അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി
നിയമസഭ തിരഞ്ഞെടുപ്പിൽ ട്വൻ്റി-20 നേതാവായ അഖിൽ മാരാരെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാക്കുന്നതിൽ എൻഡിഎയിൽ രണ്ട് അഭിപ്രായം. തൃപ്പൂണിത്തുറയിൽ അഖിൽ മത്സരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്. എന്നാൽ സാബു എം ജേക്കബ് മത്സരിക്കണമെന്ന ആവശ്യമാണ് ബിജെപി ഉയർത്തുന്നത്.
ട്വൻ്റി-20 യിൽ ചേർന്നതിന് പിന്നാലെ തന്നെ ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പിൽ അഖിൽ സ്ഥാനാർത്ഥിയാകുമെന്ന് സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു. കൊട്ടാക്കര സ്വദേശിയാണ് അഖിൽ മാരാർ. അവിടെ നിന്ന് മത്സരിക്കണമെന്ന ആഗ്രഹത്തോടെ കോണ്‍ഗ്രസിൽ ചില ചരടുവലികൾ അഖിൽ നടത്തിയിരുന്നു. അത് നടക്കാതെ വന്നതോടെയാണ് അദ്ദേഹം ട്വൻ്റി-20ക്കൊപ്പം ചേർന്നത്. ട്വൻ്റി-20 സ്ഥാനാർത്ഥിയായി അഖിൽ കൊട്ടാരക്കരയിൽ മത്സരിക്കുമോയെന്നതായിരുന്നു ഉറ്റുനോക്കപ്പെട്ടത്.

എന്നാൽ അഖിൽ തൃപ്പൂണിത്തുറയിൽ മത്സരിക്കട്ടെയെന്നാണ് പാർട്ടി നിലപാട്. അതേസമയം സാബു എം ജേക്കബ്ബ് മത്സരിക്കുകയാണെങ്കിൽ മാത്രമേ തൃപ്പൂണിത്തുറ സീറ്റ് ട്വന്‍റി20ക്ക് നൽകേണ്ടതുള്ളൂ എന്നാണ് ബിജെപിയ്ക്കുള്ളിലെ നിലപാട്. മുൻസിപ്പാലിറ്റി ഭരണം അടക്കം പിടിച്ച സാഹചര്യത്തിൽ ജയസാധ്യത പരിഗണിച്ചു വേണം സ്ഥാനാർത്ഥിയെ നിർത്താൻ എന്നും ബി ജെ പി നേതാക്കൾ പറയുന്നു. അതേസമയം മത്സരിക്കാനുള്ള താത്പര്യം സാബു എം ജേക്കബ് ഇതുവരെ അറിയിച്ചിട്ടില്ല. അതിനിടെ കൊടുങ്ങല്ലൂർ സീറ്റിനായുള്ള ശ്രമങ്ങൾ ബിഡിജെഎസും നടത്തുന്നുണ്ട്. എന്നാൽ ബി ഗോപാലകൃഷ്ണൻ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സീറ്റ് വിട്ടുകൊടുക്കാനാകില്ലെന്നാണ് ബിജെപി നിലപാട്.
ഇത്തവണ 100 ഓളം സീറ്റുകളിൽ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ് ബി ജെ പി. സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം കോർപറേഷൻ പിടിച്ചതിൻ്റെ ആത്മവിശ്വാസത്തിലാണ് പാർട്ടി ഇറങ്ങുന്നത്. ശക്തരായ മത്സരാർത്ഥികളെ ഇറക്കിയാൽ വലിയ വിജയം നേടാമെന്നാണ് പാർട്ടി കരുതുന്നത്. സ്ഥാനാർത്ഥികളായി പൊതുസ്വതന്ത്രരെ തേടുകയാണ് നേതൃത്വം. കലാകായിക മേഖലകളിൽ നിന്നുള്ളവരെ ബി ജെ പി നേതൃത്വം ഇതിനോടകം സമീപിച്ചിട്ടുണ്ട്. മത്സരിക്കാൻ ആവശ്യപ്പെട്ട് തന്നെ സുരേഷ് ഗോപി ബന്ധപ്പെട്ടതായി ഇന്ന് ഐ എം വിജയൻ വ്യക്തമാക്കിയിരുന്നു
നിലവിൽ ശോഭ സുരേന്ദ്രൻ, കെ സുരേന്ദ്രൻ, ആർ ശ്രീലേഖ, മേജർ രവി, എംടി രമേശ് തുടങ്ങിയ നേതാക്കളുടെ സ്ഥാന്ർത്ഥിത്വം നേതൃത്വം അന്തിമമാക്കിയിട്ടുണ്ട്. ശോഭയെ പാലക്കാട് മത്സരിപ്പിക്കാനാണ് പാർട്ടി നീക്കെ. കെ സുരേന്ദ്രൻ മഞ്ചേരിയിലും ആർ ശ്രീലേഖ വട്ടിയൂർക്കാവിലും സ്ഥാനാർത്ഥികളായേക്കും.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
തിരുവല്ലയിൽ 'ചെകുത്താൻ' അങ്കത്തിന്! അജു അലക്സിന്റെ പത്രിക സ്വീകരിച്ചു; -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
മുഖ്യമന്ത്രി സ്വന്തം നാക്ക് ബിജെപിക്ക് വാടകയ്ക്ക് കൊടുത്തു'; വിമർശിച്ച് കെസി വേണുഗോപാൽ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications