Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗൾഫ് റൂട്ടുകളിലെ വിമാന ടിക്കറ്റുകൾക്ക് 25,000-40,000 വരെ, അവധിക്കാലത്ത് വെട്ടിലായി പ്രവാസികൾ, നടപടി വേണം

അവധിക്കാലത്ത് പ്രവാസികളെ ഏറ്റവും വിഷമത്തിലാക്കുന്നതാണ് നാട്ടിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുളള വർധനവ്. ഈ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചും ഉളള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് കാരണം മലയാളികൾ അടക്കമുളളവർ പ്രതിസന്ധിയിലാണ്.

വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.

കെസി വേണുഗോപാലിന്റെ പ്രതികരണം: '' ക്രിസ്മസ്-പുതുവത്സര ആഘോഷ സീസണിൽ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രിയപ്പെട്ടവർ. എന്നാൽ, വിമാന ടിക്കറ്റിലെ വർധന മൂലം ഏറെ പ്രതിസന്ധിയിലാണ് പ്രവാസി മലയാളികൾ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ഇത്തരം നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്.

venu

ഈ സീസണിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവിന് കത്ത് നൽകിയിട്ടുണ്ട്.

അവധിക്കാല തിരക്ക് മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും പലമടങ്ങായി കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം മധ്യവർഗത്തിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും വിമാനയാത്ര പ്രായോഗികമല്ലാത്തതാകുന്നു. നിലവിൽ കേരളത്തിൽ നിന്ന് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് റൂട്ടുകളിലെ വൺ-വേ ഇക്കോണമി ടിക്കറ്റുകൾക്ക് 25,000 മുതൽ 40,000 വരെ നിരക്കാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ ഇത് 15,000 മുതൽ 20,000 ന് മുകളിലേക്ക് ഉയരുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 25 ലക്ഷം മലയാളികളെയും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും ഇത്തരം നിരക്ക് വർധനവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. നിലവിലുള്ള നിരക്ക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അന്യായമായ നിരക്ക് വർധനവിന് വിമാനക്കമ്പനികൾക്ക് പിഴ ചുമത്തേണ്ടത് അനിവാര്യവുമാണ്. ടിക്കറ്റ് നിരക്കുകൾ തത്സമയം നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നുള്ള ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ''.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+