Get Updates
Get notified of breaking news, exclusive insights, and must-see stories!

അസ്ഫാക് ആലത്തിന് തൂക്കുകയർ: ആലുവയില്‍ 5 വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിച്ച് കോടതി

എറണാകുളം: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ വിധിച്ച് കോടതി. 13 വകുപ്പുകളില്‍ ബിഹാർ സ്വദേശിയായ പ്രതി അസ്ഫാക് ആലം കുറ്റക്കാരനാണെന്ന് എറണാകുളം പോക്സോ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നല്‍കി മയക്കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ശേഷം മൃതദേഹം ആലുവ മാർക്കറ്റില്‍ ഉപേക്ഷിച്ച് പ്രതി കടന്ന് കളയുകയായിരുന്നു.

പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. ക്രൂരമായ കൃത്യത്തിന് ശേഷവും പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു. കേസ് അപൂർവങ്ങളില്‍ അപൂർവ്വമാണെന്നും പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

aluva-murder

പോക്സോ നിയമപ്രകാരമുള്ള മൂന്ന് കുറ്റങ്ങൾക്ക് ജീവിതാവസാനം വരെ തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും പ്രതിക്ക് വിധിച്ചിട്ടുണ്ട്. ഐപിസി 328, 364, 366എ, 367 വകുപ്പുകളിൽ പത്ത് വർഷം വീതം തടവ് ശിക്ഷയും കുട്ടിക്ക് ബലമായി മദ്യം നൽകിയതിന് മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു. ഐപിസി 376, 377 വകുപ്പുകളിൽ ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടിട്ടുണ്ട്. പ്രതി മുന്‍പും സമാന കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസിന് കോടതിക്ക് മുമ്പില്‍ ബോധ്യപ്പെടുത്താന്‍ സാധിച്ചതും കോടതി വിധിയില്‍ നിർണ്ണായകമായി.

കേസിന്റെ വാദം നടക്കുമ്പോള്‍ തന്നെ വെറുതേവിടണമെന്ന് പ്രതി കോടിതിയോട് അഭ്യർത്ഥിച്ചിരുന്നു. താൻ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു അസ്ഫാക്കിന്റെ വാദം. എന്നാൽ ഈ കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമായി കാണണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. പ്രതി വധശിക്ഷയിൽ കുറഞ്ഞ ഒരു ശിക്ഷയും അർഹിക്കുന്നില്ലെന്നും പ്രോസീക്യൂഷൻ വാദിച്ചു.

അതേസമയം, പ്രതിയുടെ മാനസിക നില പരിശോധിച്ച് സർക്കാർ നൽകിയ റിപ്പോട്ട് അം​ഗീകരിക്കരുത് എന്ന് പ്രതിഭാ​ഗം ആവശ്യപ്പെട്ടു. കേസിൽ സ്വതന്ത്ര്യ ഏജൻസി പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിയുടെ പ്രായം മാനസാന്തരപ്പെടാനുള്ള സാധ്യതയായി കാണണമെന്നും പ്രതിഭാ​ഗം കോടതിയിൽ പറഞ്ഞിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. കഴിഞ്ഞ ജൂലായ് 28 നാണ് ബീഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസ്സുള്ള കുട്ടിയെ പ്രതി വിളിച്ചുകൊണ്ടുപോയി ക്രൂരമായി ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+