Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിരൂരില്‍ വീണ്ടും തിരച്ചില്‍ ആരംഭിക്കുന്നു: നേവിയും എത്തും, ഇടപെടലുമായി എംഎല്‍എ

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പുനഃരാരംഭിക്കുന്നു. ഗംഗാവാലി പുഴയിലെ ഒഴുക്ക് കുറഞ്ഞ് വരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് തന്നെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്ന് കർണാടക സർക്കാർ അറിയിച്ചതായി എ കെ എം അഷ്റഫ് എം എല്‍ എ വണ്‍ഇന്ത്യ മലയാളത്തോട് വ്യക്തമാക്കി.

തിരച്ചില്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കർണാടക ചീഫ് സെക്രട്ടറിയുമായി ബംഗളൂരുവിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വളരെ അനുകൂലമായ സമീപനമാണ് അവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ എന്നിവരുമായി ഈ വിഷയം ചർച്ച ചെയ്യാനുള്ള ശ്രമം നടത്തുന്നുണ്ട്. അതിന് സാധിച്ചാലും ഇല്ലെങ്കിലും രണ്ട് ദിവസത്തിനകം തന്നെ ഷിരൂരിലെ തിരച്ചില്‍ പുനഃരാരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എം എല്‍ എ പറഞ്ഞു.

arjun-shirur-

നിലവില്‍ 4.5 നോട്സാണ് പുഴയിലെ അടിയൊഴുക്ക്. ഇത് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി ഉള്‍പ്പെടെ പരിശോധനയ്ക്കായി എത്തും. ഈശ്വർ മാല്‍പെക്കും അതേസമയം തന്നെ പരിശോധനയ്ക്ക് അനുമതി ലഭിക്കും. അടിയൊഴുക്ക് മൂന്ന് നോട്സിലേക്ക് എത്തിയാല്‍ നേവി വീണ്ടും പരിശോധനയ്ക്ക് എത്തുമെന്ന കാര്യം നേരത്തെ തന്നെ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്‌ക്ക് വേങ്ങേരി സഹകരണ ബാങ്കിൽ സർക്കാർ ഇടപെട്ട് ജോലി നല്‍കിയിട്ടുണ്ട്. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ബാങ്ക് അധികൃതർ കുടുംബത്തെ നേരില്‍ കണ്ട് നിയമന വിവരം അറിയിച്ചു. അവരുടെ ആവശ്യ പ്രകാരമല്ല ജോലിയെന്നും ഇത് ഒരു ഉത്തരവാദിത്തമാണെന്നുമായിരുന്നു ഇതേക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി അർജുന്റെ കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു. അർജുന്റെ ഭാര്യ കൃഷ്ണപ്രിയ, അച്ഛൻ പ്രേമൻ, അമ്മ ഷീല,
സഹോദരി അഞ്ജു എന്നിവരുമായി മുഖ്യമന്ത്രി സംസാരിച്ചു. ഷിരൂരിൽ താൽക്കാലികമായി തെരച്ചിൽ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്ന് അഞ്ജു മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

അർജുന്റെ കുടുംബം നൽകിയ നിവേദനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് രേഖാമൂലം മറുപടിയും നൽകി. കോടതി നിർദേശത്തെ തുടർന്ന് തിരച്ചിൽ പുനരാംരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സർക്കാർ എല്ലാ സഹായവും ഉറപ്പ് വരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏത് ആവശ്യത്തിനും സർക്കാർ ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+