വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ല; വിവാദമായപ്പോള്‍ കുട്ടിയെ തള്ളി പോപ്പുലര്‍ ഫ്രണ്ട്
ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ റാലിക്കിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചതില്‍ അന്വേഷണം ആരംഭിച്ച് പൊലീസ്. പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം തുടങ്ങിയത്. ശനിയാഴ്ചയായിരുന്നു സംഭവം. റാലിയില്‍ ഒരാളുടെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത്.
10 വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഈ കുട്ടി വിളിച്ച മുദ്രാവാ ഏറ്റുവിളിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ആലപ്പുഴ നഗരത്തില്‍ ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു വിവാദമായ മുദ്രാവാക്യം.

അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍. ഹിന്ദു മതവിഭാഗത്തിന്റെ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മത വിശ്വാസികള്‍ ഉപയോഗിക്കുന്നത്.
സംഭവം വിവാദമായതോടെ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പ്രവൃത്തിയെ തള്ളിപ്പറഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് രംഗത്തെത്തി. സംഘടന അംഗീകരിച്ച മുദ്രാവാക്യമല്ല ഇത് എന്നായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്. ജാഥയില്‍ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരും ആയ നിരവധി പേര് പങ്കെടുത്തിരുന്നെന്നും സംഭവം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും തിരുത്തല്‍ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി സിഎ റൗഫ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. കുട്ടി വിളിച്ചത് സംഘാടകര്‍ നല്കിയ മുദ്രാവാക്യമല്ലെന്നും പരിപാടിയില്‍ പങ്കെടുത്തവര്‍ക്കായുള്ള മുദ്രാവാക്യം സംഘാടകര്‍ നേരത്തേതന്നെ നല്‍കിയിരുന്നെന്നും പോപ്പുലര്‍ ഫ്രണ്ട് പറയുന്നു.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രതികരണം:
പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന എല്ലാ പരിപാടികളിലും സംഘടന അംഗീകരിച്ച മുദ്രാവാക്യങ്ങളാണ് വിളിക്കാറുള്ളത്. ആലപ്പുഴ സമ്മേളനത്തിലും വിളിക്കേണ്ട മുദ്രാവാക്യം സംഘടന നല്‍കിയിരുന്നു. അതാണ് പ്രകടനത്തില്‍ ഉടനീളം വിളിച്ചിട്ടുള്ളത്. ജനലക്ഷങ്ങള്‍ പങ്കെടുത്ത ഒരു പരിപാടിയില്‍ സംഘടനാ പ്രവര്‍ത്തകരും അല്ലാത്തവരുമായ ജനങ്ങളുടെ അഭൂതപൂര്‍വമായ സാന്നിധ്യമാണ് ഉണ്ടായിരുന്നത്. ഒഴുകിയെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്നും ആര്‍എസ്എസ് നടപ്പാക്കുന്ന ഹിന്ദുത്വ ഭീകരതക്കെതിരെ പലവിധത്തിലുള്ള പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.അത്തരത്തിലുള്ള ഒരു മുദ്രാവാക്യം ഒരു കുട്ടി ഉച്ചത്തില്‍ വിളിക്കുന്ന ദൃശ്യം ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. ആ മുദ്രാവാക്യം സംഘാടകര്‍ നല്‍കിയത് ആയിരുന്നില്ല. ഏതെങ്കിലും നിലക്കുള്ള അതിവൈകാരിക മുദ്രാവാക്യങ്ങളോ പ്രകോപനങ്ങളോ സംഘടനയുടെ നായമോ ശൈലിയോ അല്ല.പ്രചരിക്കുന്ന വീഡിയോയിലെ മുദ്രാവാക്യങ്ങള്‍ ആര്‍എസ്എസ് നടത്തുന്ന ഹിംസാത്മക ഹിന്ദുത്വത്തിനെതിരാണ്. അതിലെ ചില വരികള്‍ സംഘടനയുടെ നയത്തിന് എതിര് കൂടിയാണെന്നാണ് മനസ്സിലാകുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് അത്തരം കുറവുകള്‍ ഉണ്ടാവാതിരിക്കാന്‍ സംഘടന ശ്രദ്ധചെലുത്തും.
സംഭവത്തില്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് പുറമേ കേന്ദ്ര ഏജന്‍സികളും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തേടിയെന്നാണ് വിവരം.
മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications