പീസ് സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം കീറിക്കളഞ്ഞു?സ്കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലെന്നും...
പേജിന്റെ മറുവശത്ത് യൂണിഫോം സംബന്ധിച്ച വിവരങ്ങളില്‍ അച്ചടി പിശകുണ്ടായിരുന്നതിനാലാണ് പേജ് മാറ്റിനല്കിയതെന്ന് സ്കൂള്‍ അധികൃതര്‍ വിശദീകരിച്ചു.
തൃശൂര്‍: പാഠപുസ്തക ഉള്ളടക്കത്തെ ചൊല്ലി വിവാദത്തിലായ പീസ് സ്കൂളിനെ ചൊല്ലി വീണ്ടും ഗുരുതര ആരോപണം. വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഡയറിയില്‍ നിന്ന് ദേശീയഗാനത്തിന്റെ പേജ് കീറിക്കളഞ്ഞതായും, പ്രതിഷേധം ഭയന്ന് പിന്നീട് ഇത് വീണ്ടും ഒട്ടിച്ചുചേര്ത്തതുമായാണ് ആരോപണം.
പടിയൂര്‍ പീസ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളാണ് പുതിയ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അദ്ധ്യയന വര്‍ഷ ആരംഭത്തിലാണ് സംഭവമുണ്ടായത്. സ്കൂള്‍ ഡയറിയില്‍ നിന്ന് ദേശീയഗാനം അച്ചടിച്ച പേജ് കീറിക്കളഞ്ഞാണ് ഡയറി വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തതെന്നാണ് രക്ഷിതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞത്. സംഭവം വിവാദമുണ്ടാക്കുമെന്ന് ഭയന്ന് പിന്നീട് ഈ പേജ് വീണ്ടും ഒട്ടിച്ചുചേര്ത്തുവത്രേ. സ്കൂളില്‍ ദേശീയഗാനം ആലപിക്കാറുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചിട്ടുണ്ട്.

പിന്നീട് ഒട്ടിച്ചുച്ചേര്ത്തു...
അദ്ധ്യയന വര്‍ഷാരംഭത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്ത ഡയറിയില്‍ നിന്നാണ് ദേശീയഗാനത്തിന്റെ പേജ് കീറിക്കളഞ്ഞതെന്ന് ആരോപണമുയര്‍ന്നിരിക്കുന്നത്. സംഭവം വിവാദമാകുമെന്ന് ഭയന്ന് ഇത് തിരിച്ചുവാങ്ങി, പിന്നീട് ദേശീയഗാനത്തിന്റെ പേജ് ഒട്ടിച്ചുച്ചേര്ത്തുവെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

വിവാദത്തിന് ശേഷം...
പീസ് സ്കൂളില്‍ ദേശീയഗാനം ആലപിക്കാറില്ലായിരുന്നുവെന്നും, സ്കൂളിനെ സംബന്ധിച്ച് വിവാദങ്ങളുയര്ന്നപ്പോളാണ് ദേശീയഗാനം ആലപിക്കാന്‍ ആരംഭിച്ചതെന്നും രക്ഷിതാക്കള്‍ പറയുന്നു. പീസ് സ്കൂളിലെ പാഠപുസ്തകത്തില്‍ വര്‍ഗീയ പരാമര്‍ശമുണ്ടെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

പേജിലെ പ്രിന്റിംഗ് തകരാര്‍ കാരണം...
എന്നാല്‍ സ്കൂളിനെതിരെയുള്ള ആരോപണം തെറ്റാണെന്നാണ് പടിയൂര്‍ പീസ് സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍ കെഎച്ച് ഹരീഷ് പ്രതികരിച്ചു. ഡയറിയിലെ ദേശീയഗാനം പേജ് കീറിക്കളഞ്ഞിട്ടില്ലെന്നും, പേജിന്റെ മറുവശത്ത് യൂണിഫോം സംബന്ധിച്ച വിവരങ്ങളില്‍ അച്ചടി പിശകുണ്ടായിരുന്നതിനാലാണ് പേജ് മാറ്റിനല്കിയതെന്നുമാണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം. സ്കൂളില്‍ സ്ഥിരമായി ദേശീയഗാനം ആലപിക്കാറുണ്ടെന്നും അഡ്മിനിസ്ട്രേറ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു.

പീഡിപ്പിക്കുന്നെന്ന് പരാതി...
ഐസിസുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് കാണിച്ച് കൊച്ചി പീസ് സ്കൂള്‍ അധികൃതര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിവാദ പാഠപുസ്തകം തയ്യാറാക്കിയത് മുംബൈയിലാണെന്നും, ഇത് സ്കൂളിലെ മുസ്ലീം സമുദായത്തിലെ കുട്ടികള്‍ക്ക് വേണ്ടിയാണ് ഉപയോഗിച്ചതെന്നുമാണ് അധികൃതരുടെ വിശദീകരണം.

അക്ബറിന്റെ ഭാര്യയും പരാതി നല്കി...
പീസ് സ്കൂളിലെ വിവാദ പാഠപുസ്തക കേസില്‍ മുംബൈയില്‍ പുസ്തകം അച്ചടിച്ച മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. മതപണ്ഡിതനും പീസ് സകൂള്‍ സ്ഥാപകനുമായ എംഎം അക്ബറും കേസിലെ പ്രതിയാണ്. അതേസമയം, എംഎം അക്ബറിനെ പോലീസ് വേട്ടയാടുകയാണെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.
-
പ്രവാസികൾക്ക് ആശ്വാസം; 32 പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും -
'ദിലീപ് മാത്രമല്ല, മഞ്ജു വാര്യരും കണ്ടു..ദിലീപിൻ്റ ആദ്യ പ്രതികരണം ഇതായിരുന്നു..അതോടെ ധന്യ നവ്യ നായരായി' -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
സ്വര്‍ണം മൂക്കു കുത്തി വീണു; വിപണി ഇടിയുന്നു, സ്വര്‍ണവില ഇനിയും കുറഞ്ഞേക്കും, ഇന്നത്തെ പവന് വില -
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല!












Click it and Unblock the Notifications