ജി സുധാകരനെതിരായ ആരോപണങ്ങള്‍: അവസാനഘട്ട തെളിവെടുപ്പ് ഇന്ന്
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മണ്ഡലത്തിലെ പ്രവര്‍ത്തന വീഴചയില്‍ പാര്‍ട്ടി സിപിഎം അന്വേഷണ കമ്മീഷന്‍ ഇന്ന് അവസാനഘട്ടെ തെളിവെടുപ്പ് നടത്തും. അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ ഉള്‍പ്പെട്ട ആലപ്പുഴ ഏരിയ കമ്മിറ്റി അംഗങ്ങളില്‍ നിന്നും മൊഴി എടുക്കും. നാൽപ്പതിലധികം ആളുകളെയാണ് അന്വേഷണ കമ്മീഷൻ വിസ്തരിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും ജി സുധാകരന്‍ വിട്ട് നിന്നു എന്നതാണ് പ്രധാന ആരോപണം.
ആദ്യ ഘട്ടത്തില്‍ തെളിവെടുപ്പിന് എത്തിയപ്പോള്‍ ജി സുധാകരനെതിരെ വലിയ ആരോപണങ്ങളായിരുന്നു നേതാക്കള്‍ ഉയര്‍ത്തിയിരുന്നത്. വിജയിച്ച എംഎല്‍എ എച്ച് സലാം ജി സുധാകരനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും അന്വേഷണ കമ്മീഷന് മുന്നില്‍ മന്ത്രി സജി ചെറിയാന്‍, എഎം ആരിഫ് എംപി തുടങ്ങിയ നേതാക്കള്‍ ശരിവെച്ചു. അതേസമയം പ്രത്യാരോപണങ്ങളില്‍ നിന്നും ജി സുധാകരന്‍ വിട്ടു നിന്നെന്നാണ് സൂചന.
സാരിയിൽ സുന്ദരിയായി ഭാമ; ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ വീഴ്ച എന്നതിന് അപ്പുറത്തെ പരാതികളും ജി സുധാകരനെതിരായ അന്വേഷണ കമ്മീഷന് മുന്നില്‍ എത്തിയിരുന്നു. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു. ഇതടക്കമുള്ള വിഷയങ്ങളില്‍ രണ്ടംഗ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാവും സുധാകരനെതിരായ പരാതികള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യുക. മുതിര്‍ന്ന നേതാക്കളായ എളമരം കരീമും കെ ജെ തോമസുമാണ് അന്വേഷണ കമ്മീഷനംഗങ്ങൾ.
Recommended Video