സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന്‍
മനസ്സ് കുറ്റബോധം കൊണ്ട് തകരാത്ത ഒരു ദിവസവും ജി. സുധാകരന്റെ മുന്നിൽ ഇനിയുണ്ടാകില്ലെന്ന് മുതിര്‍ന്ന സി.പി.എം നേതാവ് എ.കെ. ബാലന്‍. 'ഇടതുപക്ഷ പ്രസ്ഥാനം വെല്ലുവിളി നേരിടുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനൊപ്പം പോയി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ അദ്ദേഹത്തിന് എങ്ങനെ സാധിക്കും? പാര്‍ട്ടി നയത്തോട് വിയോജിപ്പില്ലാത്ത സുധാകരന് എന്ത് സംഭവിച്ചുവെന്ന് അറിയില്ല. അദ്ദേഹത്തിന് എങ്ങനെ കോണ്‍ഗ്രസ് കാപാലികര്‍ക്കൊപ്പം പോകാന്‍ സാധിക്കും?
അവരുടെ പിന്തുണയോടെ എങ്ങനെ ഒരു പൊതുപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ കഴിയും? അത് ആലോചിക്കാനേ കഴിയുന്നില്ല. 1980ല്‍ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ എ വിഭാഗം സിപിഎമ്മിനൊപ്പം നിന്നു. അന്ന് എസ്എഫ്‌ഐയുടെ സംസ്ഥാന പ്രസിഡന്റ് ഞാനും കെഎസ് യുവിന്റെത് ചെറിയാന്‍ ഫിലിപ്പുമായിരുന്നു. അന്നത്തെ ആ സഖ്യത്തോട് പോലും യോജിക്കാന്‍ കഴിയാത്തത്ര കോണ്‍ഗ്രസ് വിരുദ്ധതയുള്ള ഒരാളാണ് സുധാകരന്‍. രക്തസാക്ഷിയായ അദ്ദേഹത്തിന്റെ അനിയന്‍ സഖാവ് ഭുവനേശ്വരന്റെ പേര് എങ്ങനെ ഓര്‍ക്കും?'- ബാലന്‍ ചോദിച്ചു.
വിദ്യാര്‍ഥി രാഷ്ട്രീയം മുതലേ തനിക്ക് അദ്ദേഹത്തിന്റെ മാനസിക അവസ്ഥ നന്നായിട്ട് അറിയാം. അദ്ദേഹം വിദ്യാര്‍ഥി പ്രസ്ഥാനത്തിനും പാര്‍ട്ടിക്കും നല്‍കിയ സംഭാവന മറക്കില്ല. രക്താസാക്ഷി കുടുംബമാണ് ജി സുധാകരന്റെതെന്ന് കോണ്‍ഗ്രസുകാര്‍ പറയുമ്പോള്‍ അനുജനെ കൊന്നതാരാണെന്ന് അവര്‍ പറയണമെന്നും ബാലന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് വേണ്ടായിരുന്നു- ആർ. നാസർ
തെരഞ്ഞെടുപ്പ് സമയത്ത് ജി. സുധാകരന്‍ ഇത് ചെയ്യാന്‍ പാടില്ലായിരുന്നുവെന്ന് ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. മറ്റാര്‍ക്കും നല്‍കാത്തത്ര പരിഗണന സുധാകരന് പാര്‍ട്ടി നല്‍കിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ കോപ്പുകൂട്ടുകയായിരുന്നെന്നും സുധാകരന് അപചയം സംഭവിച്ചെന്നും ഇത് പുതിയ പാഠമാണെന്നും ആര്‍. നാസര്‍ പറഞ്ഞു. മത്സരിക്കുന്നതില്‍ നിന്ന് സുധാകരന്‍ പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും നാസർ പ്രത്യാശ പ്രകടിപ്പിച്ചു.
നല്ല കമ്മ്യൂണിസ്റ്റുകൾ കോൺഗ്രസിൽ നിന്ന് ഇനിയും അകലും- വി.ഡി. സതീശന്‍
മൂന്ന് ദിവസം മുമ്പ് താൻ പറഞ്ഞതുപോലെ ഇനിയുമിനിയും വിസ്മയങ്ങൾ ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ''സി.പി.എം പ്രവർത്തകർ ഇതുപോലെ പാർട്ടി വിട്ടുപോകുന്നത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. അറിയപ്പെടുന്ന ആളുകളാണ് പാര്‍ട്ടിയില്‍ നിന്ന് പോകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയാണ് കേരളത്തിലെ സിപിഎം എന്നതാണ് പിണറായി ഭരണത്തിന്റെ ബാക്കിപത്രം. ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സംഭവിച്ചത് കേരളത്തിലെ സിപിഎമ്മിന് സംഭവിക്കും.
അധികാരത്തിന്റെ അഹങ്കാരത്തില്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ തിരിച്ചടിയാകുകയാണ്. ഉത്തമരായ കമ്മ്യൂണിസ്റ്റുകാര്‍ ഒന്നും അവരുടെ കൂടെ നില്‍ക്കില്ല.നല്ല കമ്മ്യൂണിസ്റ്റുകാര്‍ ഉള്ള നാടാണ് കേരളം. അവരെല്ലാം സിപിഎമ്മുമായി അകലുകയാണ്. സി.പി.എമ്മിന്റെ ഇന്നത്തെ സംസ്‌കാരം തീവ്രവലതുപക്ഷ സംസ്‌കാരമാണ്. കമ്മ്യൂണിസവുമില്ല, ഇടതുപക്ഷവുമില്ല. സംഘപരിവാര്‍ സഞ്ചരിക്കുന്ന വഴികളിലൂടെയാണ് അവർ പോകുന്നത്. വർഗീയതയടക്കം എല്ലാത്തിനോടും കോംപ്രമൈസ് ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.
സുധാകരനെ പിന്തുണയ്ക്കുന്ന കാര്യം കോണ്‍ഗ്രസ് പാര്‍ട്ടി ആലോചിക്കും. യുഡിഎഫിലെ ഘടകകക്ഷികള്‍ തമ്മില്‍ ആലോചിക്കേണ്ടതുണ്ട്. അതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. സുധാകരന്‍ ഉത്തമനായ കമ്മ്യൂണിസ്റ്റ് ആണ്. അപ്പുറത്ത് നില്‍ക്കുമ്പോള്‍ പോലും അദ്ദേഹത്തോട് ആദരവ് കാണിച്ചിരുന്നു. അദ്ദേഹം മത്സരിക്കുന്ന സാഹചര്യം പരിശോധിച്ച് ആവശ്യമായ തീരുമാനം എടുക്കുമെന്നും സതീശൻ പറഞ്ഞു.
-
ഗ്ലാസ് അല്ല ബക്കറ്റ്; കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി 'പെട്ടു', അച്ചടിച്ച പോസ്റ്റര്‍ ഒഴിവാക്കേണ്ടി വരും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'നിങ്ങളുടെ സ്വന്തം പിണറായി വിജയന്...' വോട്ടര്‍മാരെ പേരെടുത്ത് വിളിച്ച് ധര്‍മടത്ത് മുഖ്യമന്ത്രിയുടെ കത്ത് -
കേരളത്തിലെ രാഷ്ട്രീയ വിഭജനം യഥാര്‍ത്ഥമാണോ? എല്‍ഡിഎഫ്-യുഡിഎഫ് അധികാര സമവാക്യം പറയുന്നത് -
കേരളത്തെ ബിഗ് ബൗസ് ഹൗസിനോടുപമിച്ച് അഖില്‍ മാരാര്‍, 'എല്ലാവരും എനിക്ക് തന്നെ വോട്ട് ചെയ്യും' -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്











Click it and Unblock the Notifications