ആലുവ കൊലപാതകം: പ്രതി അസഫാക് കൊടുംക്രിമിനല്‍, ഡല്‍ഹിയിലും ജയിലില്‍, ജാമ്യമെടുത്ത് മുങ്ങി
കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കൊന്ന കേസിലെ പ്രതി അസഫാക്ക് കൊടും ക്രിമിനലെന്ന് പോലീസ്. ഇയാള്‍ക്കെതിരെ ഡല്‍ഹിയിലും കേസുണ്ട്. അവിടെ പോക്സോ കേസ് പ്രതിയാണെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. പത്ത് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ ഡല്‍ഹിയില്‍ ജയിലിലായിരുന്നു. 2018ല്‍ ഗാസിപൂര്‍ പോലീസാണ് അസഫാക്കിനെ അറസ്റ്റ് ചെയ്തു. ഒരു മാസത്തോളം ജയിലിലായിരുന്നു. തുടര്‍ന്ന് ഇയാള്‍ ജാമ്യമെടുത്ത് മുങ്ങുകയായിരുന്നു.
അതേസമയം ഡല്‍ഹിയില്‍ അസഫാക്കിനെതിരെയുള്ള കേസും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇയാളെ വിശദമായി തന്നെ ചോദ്യം ചെയ്യണമെന്നാണ് പോലീസ് തീരുമാനം.പോലീസ് അസഫാക്കിനെതിരെ മറ്റ് സംസ്ഥാനങ്ങളില്‍ കേസുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. അതേസമയം പ്രതിയുടെ തിരിച്ചറിയല്‍ പരേഡ് നടന്നുവെന്നും ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ ഐപിഎസ് അറിയിച്ചു.

അസഫാക്കിനെ തിരിച്ചറിഞ്ഞതായി പ്രധാന സാക്ഷിയായ താജുദ്ദീന് തിരിച്ചറിയല്‍ പരേഡിന് ശേഷം പറഞ്ഞു. അസഫാക്ക് കുഞ്ഞുമായി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീന് കണ്ടിരുന്നു. ഈ കുഞ്ഞ് ആരുടേതാണെന്നും, മാര്‍ക്കറ്റിലേക്ക് എന്തിനാണ് വന്നതെന്നുമെല്ലാം താജുദ്ദീന് പ്രതിയോട് ചോദിച്ചിരുന്നു. തന്റെ കുഞ്ഞാണെന്നും, മദ്യപിക്കാന്‍ വന്നതാണെന്നുമായിരുന്നു ഇയാള്‍ മറുപടി നല്‍കിയത്.ഗാസിപൂരില്‍ പോക്സോ ആക്ടിലെ സെക്ഷന്‍ 12 പ്രകാരവും, ഐപിസിയുടെ 354, 354 എ വകുപ്പുകളും പ്രകാരമായിരുന്നു കേസ്.ഒരു മാസത്തോളം വിചാരണത്തടവുകാരനായിരുന്നു.
ഫിംഗര്‍ പ്രിന്റ് ഡാറ്റ ബേസില്‍ വിവരങ്ങളാണ് അസഫാക്കിന്റെ മറ്റൊരു കുറ്റകൃത്യം പുറത്തുവരാന്‍ ഇടയാക്കിയത്. ബീഹാറില്‍ ഇയാള്‍ക്കെതിരെ നിലവില്‍ കേസുകളൊന്നും ഉള്ളതായി വിവരമില്ലെന്ന് വിവേക് കുമാര്‍ പറഞ്ഞു. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയത് അസഫാക്കാണെന്ന് വ്യക്തമായി. ചോദ്യം ചെയ്യലില്‍ കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് ഇയാള്‍ ആദ്യം പറഞ്ഞിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊല ചെയ്ത കാര്യം സമ്മതിച്ചത്.
അതേസമയം കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് കുടുംബം പെണ്‍കുട്ടിയുടെ കുടുംബം സംശയിക്കുന്നുണ്ട്. വിശദമായ അന്വേഷണം അക്കാര്യത്തിലും പോലീസ് നടത്തുന്നുണ്ട്. അസഫാഖിനെ ഞായറാഴ്ച്ച ഉച്ചയോടെ ജയിലില്‍ അടച്ചിരുന്നു. ഇയാള്‍ ഇപ്പോള്‍ ആലുവ സബ് ജയിലിലാണ് ഉള്ളത്. അസഫാഖ് പെണ്‍കുട്ടിയുടെ കുടുംബം താമസിക്കുന്ന തായിക്കാട്ടുകരയിലെ കെട്ടിടത്തില്‍ രണ്ട് മാസം മുമ്പാണ് എത്തിയത്. എന്നാല്‍ ആലുവയില്‍ എത്തിയിട്ട് ഏഴ് മാസത്തോളമായി. കേരളത്തില്‍ വന്നിട്ട് മൂന്ന് കൊല്ലമായി എന്നാണ് വിവരം. അസഫാക് കേരളത്തില്‍ എവിടെയെല്ലാം താമസിച്ചു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications