14 സർവ്വകലാശാലകൾക്കും ഒറ്റ ചാൻസലർ, ഗവർണർ വേണ്ട; ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം
തിരുവനന്തപുരം; സർവ്വകലാശാല ഭേദഗതി ബില്ലിന് ബദൽ നിർദ്ദേശവുമായി പ്രതിപക്ഷം. സംസ്ഥാനത്തെ 14 സർവ്വകലാശാലകൾക്കും ഒറ്റ ചാൻസലർ മതിയെന്നും നിയമ ഭേദഗതിയും പ്രതിപക്ഷം മുന്നോട്ട് വെച്ചു.സുപ്രീംകോടതിയിൽ നിന്നോ ഹൈക്കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജിമാർ ചാൻസലർ ആവട്ടെയെന്നാണ് നിർദ്ദേശം. ചാൻസലർ നിയമനത്തിന് വേണ്ടി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും പ്രതിപക്ഷം ഭേദഗതിയിൽ പറഞ്ഞു. സമിതിയിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ അംഗങ്ങളായിരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
സർക്കാർ
കൊണ്ടുവന്ന
നിയമ
ഭേദഗതി
ഇഷ്ടക്കാരെ
സർവ്വകലാശാല
ചാൻസിലർ
ആക്കാൻ
പാകപ്പെടുത്തിയെടുത്തിയെടുത്തതാണെന്ന്
പ്രതിപക്ഷ
നേതാവ്
വിഡി
സതീശൻ
വിമർശിച്ചു.
14
സർവ്വകലാശാലകളിൽ
14
ചാൻസിലർമാരെ
നിയമിക്കുന്നത്
ധൂർത്താണെന്നും
പ്രതിപക്ഷത്തിന്റെ
നിർദ്ദേശം
സർവകലാശാലകളിൽ
അനാവശ്യ
രാഷ്ട്രീയവൽക്കരണം
എന്ന
ആരോപണം
ഒഴിവാക്കുമെന്നും
വിഡി
സതീശൻ
പറഞ്ഞു.
ആ അഞ്ചാം നമ്പർ ചോദ്യം കണ്ടപ്പോള്‍ കോണ്‍ഗ്രസിന്റെ ഉത്കണ്ഠ എനിക്ക് മനസ്സിലായി: അമിത് ഷാ
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സഭയിൽ വ്യക്തമാക്കി. ഭരണം ഗവർണർ ഏറ്റെടുത്ത പ്രതീതിയാണ് കേരളത്തിലുണ്ടായത്. അങ്ങനെയൊരു ഏറ്റെടുക്കലിനെ അംഗീകരിക്കാനാവില്ല. യൂണിവേഴ്‌സിറ്റി ഭരണത്തിൽ സർക്കാരിനോട് ശക്തമായ വിയോജിപ്പുണ്ട്. അത് പ്രതിപക്ഷമെന്ന നിലയിൽ പ്രകടിപ്പിക്കുകയും ചെയ്യും. പക്ഷേ സർക്കാരില്ലെങ്കിൽ പ്രതിപക്ഷവുമില്ല. എല്ലാ കാര്യത്തിലും ഗവർണർ കയറി ഇടപെടുന്നത് ഇതിന് മുമ്പൊന്നും കാണാത്ത കാര്യമാണ്. അതിനെ അനുകൂലിക്കാൻ യാതൊരു നിർവ്വാഹവുമില്ല. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം. ഗവർണർ ഗവൺമെന്റിന്റെ ഉപദേശം അനുസരിച്ച് പ്രവർത്തിക്കട്ടെ. സർക്കാരിന് മുകളിൽ മറ്റൊരു സർക്കാർ വേണ്ട.- അദ്ദേഹം വിശദീകരിച്ചു.
അതേസമയം യൂണിവേഴ്‌സിറ്റി ഭരണത്തിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചട്ടിയിൽനിന്ന് അടുപ്പിലേക്ക് വീഴുന്ന അവസ്ഥയുണ്ടാകരുത്. യൂണിവേഴ്‌സിറ്റി ഭരണത്തിൽ പ്രതിപക്ഷത്തെ പരിഗണിക്കുന്നില്ല. ഗവർണറുടെ ജനാധിപത്യ ബോധമില്ലായ്മ പറയുന്ന സർക്കാറിന് ജനാധിപത്യമുണ്ടോ എന്ന കാര്യത്തിൽ പരിശോധന നടത്തണം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്തണം. രാഷ്ട്രീയ പ്രവർത്തനങ്ങളുടെ ഹെഡ് ഓഫീസായി സർവ്വകലാശാലകൾ മാറി.- പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
'മികച്ച ഫലിതമേത്, പുളിച്ച ഫലിതമേതെന്ന് ഇന്ദ്രന്‍സിനറിയാം'; മന്ത്രി വിഎന്‍ വാസവനെതിരെ ശാരദക്കുട്ടി
അതേസമയം വൈസ് ചാൻസിലറുടെ ഒഴിവ് വരുമ്പോൾ പ്രോ വിസിക്കോ മറ്റേതെങ്കിലും സർവ്വകലാശാല വിസിക്കോ ചുമതല കൈമാറുകയോ ചെയ്യണമെന്ന ബില്ലിലെ നിർദ്ദേശത്തിൽ സബ്ജക്റ്റ് കമ്മിറ്റി ഭേദഗതി കൊണ്ടു വന്നു. വൈസ് ചാൻസലറുടെ ഒഴവുണ്ടായാല് പ്രോ ചാൻസിലറുമായി ആലോചിച്ച് ക്രമീകരണം നടത്തണമെന്നതാണ് ഭേദഗതി. ചാൻസലർക്ക് സർക്കാരിന് രേഖാമൂലം രാജി സമർപ്പിക്കാമെന്ന ഭേദഗതിയും വരുത്തി. അതേസമയം ബിൽ ചർച്ചയ്ക്ക് ശേഷം സഭ പാസാക്കി ഗവർണറുടെ അംഗീകാരത്തിനായി അയക്കും.
ഇന്ത്യയും യുഎഇയും ചേർന്നാല്‍ അത് സംഭവിക്കും: ഇന്ത്യക്കാർ കൂടുതൽ യുഎഇയിലെന്നും എസ് ജയശങ്കർ