കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറിടം മുറിക്കും മുമ്പ് സെലീനയെ പീഡിപ്പിച്ചു; ഗിരോഷ് മൊഴി മാറ്റുന്നു, കാടുവെട്ടി പോലീസ്

കത്തികൊണ്ട് സലീനയെ തൊണ്ടക്കുഴിയില്‍ കുത്തിയാണ് പ്രതി കൊല നടത്തിയത്. മരണം ഉറപ്പാക്കുന്നതിന് മുമ്പ് പ്രതി സലീനയെ ഭാഗികമായി ലൈംഗിക പീഡനം നടത്തി

  • By വിശ്വനാഥന്‍
Google Oneindia Malayalam News

അടിമാലി: സാമൂഹ്യപ്രവര്‍ത്തകയുടെ ക്രൂര കൊലപാതകം അന്വേഷിക്കുന്ന പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. സാമൂഹ്യപ്രവര്‍ത്തകയെ കൊലപ്പെടുത്തും മുമ്പ് പ്രതി ചെയ്ത ക്രൂരതകള്‍ സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പ്രതി ഗിരോഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പക്ഷേ, ഇയാള്‍ അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്.

ദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗുംദുരനുഭവം വിവരിച്ച് വാണിവിശ്വനാഥ്; കരഞ്ഞില്ല, അവന്റെ കോളറിന് കുത്തിപ്പിടിച്ചു... കിടിലന്‍ ഡയലോഗും

ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നുദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കുമോ? വേറൊരു വേദിയില്ലാത്തതിനാലാണ്; ഇന്നസെന്റ് പ്രതികരിക്കുന്നു

ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യപ്രവര്‍ത്തക സലീനയുടെ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നത്. ഇതിനുള്ള തിരച്ചില്‍ വ്യാപകമാക്കി. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രതി നടത്തിയ പീഡനം സംബന്ധിച്ചും പോലീസിന് സൂചന ലഭിച്ചു.

കസ്റ്റഡിയില്‍ വാങ്ങി

കസ്റ്റഡിയില്‍ വാങ്ങി

പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അറസ്റ്റിലായ ഉടനെ നല്‍കിയ മൊഴി അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് ഗിരോഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.

തൊണ്ടക്കുഴിയില്‍ കുത്തി

തൊണ്ടക്കുഴിയില്‍ കുത്തി

കത്തികൊണ്ട് സലീനയെ തൊണ്ടക്കുഴിയില്‍ കുത്തിയാണ് പ്രതി കൊല നടത്തിയത്. മരണം ഉറപ്പാക്കുന്നതിന് മുമ്പ് പ്രതി സലീനയെ ഭാഗികമായി ലൈംഗിക പീഡനം നടത്തിയെന്ന് പോലീസിനെ ഉദ്ധരിച്ച് മംഗളം റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ തിരിച്ച് ഹാജരാക്കും.

മൊബൈല്‍ എവിടെ

മൊബൈല്‍ എവിടെ

പോലീസ് തിരയുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതി മൊഴി നല്‍കി. സെലീനയുടെ മാറിടം മുറിച്ച ശേഷം മരണ വെപ്രാളത്തില്‍ പിടയുന്നതിനിടെ അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.

കാട്ടിലെറിഞ്ഞെന്ന്

കാട്ടിലെറിഞ്ഞെന്ന്

സെലീനയുടെ മൊബൈല്‍ കവര്‍ന്ന് വീടിന് പുറത്തുകടന്നു. അടിമാലി ഭാഗത്തേക്ക് 250 മീറ്ററോളം പോയ ശേഷം ഫോണ്‍ ഓഫ് ചെയ്ത് കാട്ടിലെറിഞ്ഞുവെന്നാണ് പോലീസിന് നല്‍കിയ മൊഴി. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഈ ഭാഗത്തെ കുറ്റിക്കാടുകള്‍ വെട്ടിത്തെളിച്ച് പരിശോധിച്ചു. മൊബൈല്‍ കണ്ടെത്താന്‍ സാധിച്ചില്ല. പ്രതി നിരന്തരം അന്വേഷണ സംഘത്തെ പറ്റിക്കുകയാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ വിവരങ്ങള്‍ വേണം

കൂടുതല്‍ വിവരങ്ങള്‍ വേണം

കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പോലീസിന് ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കിട്ടണം. യുവതിയുമായി മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ, കൊലപാതകത്തിന് മുമ്പ് പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്നീ കാര്യങ്ങള്‍ പോലീസിന് അറിയേണ്ടതുണ്ട്.

കൂടുതല്‍ പേര്‍

കൂടുതല്‍ പേര്‍

അതേസമയം, സലീനയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ചെങ്കിലും കാര്യമായ തുമ്പ് കിട്ടിയില്ല.

60 കിലോമീറ്റര്‍ സഞ്ചരിച്ചത്

60 കിലോമീറ്റര്‍ സഞ്ചരിച്ചത്

സലീനയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പ്രതി ഗിരോഷിന്റെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സലീനയുടെ മാറിടം മുറിച്ചെടുത്ത പ്രതി 60 കിലോമീറ്റര്‍ സഞ്ചരിച്ചത് എന്തിനാണെന്നും പോലീസിന് വ്യക്തമായിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണിപ്പോള്‍ പോലീസ്.

മറ്റാര്‍ക്കെങ്കിലും പക

മറ്റാര്‍ക്കെങ്കിലും പക

സലീന സാമൂഹ്യപ്രവര്‍ത്തക ആയിരുന്നതിനാല്‍ തന്നെ പലവിധ കേസുകളിലും ഇടപ്പെട്ടിരുന്നു. ഗിറോഷിന് പുറമെ സലീനയോട് മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം.

എന്തുബന്ധമാണുള്ളത്

എന്തുബന്ധമാണുള്ളത്

അടിച്ചുവീഴ്ത്തിയ ശേഷം സലീനയുടെ ഇടതുമാറിടം മുറിച്ചെടുത്ത പ്രതി ബൈക്കില്‍ 60 കിലോമീറ്ററാണ് സഞ്ചരിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം കൊലനടത്തിയ കത്തിയും മാറിടവും സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. ഇത്രയും ക്രൂരത നടത്താന്‍ പ്രതിയും വീട്ടമ്മയും തമ്മില്‍ എന്തുബന്ധമാണുള്ളതെന്നും പോലീസ് പരിശോധിച്ചു.

കത്തി വനത്തിലെന്ന് കള്ളം

കത്തി വനത്തിലെന്ന് കള്ളം

എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. ക്രൂരത കാണിക്കാന്‍ പകയുണ്ടെന്ന് വാദിക്കാമെങ്കിലും വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചത് എന്തിനാണ്. കത്തി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് ഗിരോഷിന്റെ വീട്ടില്‍ നിന്നു തന്നെ കത്തി കണ്ടെടുക്കുകയും ചെയ്തു.

വിശ്വസിക്കാതെ പോലീസ്

വിശ്വസിക്കാതെ പോലീസ്

പഴയ പകയും സാമ്പത്തിക ഇടപാടുമാണ് കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് ഗിറോഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. കൊല്ലപ്പെട്ട സലീനയുടെയും സംശയത്തിലുള്ളവരുടെയും മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഇരയും പ്രതിയും

ഇരയും പ്രതിയും

അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് കഴിഞ്ഞദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി വണ്ടമറ്റം സ്വദേശി ഗിറോഷിനെ തൊട്ടടുത്ത ദിവസം തന്നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞാഴ്ച സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

സിസിടിവി ദൃശ്യങ്ങള്‍

സിസിടിവി ദൃശ്യങ്ങള്‍

സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രംഗങ്ങള്‍ സിയാദിന് കാണിച്ചുകൊടുത്തു. പ്രതിയെ സിയാദ് തിരിച്ചറിയുകമായിരുന്നു. സിയാദിനെയും കൂട്ടി പോലീസ് പ്രതിയെ പിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം, കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതി സെലീനയുടെ വീട്ടിലെത്തിയത്.

മാല പറിച്ചെടുത്ത് പുറത്തുകടന്നു

മാല പറിച്ചെടുത്ത് പുറത്തുകടന്നു

വെട്ടേറ്റ് സെലീന വീണതോടെ മാല പറിച്ചെടുത്ത് പുറത്തുകടന്നു. പുറംഭാഗം വീക്ഷിച്ച ശേഷം ഇയാള്‍ വീണ്ടും സെലീനയുടെ അടുത്തെത്തി. തുടര്‍ന്ന് മാരകമായി വെട്ടുകയും കുത്തുകയും ചെയ്തു. ഇടതുമാറിടം പ്രതി മുറിച്ചുകൊണ്ടുപോയി. തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കിയാണ് പ്രതി മാറിടം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്

വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്

സെലീനയോട് പ്രതിക്ക് വര്‍ഷങ്ങളായി പകയുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മുമ്പ് ഗിരോഷ് അടിമാലിയില്‍ ഒരു കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. വിഷയത്തില്‍ സെലീന ഇടപെടുകയും കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

ഒടുവില്‍ വിവാഹം ചെയ്തു

ഒടുവില്‍ വിവാഹം ചെയ്തു

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ 2015ല്‍ ഗിരോഷ് തന്നെ വിവാഹം ചെയ്തു. അന്നുമുതല്‍ സെലീനയോട് പ്രതിക്ക് പകയുണ്ട്. പിന്നീട് പ്രതിയും സെലീനയും നല്ല ബന്ധത്തിലായിരുന്നെങ്കിലും. സെലീനയുടെ കുടുംബവുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സെലീനയുടെ കുടുംബം വാങ്ങിയ കാറിന് ഗിരോഷിന്റെ പേരിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.

തിരിച്ചടവ് പലതവണ മുടങ്ങി

തിരിച്ചടവ് പലതവണ മുടങ്ങി

ഇതിന്റെ തിരിച്ചടവ് പലതവണ മുടങ്ങിയതായും കണ്ടെത്തി. കഴിഞ്ഞദിവസം ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ ചെലവിനായി സുഹൃത്ത് 5000 രൂപ ഗിരോഷിന്റെ അക്കൗണ്ടിലേക്ക് അയച്ചു.

കലി പൂണ്ടാണ് ഗിറോഷ്

കലി പൂണ്ടാണ് ഗിറോഷ്

പക്ഷേ, ഈ പണം ബാങ്ക് കാറിന്റെ വായ്പയിലേക്ക് പിടിച്ചു. ഇതില്‍ കലി പൂണ്ടാണ് ഗിറോഷ് സെലീനയുടെ വീട്ടിലെത്തിയത്. പണം ചോദിച്ച് സെലീനയും ഗിറോഷും തമ്മില്‍ വാക് തര്‍ക്കമായി. ഇതിനിടെ സെലീനയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു. ഈ വിവരങ്ങളെല്ലാം ഗിരോഷിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതെല്ലാം പോലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല.

English summary
Adimali Murder case: Accuse Statements about Woman changed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X