ഗൾഫ് റൂട്ടുകളിലെ വിമാന ടിക്കറ്റുകൾക്ക് 25,000-40,000 വരെ, അവധിക്കാലത്ത് വെട്ടിലായി പ്രവാസികൾ, നടപടി വേണം
അവധിക്കാലത്ത് പ്രവാസികളെ ഏറ്റവും വിഷമത്തിലാക്കുന്നതാണ് നാട്ടിലേക്കുളള വിമാന ടിക്കറ്റ് നിരക്കിലെ കുത്തനെയുളള വർധനവ്. ഈ ക്രിസ്മസ്-പുതുവത്സര അവധിക്കാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. കേരളത്തിൽ നിന്ന് ഗൾഫ് നാടുകളിലേക്കും തിരിച്ചും ഉളള വിമാന ടിക്കറ്റ് നിരക്കിലെ വർധനവ് കാരണം മലയാളികൾ അടക്കമുളളവർ പ്രതിസന്ധിയിലാണ്.
വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കെസി വേണുഗോപാൽ എംപി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
കെസി വേണുഗോപാലിന്റെ പ്രതികരണം: '' ക്രിസ്മസ്-പുതുവത്സര ആഘോഷ സീസണിൽ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ് നമ്മുടെ പ്രിയപ്പെട്ടവർ. എന്നാൽ, വിമാന ടിക്കറ്റിലെ വർധന മൂലം ഏറെ പ്രതിസന്ധിയിലാണ് പ്രവാസി മലയാളികൾ എന്ന യാഥാർഥ്യം തിരിച്ചറിയേണ്ടതുണ്ട്. കേരളത്തിൽ ഇത്തരം നിരക്ക് വർധനവ് സാധാരണക്കാരായ യാത്രക്കാർക്ക് ഗുരുതരമായ സാമ്പത്തിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതാണ്.

ഈ സീസണിൽ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കും രാജ്യത്തെ മെട്രോ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അന്യായ വർധനവ് നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ റാം മോഹൻ നായിഡുവിന് കത്ത് നൽകിയിട്ടുണ്ട്.
അവധിക്കാല തിരക്ക് മുതലെടുത്ത് വിമാന ടിക്കറ്റ് നിരക്കുകൾ പലപ്പോഴും പലമടങ്ങായി കുതിച്ചുയരുന്ന സാഹചര്യമാണുള്ളത്. ഇതുമൂലം മധ്യവർഗത്തിനും താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്കും വിമാനയാത്ര പ്രായോഗികമല്ലാത്തതാകുന്നു. നിലവിൽ കേരളത്തിൽ നിന്ന് ദുബായ്, അബുദാബി ഉൾപ്പെടെയുള്ള ഗൾഫ് റൂട്ടുകളിലെ വൺ-വേ ഇക്കോണമി ടിക്കറ്റുകൾക്ക് 25,000 മുതൽ 40,000 വരെ നിരക്കാണ് ഈടാക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ ആഭ്യന്തര റൂട്ടുകളിൽ ഇത് 15,000 മുതൽ 20,000 ന് മുകളിലേക്ക് ഉയരുന്നുണ്ട്.
ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 25 ലക്ഷം മലയാളികളെയും സംസ്ഥാനത്തിന്റെ വിനോദസഞ്ചാര മേഖലയെയും ഇത്തരം നിരക്ക് വർധനവ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. വിമാന ടിക്കറ്റ് നിരക്കുകൾക്ക് പരമാവധി പരിധി നിശ്ചയിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. നിലവിലുള്ള നിരക്ക് നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അന്യായമായ നിരക്ക് വർധനവിന് വിമാനക്കമ്പനികൾക്ക് പിഴ ചുമത്തേണ്ടത് അനിവാര്യവുമാണ്. ടിക്കറ്റ് നിരക്കുകൾ തത്സമയം നിരീക്ഷിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് വ്യക്തമായ നിർദ്ദേശങ്ങൾ നൽകണമെന്നുള്ള ആവശ്യവും മുന്നോട്ടുവെച്ചിട്ടുണ്ട്. ഉടൻ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ''.
-
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
സൗദി അറേബ്യയും യുഎഇയും സുപ്രധാന നീക്കത്തിന്; ദമ്മാമില്‍ നിന്ന് ഷാര്‍ജയിലേക്ക് പുതിയ പാത -
ഖത്തറും സൗദി അറേബ്യയും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications