പി ശശി സിപിഎമ്മിലേക്ക് തിരിച്ചുവരുന്നു;സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താൻ, മഹത്തായ ഇന്ത്യൻ വിപ്ലവം!!
തിരുവനന്തപുരം: മുൻ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ശശിയെ സിപിഎം പാർട്ടിയിലേക്ക് തിരിച്ചെടുക്കുന്നു എന്ന വാർത്ത കഴിഞ്ഞ ദിവസസം പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ രൂക്ഷ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രംഗത്ത് വന്നു. അവൻ വീണ്ടും വരുന്നു എന്ന തലകെട്ടിലൂടെയാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും അതുവഴി മഹത്തായ ഇന്ത്യൻ വിപ്ലവത്തിനു വഴിയൊരുക്കാനും ശശി സഖാവിന്റെ പുനരാഗമനം സഹായിക്കുമെന്നാണ് അദ്ദേഹം പരിഹസിക്കുന്നത്.
2011ലാണ് ഗുരുതരമായ സദാചാര ലംഘന ആരോപണത്തെ തുടര്‍ന്ന് പി ശശിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായിരുന്നു അന്ന് ശശി. ടിപി നന്ദകുമാര്‍ നല്‍കിയ കേസില്‍ ശശിയെ കഴിഞ്ഞ വര്‍ഷം ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതി കുറ്റവിമുക്തനാക്കിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടിയിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം ശശി സംസ്ഥാന നേതാക്കളെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തെന്നാണഅ പുറത്ത് വന്ന വാർത്ത. ഇതിനെതിരെയാണ് ജയശങ്കർ രംഗത്ത് വന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിശദമായി....

പി ജയരാജനെ ഒതുക്കാൻ
സഖാവ് പി ശശിയെ തിരിച്ചെടുക്കാനുളള സിപിഎം സംസ്ഥാന കമ്മറ്റി തീരുമാനം കണ്ണൂർ ജില്ലാ കമ്മറ്റിയിൽ റിപ്പോർട്ട് ചെയ്തതായി മലയാള മനോരമയും മാതൃഭൂമിയും മണത്തറിഞ്ഞു മാലോകരെ അറിയിച്ചു. ഇനി തലശ്ശേരി ഏരിയാ കമ്മറ്റിയിൽ കൂടി റിപ്പോർട്ട് ചെയ്താൽ സഖാവിന് വിപ്ലവ പാർട്ടിയിലെ അംഗത്വം തിരിച്ചു കിട്ടുമത്രേ. പി ജയരാജനെ ഒതുക്കാൻ വേണ്ടിയാണ് ശശിയെ തിരിച്ചു കൊണ്ടുവരുന്നതെന്ന് മാധ്യമ സിൻഡിക്കേറ്റുകാരും മറ്റ് അസൂയക്കാരും പ്രചരിപ്പിക്കുന്നുണ്ട്. അത് സത്യമാകാൻ ഇടയില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു.

സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താൻ
സ്ത്രീ ശാക്തീകരണം ഉറപ്പു വരുത്താനും അതുവഴി മഹത്തായ ഇന്ത്യൻ വിപ്ലവത്തിനു വഴിയൊരുക്കാനും ശശി സഖാവിന്റെ പുനരാഗമനം സഹായിക്കും. സഖാവ് ഗോപി കോട്ടമുറിയെ പാർട്ടി സംസ്ഥാന കമ്മറ്റിയിലാണ് ഉൾപ്പെടുത്തിയിട്ടുളളത്. കഴിവും കലാവാസനയും പരിഗണിച്ച് ശശിയെ കേന്ദ്രക്കമ്മറ്റിയിൽ അംഗമാക്കാനാണ് സാധ്യത. ഉണർവുളള മണവാട്ടിമാരേ ദീപങ്ങൾ കൊളുത്തുവിൻ! അവൻ വീണ്ടും വരുന്നു!! എന്ന് പറഞ്ഞാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചത്.

അഭിഭാഷകൻ
പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം അഭിഭാഷകനായി ജോലി ആരംഭിച്ച ശശി മാവിലായില്‍ നിന്നും തലശേരിയിലേക്ക് താമസം മാറിയിരുന്നു. തലശേരി ഏരിയ കമ്മിറ്റിക്ക് കീഴില്‍ അംഗത്വം നല്‍കണമെന്നാണ് ശശിയുടെ ആവശ്യം. പാര്‍ട്ടിയില്‍ നിന്നും പുറത്തായ ശേഷവും സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശശി പാര്‍ട്ടി കേസുകളിലാണ് ഹാജരായിരുന്നത്. ടിപി വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ പ്രതികള്‍ക്ക് വേണ്ടി ഹാജരായത് ശശിയാണ്.

പി ജയരാജൻ പാർട്ടിക്ക് അതീതനാകുന്നു
നിലവിലെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരുന്നുവെന്ന സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തലുള്ളപ്പോള്‍ തന്നെ ശശിയുടെ മടങ്ങി വരവ് പുതിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടക്കമായിട്ടുണ്ട്. അതേസമയം ഔദ്യോഗിക പക്ഷത്തെ പ്രമുഖനായിരുന്ന പി.ശശിക്കെതിരെ സദാചാരലംഘന വിഷയത്തിൽ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. പരാതി നൽകിയ ഡിവൈഎഫ്ഐ നേതാവ് ഇപ്പോൾ പാർട്ടിക്ക് പുറത്താണ്. അതേസമയം സികെപി പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരം താഴ്ത്തിയിട്ടുമുണ്ട്.
തലശ്ശേരി ഏരിയ കമ്മറ്റിയുടെ അഭിപ്രായം
സംസ്ഥാന സമിതിയുടെ തീരുമാനം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇനി തലശ്ശേരി ഏരിയ കമ്മറ്റിയിൽ കൂടി റിപ്പോർട്ട ചെയ്താൽ പി ശശി പാർട്ടിയിലേക്ക് തിരിച്ചു വരും. തിരിച്ചു വരും എന്ന് മാത്രമല്ല. മുൻ കണ്ണൂർ ജില്ല സെക്രട്ടറി ആയതുകൊണ്ട് തന്നെ പെട്ടെന്ന് മേൽകമ്മറ്റിയിലേക്ക് ഉയരുകയും ചെയ്യും. അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പി ശശി പുലർത്തിയിരുന്നു എന്ന തന്നെയാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2015ൽ സിപിഎം അനുകൂല അഭിഭാഷക സംഘടനയുടെ ജില്ലാ കമ്മിറ്റിയിൽ പി ശശിയെ ഉൾപ്പെടുത്തിയിരുന്നു.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications