'അള്ളാഹുവും ഗണപതിയും വിശ്വാസപ്രമാണങ്ങളുടെ ഭാഗം'; ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന് എംവി ഗോവിന്ദന്
ന്യൂദല്‍ഹി: സി പി എം യഥാര്‍ത്ഥ വിശ്വാസികള്‍ക്കൊപ്പമാണ് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. കപട വിശ്വാസം പ്രകടിപ്പിക്കുന്നവരോട് സി പി എമ്മിന് കൂറില്ല എന്നും അദ്ദേഹം പറഞ്ഞു. അള്ളാഹുവും ഗണപതിയും വിശ്വാസ പ്രമാണങ്ങളുടെ ഭാഗമാണ് എന്നും ഗണപതി മിത്താണെന്ന് താനോ സ്പീക്കര്‍ എ എന്‍ ഷംസീറോ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
'വിശ്വാസ പ്രമാണങ്ങളെ മിത്താണെന്ന് പറയേണ്ട കാര്യമില്ല. കേരളം ഉണ്ടാക്കിയത് പരശുരാമന് മഴു എറിഞ്ഞാണ് എന്ന് പറയുന്നത് മിത്താണ്. വിശ്വാസത്തിന്റെ ഭാഗമായി അള്ളാഹുവിലും ഗണപതിയിലും വിശ്വസിക്കുന്നു. അതിനെ ആരും ചോദ്യം ചെയ്തിട്ടില്ല,' എം വി ഗോവിന്ദന് കൂട്ടിച്ചേര്‍ത്തു. നാമജപ ഘോഷയാത്രയ്ക്കെതിരെ കേസെടുത്തതിനേയും അദ്ദേഹം ന്യായീകരിച്ചു.

നിയമം ലംഘിച്ചതിന് കേസെടുക്കുന്നത് വിശ്വാസം നോക്കിയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉണ്ടെന്നത് മിത്താണോ എന്ന ചോദ്യത്തിന് 'സ്വര്‍ഗവും നരകവുമുണ്ടെങ്കിലല്ലേ ഹൂറികളെ കുറിച്ച് പറയേണ്ടതുള്ളു, എനിക്കത് ബാധകമല്ല', എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വര്‍ഗീയതയുടെ അടിസ്ഥാനം മുസ്ലിം വിരുദ്ധതയാണ് എന്നും അദ്ദേഹം വ്യക്തമാക്കി.
മിത്ത് വിവാദം അവസരമായി കണ്ട് പ്രയോജനപ്പെടുത്താന്‍ ബി ജെ പി ആഗ്രഹിക്കുന്നു. തെറ്റായ കര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ പല വേദികളും ഉപയോഗിക്കുന്നു. എന്നാല്‍ അവരാഗ്രഹിക്കുന്ന ലക്ഷ്യപ്രാപ്തിയിലെത്താന്‍ സാധിക്കില്ലെന്നും വര്‍ഗീയവാദികളൊന്നും വിശ്വാസികളല്ല എന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി പ്രസിഡന്റ് കെ സുരേന്ദ്രന് വിശ്വാസമില്ലെന്നും ഇരുമുടിക്കെട്ട് താഴെയിട്ട സംഭവം ഓര്‍മ്മിപ്പിച്ചുകൊണ്ട് ഗോവിന്ദന് പറഞ്ഞു.
ബി ജെ പി വിശ്വാസത്തെ ഉപകരണമായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഗണപതി മിത്താണെന്ന് ഗോവിന്ദന് പറഞ്ഞിരുന്നു. ഇത് വലിയ രീതിയില്‍ എന്‍ എസ് എസും ബി ജെ പിയും വിവാദമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എം വി ഗോവിന്ദന്റെ വിശദീകരണം. അതേസമയം നിലവിലെ വിവാദത്തില്‍ വിഡി സതീശനും കെ സുരേന്ദ്രനും ഒരേ നിലപാടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സി പി എം വര്‍ഗീയ ധ്രുവീകരണം നടത്തുന്നെന്ന ആരോപണം അസംബന്ധമാണ് എന്നും സതീശന്റെ മനസിനുള്ളില്‍ വിചാരധാരയുമായി ബന്ധപ്പെട്ട ചിന്തകള്‍ അറിഞ്ഞോ അറിയാതെയോ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേന്ദ്രന്റെ പരാമര്‍ശം വര്‍ഗീയമാണ് എന്ന് പറയുന്നതുകൊണ്ട് പ്രത്യേകതയൊന്നുമില്ലെന്നും അവര്‍ രാഷ്ട്രീയത്തില്‍ വര്‍ഗീയ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
-
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് ക്ഷണിച്ച് യുഡിഎഫ് എംഎല്‍എ, ഹൃദ്യമായ സ്നേഹക്കാഴ്ച -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത!












Click it and Unblock the Notifications