ആറുകോടിയുടെ ബംബര്‍ അടിച്ചു; തൊട്ടുപിന്നാലെ നിധി, തൊട്ടതെല്ലാം പൊന്നാക്കി രത്നാകരന് പിള്ള
തിരുവനന്തപുരം: ആറുകോടി രൂപയുടെ ബംബര്‍ ലോട്ടറി അടിച്ചതിന് പിന്നാലെ നിധി ശേഖരം കിട്ടിയാല്‍ എന്ത് സംഭവിക്കും? കിലുക്കം സിനിമയിലെ കിട്ടുണ്ണി സ്റ്റൈലില്‍ ബോധം നഷ്ടമാകും!! എന്നാല്‍ ഇവിടെ ഇതാ രത്നാകരന് പിള്ളയ്ക്ക് ഇതു രണ്ടും സംഭവിച്ചിരിക്കുന്നു. ആദ്യം ബംബര്‍ ലോട്ടറി അടിച്ചു. ഈ തുക കൊണ്ട് കുറച്ച് സ്ഥലം വാങ്ങി. ഈ സ്ഥലത്ത് കുഴിയെടുത്തപ്പോഴാണ് നിധിശേഖരം കണ്ടെത്തിയത്.
നിധി ശേഖരത്തിന്റെ മൂല്യം കണക്കാക്കി ഒരുവിഹിതം രത്നാകരന് പിള്ളയ്ക്ക് നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു. തിരുവനന്തപുരം കിളിമാനൂരിലെ വെള്ളല്ലൂര്‍ കീഴ്പേരൂര്‍ രാജേഷ് ഭവനില്‍ ബി രത്നാകരന് പിള്ളയ്ക്കാണ് അപൂര്‍വ ഭാഗ്യമുണ്ടായിരിക്കുന്നത്. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് രത്നാകരന്. വിശദാംശങ്ങള്‍.....

ആറുകോടിയുടെ ബംബര്‍
കേരള ലോട്ടറിയുടെ കഴിഞ്ഞവര്‍ഷത്തെ ക്രിസ്മസ്-പുതുവര്‍ഷ ബംബര്‍ ലോട്ടറിയാണ് രത്നാകരന് പിള്ളയ്ക്ക് ലഭിച്ചത്. ആറു കോടിയായിരുന്നു സമ്മാന തുക. പിന്നീടാണ് അദ്ദേഹം കീഴ്പേരൂര്‍ തിരുപാല്‍ക്കടല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് കിഴക്ക് ഭാഗത്തെ 27 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയത്.

നാണയങ്ങളുടെ കുടം
കഴിഞ്ഞദിവസം രാവിലെ ഈ സ്ഥലത്ത് രണ്ടുപേര്‍ കൃഷി ആവശ്യത്തിന് കിളച്ചുകൊണ്ടിരിക്കെയാണ് നിധി ലഭിച്ചത്. പുരാതന നാണയങ്ങളുടെ ശേഖരം അടങ്ങിയ കുടമാണ് ലഭിച്ചത്. 2600 പുരാതന നാണയങ്ങളാണ് കുടത്തിലുണ്ടായിരുന്നത്. നാണയശേഖരം കണ്ടയുടന്‍ രത്നാകരന് പിള്ളി ചിത്രമെടുത്ത് വാട്സ്ആപ്പിലിട്ടു.

ഒരു വിഹിതം സ്ഥലമുടമയ്ക്ക്
പുരാവസ്തു വകുപ്പിനെയും പോലീസിനെയും വിവരം അറിയിച്ചതോടെ ഇരുവിഭാഗവും രത്നാകരന് പിള്ളയുടെ അടുത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെട്ടു. മണ്കുടത്തില് അടച്ചു കുഴിച്ചിട്ട നിലയിലാണ് നാണയങ്ങള്‍ കണ്ടെടുത്തത്. ഇതിന്റെ മൂല്യം കണക്കാക്കി ഒരു വിഹിതം സ്ഥലത്തിന്റെ ഉടമയായ രത്നാകരനന്‍ പിള്ളയ്ക്ക നല്‍കും.

രാജഭരണകാലത്തെ നാണയങ്ങള്‍
രാജഭരണകാലത്തെ നാണയങ്ങളാണ് കുടത്തില്‍. 20 കിലോയുള്ള നാണയ ശേഖരത്തിന്റെ മൂല്യം കണക്കാക്കിയിട്ടില്ല. ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവിന്റെ മുഖചിത്രവും ബാലരാമ വര്‍മ മഹാരാജ ഓഫ് ട്രാവന്‍കൂര്‍ എന്ന് എഴുതിയ നാണയങ്ങളും ഇക്കൂട്ടത്തിലുണ്ട്.

ലാബില്‍ പരിശോധന
പുരാവസ്തു വകുപ്പിന് നാണയ ശേഖരം കൈമാറി. ലാബില്‍ പരിശോധന നടത്താനാണ് തീരുമാനം. ഇതിന്റെ പഴക്കവും മൂല്യവും കണക്കാക്കുന്നതിനാണ് പരിശോധിക്കുന്നത്. ക്ഷേത്ര പരിസരത്ത് കൂടുതല്‍ പരിശോധന നടത്താനും പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിട്ടുണ്ട്.

1885 കാലത്ത് പ്രചാരം
1885 കാലത്ത് പ്രചാരണത്തിലുണ്ടായിരുന്ന നാണയങ്ങളും കണ്ടെത്തിയവയില്‍ ഉള്‍പ്പെടും. ശ്രീമൂലം തിരുനാള്‍ ബാലരാമ വര്‍മയുടെയും മഹാറാണി സേതുലക്ഷ്മി ഭായിയുടെയും കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന നാണയങ്ങളാണിതെന്നാണ് കണക്കാക്കുന്നത്. ലാബ് പരിശോധന കഴിഞ്ഞാല്‍ കൂടുതല്‍ കാര്യം വ്യക്തമാകും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications