ഗോപാലകൃഷ്ണന് മറുപടിയുമായി അടൂർ; വിവരക്കേടിന് മറുപടിയില്ല,വീടിന് മുന്നിൽ വന്ന് ജയ്ശ്രീറാം വിളിക്കട്ടെ
തിരുവനന്തപുരം: ജയ് ശ്രീറാം വിളി സഹിക്കാൻ കഴിയുന്നില്ലെങ്കിൽ അടൂർ ഗോപാലകൃഷ്ണൻ പേര് മാറ്റി ചന്ദ്രനിലേക്ക് പോകട്ടെയെന്ന പരാമർശത്തിന് മറുപടിയുമായി അടൂർ രംഗത്തെത്തി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനായിരുന്നു സംവിധായകൻ അടൂരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നത്. വീടിന് മുന്‍പില്‍ വന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
2022ൽ പാക് പൗരൻ ബഹിരാകാശത്ത് എത്തും; പദ്ധതികൾക്ക് തുടക്കമിട്ടെന്ന് പാക് മന്ത്രി ഫവാദ് ചൗധരി!
ജയ് ശ്രീറാം വിളിച്ച് ആൾക്കൂട്ട ആക്രമണങ്ങൾ നടത്തുന്നതിനെതിരെ ഇന്ത്യയിൽ നാനാതുറകളിൽ പ്രഗൽഭരായ 49 പേർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു. ഈ കത്തിൽ അടൂർ ഗോരപാലകൃഷ്ണനും ഒപ്പുവെച്ചു. ഇതിനെതിരെയായിരുന്നു ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ പ്രതികരണം ഉണ്ടായിരുന്നത്.
ജയ്ശ്രീരാം വിളികൾ സഹിക്കാൻ പറ്റുന്നില്ലെങ്കിൽ അടൂരിന് ചന്ദ്രനിൽ പോകാമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. വേണ്ടി വന്നാൽ അടൂരിന്റെ വീടിന് മുന്നിലും ജയ്ശ്രീരാം വിളിക്കുമെന്നും കേന്ദ്രത്തിൽ നിന്നും ഒന്നും കിട്ടാത്തത് കൊണ്ടാണോ വിമർശനമെന്നും ഗോപാലകൃഷ്ണൻ ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബി ഗോപാലകൃഷ്ണന്റെ പരാമർശം.
ഇതിന് മറുപടിയുമായാണ് അടൂർ ഗോപാലകൃഷ്ണൻ രംഗത്തെത്തിയത്. വിവരക്കേടാണ് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞതെന്നും അല്ലാതെ ഒന്നുമില്ലെന്നുമായിരുന്നു അടൂരിന്റെ മറുപടി. വീടിന് മുന്‍പില്‍ വന്ന് അവര്‍ മുദ്രാവാക്യം വിളിക്കട്ടെ. അവര്‍ക്കൊപ്പം താനും കൂടാം. എന്നാല്‍ ജയ് ശ്രീറാം വിളി കൊലവിളിയായി മാറരുതെന്നും അടൂര്‍ പറഞ്ഞു.