ഡിജിപി പോലും അറിയാതെ അജിത് കുമാറിന്റെ സമാന്തര ഇന്റലിജന്‍സ്; പിരിച്ചുവിട്ട് മനോജ് എബ്രഹാം
തിരുവനന്തപുരം: എഡിജിപി എം ആര് അജിത് കുമാര്‍ രൂപീകരിച്ച സമാന്തര ഇന്റലിജന്‍സ് സംവിധാനം പിരിച്ചുവിട്ട് ക്രമസമാധാന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം. സമാന്തര ഇന്റലിജന്‍സിലെ 40 ഉദ്യോഗസ്ഥരോട് മാതൃയൂണിറ്റിലേക്ക് മടങ്ങാനും അദ്ദേഹം നിര്‍ദേശിച്ചു. നാല് മാസം മുന്‍പായിരുന്നു അജിത് കുമാര്‍ പൊലീസില്‍ സമാന്തര ഇന്റലിജന്‍സ് സംവിധാനം രൂപീകരിച്ചത്.
സംസ്ഥാന പൊലീസ് മേധാവി എസ് ദര്‍വേഷ് സാഹിബ് അറിയാതെയായിരുന്നു ഇത്. കഴിഞ്ഞ മാസമാണ് ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടേയും മറ്റ് വിവാദങ്ങളുടേയും പശ്ചാത്തലത്തില്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയത്. പകരം മനോജ് എബ്രഹാമിനെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാക്കി സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ഇതിന് പിന്നാലെ സമാന്തര ഇന്റലിജന്‍സ് സംവിധാനം അദ്ദേഹം പിരിച്ചുവിട്ടത്. ഡിജിപിക്കും ഈ സംവിധാനത്തില്‍ വിയോജിപ്പ് ഉണ്ടായിരുന്നു. സംസ്ഥാന ഇന്റലിജന്‍സിന് കീഴില്‍ സ്റ്റേറ്റ് സ്പെഷല്‍ ബ്രാഞ്ചും ജില്ലാ സ്പെഷല്‍ ബ്രാഞ്ചും നിലവിലുണ്ട്. അതിനിടെയാണ് തനിക്ക് മാത്രം വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ 20 പൊലീസ് ജില്ലകളിലായി 40 പേരെ അജിത്കുമാര്‍ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച് സമാന്തര ഇന്റലിജന്‍സ് സംവിധാനം രൂപീകരിക്കുന്നത്.
ജില്ലാ കമാന്‍ഡ് സെന്ററുകളില്‍ നിന്നും വിവരങ്ങള്‍ എഡിജിപിയുടെ ഓഫീസിലെ കണ്ട്രോള് റൂമില്‍ അറിയിക്കണം എന്നായിരുന്നു അജിത് കുമാറിന്റെ ഉത്തരവ്. എസ് പിമാര്‍ക്കോ കമ്മീഷണര്‍മാര്‍ക്കോ നോഡല്‍ ഓഫീസര്‍മാര്‍ക്ക് മേല്‍ അധികാരമുണ്ടായിരുന്നില്ല. എന്നാല്‍ ഇവരുടെ ഓഫീസുകളിലാണ് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചിരുന്നത്. അജിത് കുമാര്‍ നിയമിച്ച 40 പേരില്‍ പത്ത് പേര് എസ് ഐമാരും അഞ്ച് പേര് എ എസ് ഐമാരും ആയിരുന്നു.
ബാക്കിയുള്ളവരെല്ലാം സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായിരുന്നു. ഇവരെല്ലാം മനോജ് എബ്രഹാമിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാതൃ യൂണിറ്റിലേക്ക് മാറിയിട്ടുണ്ട്. ഡിജിപിയുടെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അജിത് കുമാറിനെതിരെ നടപടി വന്നത്. അജിത് കുമാര്‍ ആര് എസ് എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എന്ന് പിവി അന്‍വറും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ആരോപിച്ചിരുന്നു.
തൃശൂര്‍ പൂരം കലക്കലിലും അജിത് കുമാറിന്റെ ഇടപെടല്‍ ഉണ്ടായി എന്നാണ് ആരോപണം. കൊലപാതകക്കേസുകളിലടക്കം അജിത് കുമാറിന് പങ്കുണ്ട് എന്ന് അന്‍വര്‍ നിരന്തരം ആരോപിച്ചിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ആണ് മുഖ്യമന്ത്രി ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications