Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യ മാരിടൈം വീക്ക്: സമുദ്ര സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ അദാനി പോർട്ട്സ്; ശ്രദ്ധേയമാകാന്‍ പവലിയനും കരാറും

ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥയിലും നയരൂപീകരണത്തിലും നിർണ്ണായകമായേക്കാവുന്ന ഇന്ത്യ മാരിടൈം വീക്ക് (IMW) 2025 ഒക്ടോബർ 27 മുതൽ 31 വരെ ബോംബെ എക്സിബിഷൻ സെന്ററിൽ നടക്കും. ഇന്ത്യൻ പോർട്ട്സ് അസോസിയേഷൻ (IPA) മായി ചേർന്ന് കപ്പൽ-തുറമുഖ-ജലപാത മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടിയിൽ 1,00,000-ലധികം പ്രതിനിധികൾ, 500-ൽ കൂടുതൽ എക്സിബിറ്റർമാർ, ആഗോള രംഗത്ത് പേരുകേട്ട 200-ൽ അധികം പ്രഭാഷകർ, 100-ലധികം രാജ്യങ്ങളിൽ നിന്നുള്ള പങ്കാളികൾ ഒത്തുചേരും.

ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖ വികസന കമ്പനിയും ഓപ്പറേറ്ററുമായ അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡാണ് (APSEZ) ഈ ആഗോള സംഗമത്തിന്‍റെ നട്ടെല്ലായി പ്രവർത്തക്കുന്നത്. രാജ്യത്തിന്റെ ബ്ലൂ (സമുദ്ര) സമ്പദ്‌വ്യവസ്ഥയെ രൂപപ്പെടുത്തുന്നതിൽ അദാനി ഗ്രൂപ്പിനുള്ള നിർണായക പങ്കാണ് ഇതിലൂടെ വ്യക്തമാകുന്നത്. സാങ്കേതികവിദ്യ,മെയ്ക്ക്-ഇൻ-ഇന്ത്യ നവീകരണം, സുസ്ഥിരത എന്നിവ ഇന്ത്യയുടെ സമുദ്ര സമ്പദ് വ്യവസ്ഥയുടെ വളർച്ചയെ എങ്ങനെ പുനർനിർവചിക്കുന്നുവെന്ന് APSEZ തങ്ങളുടെ പവലിയനിലൂടെ എടുത്തുകാണിക്കും.

adani-port

ഒക്ടോബർ 29 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവും തുടർന്ന് ഗ്ലോബൽ മാരിടൈം സിഇഒ ഫോറവും സമുദ്ര ലോകത്തെ നയിക്കാനുള്ള ഇന്ത്യയുടെ അഭിലാഷത്തെ കൂടുതൽ അടിവരയിടുമെന്നും അണിയറപ്രവർത്തകർ അവകാശപ്പെടുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയുടെ സമുദ്ര നയരൂപീകരണം സാഗർമാല, മാരിടൈം വിഷൻ 2030 എന്നീ ഇരട്ട ചട്ടക്കൂടുകൾക്ക് കീഴിൽ അതിവേഗം വികസിച്ചു, തുറമുഖങ്ങൾ, ഷിപ്പിംഗ്, ഉൾനാടൻ ജലപാതകൾ എന്നിവയിലായുള്ള 150-ലധികം സംരംഭങ്ങൾ ഇതിന്റെ ഭാഗമാണ്. തുറമുഖാധിഷ്ഠിത വികസനം, ലോജിസ്റ്റിക്സ് ചെലവ് കുറയ്ക്കൽ, സുസ്ഥിര തീരദേശ അടിസ്ഥാന സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയിലൂടെ ഇന്ത്യയെ ഒരു ആഗോള സമുദ്ര കേന്ദ്രമായി സ്ഥാപിക്കുക എന്നതാണ് ഇത്തരം പരിപാടികളുടെ പ്രാധാനം ലക്ഷ്യം. ആത്മനിർഭർ ഭാരത് എന്ന സ്വപ്നത്തിലേക്കുള്ള ശക്തമായ പാതകളുമാണ് ഇവ.

ഈ വികസനത്തിനൊപ്പം തന്നെയാണ് അദാനി ഗ്രൂപ്പിന്റെ ഭാഗമായ അദാനി പോർട്സ് ഇന്ത്യയുടെ തുറമുഖങ്ങൾ നയിക്കുന്ന വളർച്ചയുടെ നിർണ്ണായക ഘടകമായി മാറിയത്. 1990 കളുടെ അവസാനത്തിൽ ഗുജറാത്തിലെ മുന്ദ്രയിൽ ഒരു തുറമുഖം മാത്രമുണ്ടായിരുന്ന അദാനി പോർട്സ് ഇപ്പോൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി നാല് അന്താരാഷ്ട്ര തുറമുഖങ്ങള്‍ പ്രവർത്തിപ്പിക്കുന്നു. 12 മൾട്ടിമോഡൽ ലോജിസ്റ്റിക്സ് പാർക്കുകൾ, 132 റേക്കുകൾ, 5,000+ വാഹനങ്ങളുടെ ഒരു ഫ്ലീറ്റ് എന്നിവയുടെ ഇതിന്റെ ഭാഗമായിട്ടുണ്ട്.

ഇന്ത്യയുടെ മൊത്തം കാർഗോയുടെ ഏകദേശം നാലിലൊന്ന് കൈകാര്യം ചെയ്യുന്ന അദാനി പോർട്സ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ സംയോജിത ഗതാഗത യൂട്ടിലിറ്റിയെ പ്രതിനിധീകരിക്കുന്നു. ഇന്ത്യ മാരിടൈം വീക്കില്‍ അദാനി പോർട്സ് പവലിയൻ നാല് പ്രധാന സ്തംഭങ്ങളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ആത്മനിർഭർ ഭാരത്, സ്ത്രീ ശാക്തീകരണം, AI- പവർഡ് ലോജിസ്റ്റിക്സ്, ഇംപാക്റ്റ് എന്നിവയാണ് ആ നാല് സ്തംഭങ്ങള്‍.

നാല് കരാറുകള്‍

മെയ്ക്ക്-ഇൻ-ഇന്ത്യ ചട്ടക്കൂടിന് കീഴിൽ ഇന്ത്യയുടെ തുറമുഖം, ഡ്രെഡ്ജിംഗ്, തുറമുഖ ശേഷികൾ എന്നിവ മുന്നോട്ട് കൊണ്ടുപോകുന്ന ധാരണാപത്ര ഒപ്പുവെക്കലുകളാണ് പരിപാടിയിലെ ഈ വർഷത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. നിർദ്ധിഷ്ട കരാറുകള്‍ ഇവയാണ്.

  • മുംബൈ പോർട്ട് അതോറിറ്റിയുമായി (MBPA) ഏഴ് വർഷത്തേക്ക് ആറ് ASTDS ടഗ്ഗുകളുടെയും 15 വർഷത്തേക്ക് ഒരു ഗ്രീൻ (GTTP) ടഗ്ഗുകളുടെയും വിതരണത്തിനും ചാർട്ടർ വാടകയ്‌ക്കുമുള്ള കരാർ.
  • തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെ VO ചിദംബരനാർ പോർട്ട് അതോറിറ്റിയുമായി (VOCPA) ഏഴ് വർഷത്തേക്ക് രണ്ട് ഹാർബർ ടഗ്ഗുകളുടെ ചാർട്ടർ വാടകയ്‌ക്കുള്ള കരാർ
  • വാടകയ്‌ക്ക് ചെന്നൈ പോർട്ട് അതോറിറ്റിയുമായി (ChPA) 60 TBP എസ്കോർട്ട് ടഗ് വെസ്സലിന്റെ (ETV) ചാർട്ടർ
  • പന്ത്രണ്ട് ടഗ് ബോട്ടുകളുടെ നിർമ്മാണത്തിനായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) യുമായി ഒക്ടോബർ 29 ന് പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ ഒപ്പുവെക്കും.

ഡ്രെഡ്ജിംഗ് വിഭാഗത്തിൽ, തദ്ദേശീയ സമുദ്ര എഞ്ചിനീയറിംഗിലെ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ഒരു സ്വയം-പ്രൊപ്പൽഡ് ഗ്രാബ് ഡ്രെഡ്ജറിന്റെ നിർമ്മാണത്തിനാണ് അദാന് പോർട്സ് ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നത്. കൂടുതല്‍ ശേഷി സൃഷ്ടിക്കുന്നതിലും പരിസ്ഥിതി സൗഹൃദ അടിസ്ഥാന സൗകര്യങ്ങളിലുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന വിധത്തിൽ, വധ്വാൻ തുറമുഖം, ഹാൽദിയ തുറമുഖം, വിഴിഞ്ഞം എൽഎൻജി ബങ്കറിംഗ്, ദിഘി തുറമുഖം എന്നിവിടങ്ങളിൽ പുതിയതും തന്ത്രപരവുമായ വികസനങ്ങൾക്കായി കമ്പനി ധാരണാപത്രങ്ങളിൽ ഒപ്പുവെക്കും.

അദാനി പോർട്സിന്റെ പ്രദർശനത്തിലെ ഒരു പ്രധാന ആകർഷണം ഇന്ത്യയിലെ ആദ്യത്തെ ട്രെയിലിംഗ് സക്ഷൻ ഹോപ്പർ ഡ്രെഡ്ജർ (TSHD) സിമുലേറ്ററാണ്. മെയ്ക്ക്-ഇൻ-ഇന്ത്യ പ്രോഗ്രാമിന് കീഴിൽ ARI സിമുലേഷൻ തദ്ദേശീയമായിട്ടാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഇന്ത്യയുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തെ ശക്തിപ്പെടുത്തുന്നതും ആഭ്യന്തര ഉൽപ്പാദനത്തിലൂടെ തുറമുഖ ശേഷി വികസിപ്പിക്കുക എന്ന സാഗർമാലയുടെ ലക്ഷ്യത്തെ പിന്തുണയ്ക്കുന്നതുമായ പദ്ധതിയാണ് ഇത്.

ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായ കേരളത്തിലെ വിഴിഞ്ഞം തുറമുഖത്ത് കമ്പനി രാജ്യത്തെ ആദ്യത്തെ വനിതാ ക്വേ ക്രെയിൻ ഓപ്പറേറ്റർമാരെ പരിശീലിപ്പിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയും നൈപുണ്യ വികസനവും സമുദ്ര പ്രവർത്തനങ്ങളിൽ തുല്യമായ അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുമെന്ന് ഇത് വ്യക്തമാക്കുന്നു.

ഇന്ത്യയുടെ വ്യാപാര മത്സരക്ഷമത വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന - AI-അധിഷ്ഠിത പ്രവചന വിശകലനം ഉപയോഗിച്ച് തുറമുഖങ്ങൾ, റെയിൽ, റോഡ്, ഉൾനാടൻ ജലപാതകൾ എന്നിവയെ അതിന്റെ സീറോ ടച്ച് മൾട്ടി-മോഡൽ ലോജിസ്റ്റിക്സ് പ്ലാറ്റ്‌ഫോം സംയോജിപ്പിക്കുന്നു.ഇത് ലോജിസ്റ്റിക്സ് ചെലവുകൾ കുറയ്ക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും നേരിട്ട് സംഭാവന ചെയ്യുന്നു.

അദാനി സ്‌കിൽസ് & എഡ്യൂക്കേഷൻ (ASE) വഴി കമ്പനി രണ്ട് വർഷത്തിനുള്ളിൽ 8,000-ത്തിലധികം യുവാക്കളെ തുറമുഖങ്ങളിലും ലോജിസ്റ്റിക്സിലും പരിശീലിപ്പക്കുകയും 100% തൊഴിൽ നേട്ടം ഉറപ്പാക്കുകയും ചെയ്തു . തുറമുഖങ്ങളിലും ലോജിസ്റ്റിക്സിലും ഇന്ത്യയിലെ ആദ്യത്തെ NCVET-അംഗീകൃത ഡിപ്ലോമയു ക്ലാസ് മുറി പഠനവും പ്രായോഗിക അനുഭവവും സംയോജിപ്പിക്കുന്നു. അദാനി പോർട്സിന്റെ നെറ്റ്‌വർക്കിലുടനീളം, 53,000 വ്യക്തികൾ സുരക്ഷാ പരിശീലനം നേടിയിട്ടുണ്ട്. കൂടാതെ ആന്ധ്രാപ്രദേശിലെ അദാനി കൃഷ്ണപട്ടണം തുറമുഖത്ത് മാത്രം 7,000 യുവാക്കളും സ്ത്രീകളും വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.

ഇന്ത്യയുടെ ജിഡിപിയിൽ ഏകദേശം 4% ($13.2 ബില്യൺ) സംഭാവന ചെയ്യുന്ന സമുദ്ര സമ്പദ്‌വ്യവസ്ഥ, മത്സ്യബന്ധനം, പുനരുപയോഗ ഊർജ്ജം, തീരദേശ ടൂറിസം, ലോജിസ്റ്റിക്സ് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ അതിവേഗം വളർച്ച കൈവരിക്കുകയാണ്. തുറമുഖ അടിസ്ഥാന സൗകര്യങ്ങളിലും ഗ്രീൻ ടഗ് ട്രാൻസിഷൻ പ്രോഗ്രാം (GTTP), ഹരിത് സാഗർ മാർഗ്ഗനിർദ്ദേശങ്ങൾ തുടങ്ങിയ ഹരിത സംരംഭങ്ങളിലും 100% എഫ്ഡിഐ അനുവദിച്ചതോടെ, സുസ്ഥിരതയും സ്വാശ്രയത്വവും ഒത്തുചേരുന്നു.

പുനരുപയോഗ ഊർജ്ജ പ്രവർത്തനം, വൈദ്യുതീകരിച്ച ക്രെയിനുകൾ, മാലിന്യജല പുനരുപയോഗം, കാർബൺ-ന്യൂട്രൽ ടെർമിനലുകൾ എന്നിവയിലൂടെ കമ്പനി ഈ ദേശീയ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നു. ഹൈഫ (ഇസ്രായേൽ), കൊളംബോ (ശ്രീലങ്ക), ക്വീൻസ്‌ലാൻഡ് (ഓസ്‌ട്രേലിയ), ഡാർ എസ് സലാം (ടാൻസാനിയ) എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ആഗോള സാന്നിധ്യത്തോടെ കമ്പനി ഇന്ത്യയുടെ SAGAR ദർശനം (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) ശക്തിപ്പെടുത്തുന്നു. ഇത് പ്രാദേശിക സഹകരണവും വ്യാപാര പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+