഫാക്ടറികൾ അടച്ചു പൂട്ടപ്പെട്ട ഇടം. ഉൾപ്രദേശങ്ങളിൽ ഒന്നും മെച്ചപ്പെട്ട റോഡോ, തെരുവ് വിളക്കോ പുരോഗതിയോ എത്തി നോക്കിയിട്ടില്ല. കിഴക്കിന്റെ വെനീസ്, പണ്ട് മുതലേ തുറമുഖ പട്ടണം ഒക്കെ ആയിരുന്നിട്ടും കേരളത്തിലെ ഏറ്റവും മികച്ച നഗരം ആവേണ്ടിയിരുന്ന ടൂറിസത്തിന്റെ അനന്ത സാധ്യതകൾ ഉള്ള ജില്ലയുടെ അവസ്ഥ വളരെ താഴെയാണ്. ഇന്നും അന്നന്ന് അധ്വാനിച്ചു അന്നന്നത്തെ ഇടം കഴിയുന്ന ജനവിഭാഗം. വിപ്ലവ ചിന്തകൾ മാറ്റി വച്ച് പുരോഗമന ചിന്തകളോടെ ജനം ചിന്തിച്ചിരിന്നുവെങ്കിൽ എന്ന് ആശിച്ചു പോയി. അല്ലെങ്കിൽ ഇതുവരെ ജയിപ്പിച്ചു വിട്ടവരെ ജനം ചോദ്യം ചെയ്തിരുന്നുവെങ്കിൽ???ഇപ്പോഴത്തെ ജന പ്രതിനിധി പറഞ്ഞ 2000 കോടിയുടെ വികസനം എവിടെയോ എന്തോ??

രണ്ട് കാസർഗോഡ്
കാരണം അന്ധമായ മതം.
കേരളത്തിലെ മുഴുവൻ ജനങ്ങളും കാസർഗോഡ് ന്റെ അവസ്ഥയെപ്പറ്റി ചിന്തിക്കുകയും ചർച്ച ചെയ്യുകയും വേണം. ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ഈ നാട്ടിൽ എത്തി ചേർന്നിട്ടില്ല. ഇവിടുത്തെ മക്കൾക്ക് പത്താം ക്ലാസ്സ് കഴിഞ്ഞാൽ തൊട്ടടുത്ത ജില്ലകളെയോ കർണ്ണാടക സംസ്ഥാനത്തെയോ ഉന്നത വിദ്യാഭ്യാസത്തിനായി ആശ്രയിക്കണം. രോഗം വന്നാൽ, അടിയന്തര ചികിത്സ ആവശ്യം വന്നാൽ ഒക്കെ മംഗലാപുരം തന്നെ ശരണം. അതുകൊണ്ട് ഈ നാട്ടിൽ നിന്നും വിദ്യാഭ്യാസമന്വേഷിച്ചു പോകുന്നവർ കർണ്ണാടകക്കാരായി തുടരുന്നു.. മിക്കവരും തിരികെ എത്തുന്നില്ല. എൻഡോസൽഫാൻ ദുരിത ബാധിതരുടെ ദുരിതത്തിന് ഇന്നും അറുതി വരുത്തിയിട്ടില്ല.പുനർജീവനം ഇന്നും കടലാസ് ആയി അവശേഷിക്കുന്നു.നല്ല റോഡുകൾ ഇല്ല, കുടിവെള്ളമില്ല...... കോവിഡ് കാലത്ത് ടാറ്റാ നിർമ്മിച്ച ഹോസ്പിറ്റൽ പ്രവർത്തിക്കാൻ സമ്മതിക്കാതെ പൊളിച്ചു കൊണ്ടുപോയി അവർ.
അന്ധമായ മതവിശ്വാസം മാറ്റി വച്ച് നാടിന്റെ പുരോഗതിയ്ക്കായി ഈ ജനത കൈകോർത്തിരുന്നുവെങ്കിൽ എന്ന് ആശിച്ചു പോയി.... 45 വർഷം ഒരേ പാർട്ടി, ബാക്കി ഉള്ളവർഷം മറ്റൊരു പാർട്ടി....
കാസർഗോഡ് കാരും മനുഷ്യരാണ്, അവർക്ക് വേണ്ടി മറ്റ് ജില്ലകളിൽ ഉള്ളവരും ശബ്ദം ഉയർത്തണം.

ഇലക്ഷനൊക്കെ കഴിഞ്ഞിട്ടും ഇത് എഴുതിയത് അന്ധമായ രാഷ്ട്രീയ - മത വിശ്വാസങ്ങൾക്കും അപ്പുറത്തേക്ക് മനുഷ്യൻ ചിന്തിക്കണം എന്ന ആഗ്രഹം കൊണ്ടാണ്. വിപ്ലവവും മത അന്ധതയും പറഞ്ഞു കൊണ്ട് ഇനിയും ഒരു ജനതയെ പറ്റിക്കരുതേ. അവരും മനുഷ്യരാണ്.
N :B എല്ലാ നാടുകളിലും ഓരോ ഉൾപ്രദേശങ്ങളിലും നിരവധി പ്രശ്നങ്ങളുണ്ട്. അതി ദാരിദ്ര്യം, റോഡ്, തെരുവ് വിളക്കുകൾ, വീട് ഇല്ലായ്മ, രോഗങ്ങൾ അങ്ങനെ അങ്ങനെ.........
അതൊക്കെ കണ്ണ് തുറന്നു കാണാനും പരിഹരിക്കാനും പറ്റുന്നവർ വരട്ടെ! ഇല്ലെങ്കിൽ ചോദ്യം ചെയ്യാൻ പറ്റുന്ന ജന വിഭാഗം ഉയർന്നു വരട്ടെ.
നന്മകൾ ഉണ്ടാവട്ടെ''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+