വീട്ടമ്മയുടെ സ്തനം മുറിച്ച് കൊന്ന കേസ്; മൊബൈല്‍ തട്ടിയെടുത്തത് പ്രതി, രണ്ടുപേര്‍ സംശയമുനയില്‍
സലീനയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
അടിമാലി: സാമൂഹിക പ്രവര്‍ത്തകയായ വീട്ടമ്മയുടെ കൊലപാതകത്തില്‍ പോലീസ് തിരയുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതി മൊഴി നല്‍കി. സ്തനം മുറിച്ച ശേഷം മരണ വെപ്രാളത്തില്‍ പിടയുന്ന സ്ത്രീയില്‍ നിന്ന് അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല.
എന്നെയും പീഡിപ്പിച്ചു; കാര്‍ യാത്രക്കിടെ അനുഭവിച്ചത്... അയാളുടെ കൈകള്‍ എന്റെ അടിവസ്ത്രം തേടി
കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പോലീസിന് ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കിട്ടണം. യുവതിയുമായി മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ, കൊലപാതകത്തിന് മുമ്പ് പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്നീ കാര്യങ്ങള്‍ പോലീസിന് അറിയേണ്ടതുണ്ട്. പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് ഇയാള്‍ മൊബൈല്‍ ഫോണ്‍ സംബന്ധിച്ച കാര്യങ്ങള്‍ പോലീസിനോട് പറഞ്ഞത്.
കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ
അതേസമയം, സലീനയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ ചൊവ്വാഴ്ച വീണ്ടും വിളിപ്പിച്ചു.
60 കിലോമീറ്റര്‍ സഞ്ചരിച്ചത്
സലീനയെ ക്രൂരമായി കൊലപ്പെടുത്തിയെന്ന് സമ്മതിച്ച പ്രതി ഗിരോഷിന്റെ മൊഴി പോലീസ് പൂര്‍ണമായും മുഖവിലക്കെടുത്തിട്ടില്ല. സലീനയുടെ മാറിടം മുറിച്ചെടുത്ത പ്രതി 60 കിലോമീറ്റര്‍ സഞ്ചരിച്ചത് എന്തിനാണെന്നും പോലീസിന് വ്യക്തമായിട്ടില്ല. സാങ്കേതിക വശങ്ങള്‍ കൂടി അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരികയാണിപ്പോള്‍ പോലീസ്.
സലീനയോട് മറ്റാര്‍ക്കെങ്കിലും പക
സലീന സാമൂഹ്യപ്രവര്‍ത്തക ആയിരുന്നതിനാല്‍ തന്നെ പലവിധ കേസുകളിലും ഇടപ്പെട്ടിരുന്നു. ഗിറോഷിന് പുറമെ സലീനയോട് മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ എന്നകാര്യമാണ് പോലീസ് ഇപ്പോള്‍ പരിശോധിക്കുന്നത്. ഇതിന്റെ വിവരങ്ങള്‍ ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തണം.
എന്തുബന്ധമാണുള്ളത്
അടിച്ചുവീഴ്ത്തിയ ശേഷം സലീനയുടെ ഇടതുമാറിടം മുറിച്ചെടുത്ത പ്രതി ബൈക്കില്‍ 60 കിലോമീറ്ററാണ് സഞ്ചരിച്ചത്. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം കൊലനടത്തിയ കത്തിയും മാറിടവും സൂക്ഷിച്ചുവയ്ക്കുകയായിരുന്നു. ഇത്രയും ക്രൂരത നടത്താന്‍ പ്രതിയും വീട്ടമ്മയും തമ്മില്‍ എന്തുബന്ധമാണുള്ളതെന്നും പോലീസ് പരിശോധിച്ചു.
കത്തി വനത്തിലെന്ന് കള്ളം
എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. ക്രൂരത കാണിക്കാന്‍ പകയുണ്ടെന്ന് വാദിക്കാമെങ്കിലും വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചത് എന്തിനാണ്. കത്തി വനത്തില്‍ ഉപേക്ഷിച്ചെന്നാണ് പ്രതി ആദ്യം പറഞ്ഞത്. പിന്നീട് ഗിരോഷിന്റെ വീട്ടില്‍ നിന്നു തന്നെ കത്തി കണ്ടെടുക്കുകയും ചെയ്തു.
കൂടുതല്‍ പേര്‍ സംശയമുനയില്‍
പഴയ പകയും സാമ്പത്തിക ഇടപാടുമാണ് കൊലപാകത്തിലേക്ക് നയിച്ചതെന്നാണ് ഗിറോഷ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം പോലീസ് പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. ഇയാളുമായി ബന്ധമുള്ള പലര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് ഇപ്പോള്‍ സംശയിക്കുന്നത്. അടിമാലിയിലെ രണ്ടു പേരെ വീണ്ടും ചോദ്യം ചെയ്തിരിക്കുകയാണ് പോലീസ്.
മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും
കൊല്ലപ്പെട്ട സലീനയുടെയും സംശയത്തിലുള്ളവരുടെയും മൊബൈല്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്ന് പറഞ്ഞ പ്രതി അതെവിടെ കളഞ്ഞെന്ന് വ്യക്തമാക്കിയില്ല. ഇയാളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ഇരയും പ്രതിയും
അടിമാലി പതിനാലാംമൈല്‍ ചാരുവിള പുത്തന്‍വീട്ടില്‍ സിയാദിന്റെ ഭാര്യ സെലീനയാണ് കഴിഞ്ഞദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി വണ്ടമറ്റം സ്വദേശി ഗിറോഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കൊലയിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
സിയാദ് രാത്രി കണ്ടത്
കഴിഞ്ഞാഴ്ച സിയാദ് രാത്രി വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സമീപത്തെ വ്യാപാര സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ തിരിച്ചറിഞ്ഞത്. രംഗങ്ങള്‍ സിയാദിന് കാണിച്ചുകൊടുത്തു. പ്രതിയെ സിയാദ് തിരിച്ചറിയുകമായിരുന്നു.
ഉച്ചയ്ക്ക് ശേഷം
സിയാദിനെയും കൂട്ടി പോലീസ് പ്രതിയെ പിടിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് പ്രതി സെലീനയുടെ വീട്ടിലെത്തിയത്.
മാല പറിച്ചെടുത്ത് പുറത്തുകടന്നു
വെട്ടേറ്റ് സെലീന വീണതോടെ മാല പറിച്ചെടുത്ത് പുറത്തുകടന്നു. പുറംഭാഗം വീക്ഷിച്ച ശേഷം ഇയാള്‍ വീണ്ടും സെലീനയുടെ അടുത്തെത്തി. തുടര്‍ന്ന് മാരകമായി വെട്ടുകയും കുത്തുകയും ചെയ്തു. ഇടതുമാറിടം പ്രതി മുറിച്ചുകൊണ്ടുപോയി. തുണിയില്‍ പൊതിഞ്ഞ് ബാഗിലാക്കിയാണ് പ്രതി മാറിടം വീട്ടിലേക്ക് കൊണ്ടുപോയതെന്ന് പോലീസ് പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ചത്
സെലീനയോട് പ്രതിക്ക് വര്‍ഷങ്ങളായി പകയുണ്ടെന്ന് ചോദ്യം ചെയ്യലില്‍ തെളിഞ്ഞു. മുമ്പ് ഗിരോഷ് അടിമാലിയില്‍ ഒരു കട നടത്തിയിരുന്നു. ഇവിടെ ജോലിക്കെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നു. വിഷയത്തില്‍ സെലീന ഇടപെടുകയും കുടുംബങ്ങളുമായി സംസാരിക്കുകയും ചെയ്തിരുന്നു.
ഒടുവില്‍ വിവാഹം ചെയ്തു
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതോടെ 2015ല്‍ ഗിരോഷ് തന്നെ വിവാഹം ചെയ്തു. അന്നുമുതല്‍ സെലീനയോട് പ്രതിക്ക് പകയുണ്ട്. പിന്നീട് പ്രതിയും സെലീനയും നല്ല ബന്ധത്തിലായിരുന്നെങ്കിലും. സെലീനയുടെ കുടുംബവുമായി പ്രതിക്ക് സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. സെലീനയുടെ കുടുംബം വാങ്ങിയ കാറിന് ഗിരോഷിന്റെ പേരിലാണ് സ്വകാര്യ ബാങ്കില്‍ നിന്ന് വായ്പയെടുത്തത്.
തിരിച്ചടവ് പലതവണ മുടങ്ങി
ഇതിന്റെ തിരിച്ചടവ് പലതവണ മുടങ്ങിയതായും കണ്ടെത്തി. കഴിഞ്ഞദിവസം ഗിരോഷിന്റെ ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിന്റെ ചെലവിനായി സുഹൃത്ത് 5000 രൂപ ഗിരോഷിന്റെ അക്കൗണ്ടിലേക്ക് അയച്ചു.
സെലീനയുടെ തൊണ്ടയില്‍ കുത്തി
പക്ഷേ, ഈ പണം ബാങ്ക് കാറിന്റെ വായ്പയിലേക്ക് പിടിച്ചു. ഇതില്‍ കലി പൂണ്ടാണ് ഗിറോഷ് സെലീനയുടെ വീട്ടിലെത്തിയത്. പണം ചോദിച്ച് സെലീനയും ഗിറോഷും തമ്മില്‍ വാക് തര്‍ക്കമായി. ഇതിനിടെ സെലീനയുടെ തൊണ്ടയില്‍ കുത്തുകയായിരുന്നു. ഈ വിവരങ്ങളെല്ലാം ഗിരേറാഷിനെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് ലഭിച്ചത്. എന്നാല്‍ ഇതെല്ലാം പോലീസ് പൂര്‍ണമായി മുഖവിലക്കെടുത്തിട്ടില്ല.